Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടി അജിത്തിന് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി! കാണൂ!
ഛായാഗ്രാഹകനും സംവിധായകനുമായു രാജീവ് മേനോന് സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച തമിഴ് സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ഐശ്വര്യ റായ്, തബു, അജിത്ത്, മമ്മൂട്ടി, രഘുവരന്, ശ്രീവിദ്യ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇന്നും സിനിമാലോകം ഓര്‍ത്തിരിക്കുകയും കാണാനിഷ്ടപ്പെടുകയും ചെയ്യുന്ന സിനിമ കൂടിയാണിത്. മനോഹരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഓരോ താരവും. സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നായി ഈ ചിത്രത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്.
കാവ്യ മാധവനും ജോമോളിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മീര നന്ദനും! ആശംസയോടെ ആരാധകലോകം! കാണൂ!
മനസ്സിലെ സ്നേഹം ഉള്ളിലൊതുക്കി പ്രണയിനിക്കായി വരനെ കണ്ടെത്താന്‍ പാടുപെടുന്ന മേജര്‍ ബാലയായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. യുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട് വികലാഗംനായതാണ് ബാല. തബുവും അജിത്തും ഐശ്വര്യയുമൊക്കെ അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ ചില സംഭവങ്ങളും മമ്മൂട്ടി അന്ന് രക്ഷകനായെത്തിയതും അജിത്തിന് വേണ്ടി വാദിച്ചതും പിന്നീടത് യാഥാര്‍ത്ഥ്യമാവുകയും ചെയ്ത കാര്യത്തെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.
യൂറോപ്പില്‍ അടിച്ചുപൊളിച്ച് നവ്യ നായരും കുടുംബവും! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
ഐശ്വര്യ റായിയുടെ വരവ്
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ നായികമാരിലൊരാളാണ് ഐശ്വര്യ റായി. ബോളിവുഡിലെ നമ്പര്‍ വണ്‍ താരറാണിയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് എത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള താരത്തിന്റെ തമിഴ് ചിത്രങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്. അവരില്‍ നിന്നും താന്‍ അഭിനയം പഠിച്ചുവെന്നും അത് മികച്ചൊരു അനുഭവമായിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു കണ്ടുകൊണ്ടേനില്‍ ഐശ്വര്യ എത്തിയത്. എന്നാല്‍ സിനിമയിലെത്തിയതിന് ശേഷമാണ് താരം തന്റെ നായകനെക്കുറിച്ച് മനസ്സിലാക്കിയതും മാറ്റാനാവശ്യപ്പെട്ടതും.
അജിത്തിന്റെ നായികയാവില്ല
മുന്‍നിര താരമായി ഉയര്‍ന്നിട്ടില്ലായിരുന്നു അജിത്ത്. അജിത്തിന്റെ നായികയായാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്നതിനിടയില് അറിയപ്പെടാത്ത താരത്തിന്റെ നായികയായി അഭിനയിക്കുന്നത് തന്െ കരിയറിനെ ബാധിക്കുമോയെന്ന ആശങ്കയായിരുന്നു അന്ന് താരത്തെ അലട്ടിയത്. അജിത്തിനെ ഒഴിവാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അന്ന് അണിയറപ്രവര്‍ത്തകരുടെ മുന്നിലില്ലായിരുന്നു.
മമ്മൂട്ടിയുടെ പ്രതികരണം
ഐശ്വര്യയുടെ പിടിവാശി കാരണം അജിത്തിനെ ആ സിനിമയില്‍ നിന്നും മാറ്റുന്നുവെന്ന് കേട്ടപ്പോഴാണ് മമ്മൂട്ടി ഇടപെട്ടത്. തുടക്കക്കാരനായ താരത്തിന് അവസരം നിഷേധിക്കുന്നതില്‍ ്്അദ്ദേഹം നിരാശനായിരുന്നു. ഒപ്പമുള്ളവരെ ചേര്‍ത്തുപിടിക്കുന്ന മമ്മൂട്ടി അതിനായി വാദിക്കുകയായിരുന്നു. വളര്‍ന്നുവരുന്ന ഒരു താരത്തെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അജിത്തിന് വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനം മാറ്റുകയായിരുന്നു.
അജിത്തിനെ രക്ഷിച്ചു
പുതുമുഖ താരങ്ങളെയും നവാഗത സംവിധായകരെയുമൊക്കെ പരമാവധി പോത്സാഹിപ്പിക്കാറുണ്ട് മമ്മൂട്ടി. ഈ സ്വഭാവമാണ് ്ന്ന് അജിത്തിനെ രക്ഷിച്ചത്. അജിത്തിനെ ഒഴിവാക്കാനുള്ള സംവിധായകന്റെ തീരുമാനത്തിനോട് അദ്ദേഹം യോജിച്ചിരുന്നില്ല. നിര്‍മ്മാതാവിനോടും അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടിയുടെ പിടിവാശിക്ക് മുന്നില്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനം മാറ്റുകയായിരുന്നു. അജിത്തിനെ സംബന്ധിച്ച് അത് ഗുണകരമായി മാറുകയും ചെയ്തു.
കഥ പൊളിച്ചെഴുതി
അജിത്തിനെ ഒഴിവാക്കാതെ സിനിമയുടെ തിരക്കഥ പൊളിച്ചെഴുതുകയായിരുന്നു പിന്നീട്. ഐശ്വര്യയ്ക്ക് പകരം തബുവിനെ അജിത്തിന്റെ ജോഡിയാക്കി. ഐശ്വര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന അബ്ബാസിനെയാണ് ആ സ്ഥാനത്തേക്ക് പരിഗണിച്ചത്. അജിത്തിനേക്കാള്‍ കൂടുതല്‍ താരമൂല്യം അന്ന് അബ്ബാസിനായിരുന്നു. കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും താരങ്ങളെ മാറ്റുകയും ചെയ്തതോടെയാണ് മമ്മൂട്ടിയും തൃപ്തനായത്.
മമ്മൂട്ടിയുടെ ഇടപെടല്‍
താന്‍ അഭിനയിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കാര്യങ്ങള്‍ കൂടി മമ്മൂട്ടി എന്നും പരിഗണിക്കാറുണ്ട്. നവാഗതനാണെന്നോ പരിചയ സമ്പന്നാണെന്നോയുള്ള വേര്‍തിരിവുകള്‍ അദ്ദേഹത്തിനില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അദ്ദേഹം സജീവമായ ഇടപെടലുകള്‍ നടത്താറുമുണ്ട്. അന്ന് അജിത്തിനെ രക്ഷിച്ചതും ആ ഇടപെടലാണ്. പില്ക്കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരമായി തല അജിത്ത് മാറുകയും ചെയ്തു.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ