Don't Miss!
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- News
സൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനം
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
നയന്‍താരയുമായി തൃഷയെ സാമ്യപ്പെടുത്തുന്നു; ഒടുവില്‍ അതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്തി നടി രംഗത്ത്
തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് സൂപ്പര്‍ഹിറ്റ് നായികയായി മാറിയ തൃഷ ഇപ്പോഴും അതേപടി നിലനില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ തൃഷയുടെ താരമൂല്യം ഒരുപടി മുകളിലേക്ക് എത്തിയെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവുമൊടുവില്‍ പൊന്നിയന്‍ സെല്‍വനിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചതും.
വീണ്ടും പുത്തന്‍ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് തൃഷ. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന് തിരക്കുകളിലായിരുന്നു നടി. പല അഭിമുഖങ്ങളിലൂടെയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിശദമായിട്ടുള്ള മറുപടി നടി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് നയന്‍താരയുമായി സാമ്യപ്പെടുത്തുന്നതിനെ കുറിച്ചും തൃഷ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഒരേ കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി നില്ക്കുന്ന രണ്ട് നടിമാരാണ് നയന്‍താരയും തൃഷയും. നയന്താരയെക്കാളും മുന്‍പേ തൃഷ തമിഴ് സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചെന്ന് പറയാം. എന്നാല്‍ നിലവില്‍ ലേഡീ സൂപ്പര്‍സ്റ്റാറായി നിറഞ്ഞ് നില്‍ക്കുന്നത് നയന്‍സാണ്. സൗത്ത് ക്വീന്‍ എന്ന ലേബലില്‍ തൃഷയും ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ പലപ്പോഴും നയന്താരയുമായിട്ടുള്ള സാമ്യപ്പെടുത്തലാണ് തൃഷയ്ക്ക് നേരിടേണ്ടി വരാറുള്ളത്.
വിഘ്നേശ് ശിവന്റെ അവസാനം റിലീസിനെത്തിയ ചിത്രമാണ് കാതുവക്കുള്ളെ രണ്ട് കാതല്‍. വിജയ് സേതുപതിയും നയന്‍താരയും സാമന്തയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും വിജയ് സേതുപതിയുടെ നായികമാരായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ സാമന്തയുടെ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് തൃഷയെ ആയിരുന്നു.
എന്നാല്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് തൃഷ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ആ പ്രേജക്ട് നഷ്ടമായതിന്റെ യാതൊരു വേദനയും ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. അത്രയും വ്യക്തമായ മനസോട് കൂടിയായിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല നയന്‍താരയുമായി എന്നെ പലരും താരതമ്യപ്പെടുത്തുന്നത് ഞങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ഏകദേശം ഒരേ സൂപ്പര്‍താരങ്ങളുടെ നായികമാരായി അഭിനയിക്കുന്നത് കൊണ്ടാവുമെന്നാണ് തൃഷയുടെ അഭിപ്രായം.

ആരാധകര്‍ക്കിടയില്‍ തൃഷയോ നയന്‍താരയോ വലുത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും അത് പേഴ്സണല്‍ ജീവിതത്തിലേക്ക് നടി എടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഒരാളെ താഴ്ത്തി മറ്റൊരാളെ പുകഴ്ത്തുന്നതില്‍ തനിക്ക് തീരെ യോജിപ്പില്ലെന്നും ഇരുവരിലുമുള്ള നല്ലത് കാണാന്‍ ആരാധകര്‍ ശ്രമിക്കണമെന്നുമാണ് തൃഷ അഭിപ്രായപ്പെടുന്നത്.
സിനിമകളിലെ പ്രകടനം മാത്രമല്ല തൃഷയും നയന്‍താരയുമായി സാമ്യപ്പെടുത്തുന്ന വേറൊരു കാര്യം നടന് ചിമ്പുവാണ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടനായ ചിമ്പുവുമായി രണ്ട് നടിമാരും ഇഷ്ടത്തിലായിട്ടുണ്ട്. വിന്നൈ താണ്ടി വരുവായ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ഒരുമിച്ചതിന് പിന്നാലെയാണ് ചിമ്പുവും തൃഷയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ചര്‍ച്ചയാവുന്നത്. താരങ്ങള്‍ ഇതേപ്പറ്റി കൂടുതലായിട്ടൊന്നും പറഞ്ഞില്ലെങ്കിലും നിലവില്‍ രണ്ടാളും സിംഗിളായി കഴിയുകയാണ്.

നയന്‍താര വിഘ്നേശ് ശിവനെ വിവാഹം കഴിച്ചെങ്കിലും ചിമ്പുവുമായി ഉണ്ടായിരുന്ന പ്രണയകഥ ഇടയ്ക്കിടെ പൊങ്ങി വരാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. എന്തായാലും നയന്‍താരയെയും തൃഷയെയും ഒരുമിച്ച് പറയുമ്പോള്‍ ചിമ്പുവും ഇവര്‍ക്കിടയിലേക്ക് വരുമെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
നിലവില്‍ രാങ്കി എന്ന പുത്തന്‍ സിനിമയുടെ റിലീസുമായി തിരക്കിലാണ് തൃഷ. എം ശരവണന് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ മുപ്പതിന് തിയറ്ററുകളിലേക്ക് എത്തും.അടുത്തതായി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് തൃഷയുടേതായി വരാനിരിക്കുന്നത്. 2023 ഏപ്രിലായിരിക്കും ഈ ചിത്രമെത്തുക.
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര