Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കമലിനൊപ്പം അഭിനയിക്കാന്‍ രജനിയില്ല
രജനീകാന്തും കമലഹാസനും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു...ഇരുവരെയും മണിരത്നം ഒന്നിപ്പിക്കുന്നു... ചിത്രം നിര്‍മിക്കുന്നത് കമലഹാസന്... കഴിഞ്ഞ ഒരു മാസത്തിലേറെയായി തമിഴ് ചലച്ചിത്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളാണ് ഇത്. എന്നാല്‍ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി.
ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന് രജനീകാന്ത് പറഞ്ഞു. ശിവാജിക്കു ശേഷം ചെയ്യുന്ന പുതിയ പ്രൊജക്ടിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അടുത്ത ചിത്രത്തിന്റെ നിര്‍മാതാവ് ആരായിരിക്കുമെന്ന കാര്യവും തീരുമാനമായിട്ടില്ല. മണിരത്നത്തിന്റെ ചിത്രത്തില്‍ താന്‍ കമലഹാസനൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല- രജനി വ്യക്തമാക്കി.
അല്ലെങ്കിലും ശിവാജി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ അഭിനയിച്ച് മാധ്യമ പ്രചാരണത്തിന്റെ സഹായത്തോടെ പ്രേക്ഷകരെ കബളിപ്പിച്ച് കോടികളുണ്ടാക്കുന്ന രജനീകാന്ത് എന്ന സൂപ്പര്‍താരത്തിന് എങ്ങനെ മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കും? ഷങ്കറിന്റെ ശിവാജി പോലൊരു ബ്രഹ്മാണ്ഡ ചിത്രം മണിരത്നത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. ദളപതി പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചത് പഴങ്കഥ. സിനിമയില്‍ ഓരോ നിമിഷവും രജനീകാന്ത് എന്ന സൂപ്പര്‍താരമായി വാഴുന്ന ഈ നടന് ഇമേജിന്റെ തടവറയില്‍ നിന്ന് മോചനമില്ലല്ലോ..
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'