Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
കരച്ചില് അടക്കാന്‍ പറ്റിയില്ല!ലൈംഗികത്തൊഴിലാളിയായി അഭിനയിച്ചതിനെക്കുറിച്ച് സദയുടെ വെളിപ്പെടുത്തല്‍
വിക്രമിന്റെ അന്യന് എന്ന സിനിമ കണ്ടവരാരും സദയെ മറന്നുകാണാനിടയില്ല. വിക്രമിനൊപ്പം ശക്തമായ കഥാപാത്രത്തെയായിരുന്നു താരവും അവതരിപ്പിച്ചത്. അന്യന് സൂപ്പര്‍ഹിറ്റായെങ്കിലും പിന്നീട് ഈ താരത്തെ കാണാനുണ്ടായിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. ടോര്‍ച്ച്ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താനെന്നും അതാണ് രണ്ടാമത്തെ ചിത്രം വൈകിയതിന് പിന്നിലെ കാരണമെന്നും താരം പറയുന്നു. ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് താരമെത്തുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ടൊവിനോയോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ആരാധകന് അനുസിത്താര നല്കിയ മരണമാസ്സ് മറുപടി! കിടുക്കി!
ഈ കഥാപാത്രം ഏറ്റെടുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ആലോചിച്ചിരുന്നുവെന്നും നിരവധി തവണ തിരക്കഥ കേട്ടിരുന്നുവെന്നും സദ പറയുന്നു. പ്രമേയം മികച്ചതാണെന്ന് തോന്നിയിരുന്നുവെങ്കിലും ഏത് തരത്തിലായിരിക്കും അണിയറപ്രവര്‍ത്തകര്‍ ഇതിനെ സമീപിച്ചിരിക്കുകയെന്ന തരത്തിലുള്ള ആശങ്കയും താരത്തെ അലട്ടിയിരുന്നു. കരിയര്‍ തന്നെ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അന്നേ പ്രതീക്ഷിച്ചിരുന്നു. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിരുന്നുവെന്നും താരം പറയുന്നു. കഥാപാത്രമായി മാറിയതിന് ശേഷം കരച്ചിലടക്കാന്‍ പാടുപെട്ട സംഭവം വരെയുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
എ സര്‍ട്ടിഫിക്കറ്റുമായാണ് ടോര്‍ച്ച്ലൈറ്റ് പുറത്തിറങ്ങുന്നത്. സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞുവെന്നും 87 ല്‍ അധികം രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നുവെന്നും താരം പറയുന്നു. ഡയലോഗുകള്‍ പരിഗണിച്ചാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ തന്നെ ഇടയ്ക്ക് സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിച്ചിരുന്നുവെന്നും താരം പറയുന്നു. സിനിമയില്‍ മോശമായ രംഗങ്ങളുണ്ടാവരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി