Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അത്ര കഠിനമായി വര്‍ക്കൗട്ട് ചെയ്തിരുന്നു, സൂര്യയുടെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പിനെ കുറിച്ച് അപർണ
ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് സൂര്യ- അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തിയ സുധാ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രു. ഒ ടി ടി റിലീസായി എത്തിയ ചിത്രം കോളിവുഡിൽ മാത്രമല്ല മലയാളത്തിലും ടോളിവുഡിലുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയ്ക്കൊപ്പം തന്നെ അപർണ്ണയെ തേടിയും അഭിനന്ദനം എത്തിയിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിത ചിത്രത്തിന് വേണ്ടി സൂര്യ എടുത്ത എഫേർട്ടിനെ കുറിച്ച് അപർണ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ സൂര്യയുടെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പ് ആ നടന്റെ ആത്മ സമര്‍പ്പണത്തിന്റെ ഫലമാണെന്ന് നടി പറയുന്നു. അപർണ്ണയുടെ വാക്കുകൾ ചുവടെ.
എനിക്ക് തോന്നുന്നു സെറ്റിലെ എല്ലാ നിമിഷങ്ങളിലും അദ്ദേഹം നെടുമാരന്‍ എന്ന ആ കഥാപാത്രമായി തന്നെയായിരുന്നു നില്‍ക്കുന്നതെന്ന്. ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസഹായതയും ഉള്‍ക്കൊണ്ടിരുന്നു. എടുത്തു പറയുകയാണെങ്കില്‍ ക്ലൈമാക്സ് സീനാണ് എനിക്ക് ഏറ്റവും കണ്ണു നിറയുന്നതായി തോന്നിയത്. സിനിമയില്‍ മാരന്റെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടി സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക്കൗട്ട് ചെയ്തത്.
ഡയറ്റിംഗും വര്‍ക്കൗട്ടുമൊക്കെ പൊതു ജീവിതത്തില്‍ കുറവാണാെന്നു അപർണ പറയുന്നു. കുറച്ചു മടിയുണ്ട്. ഇഷ്ട ഭക്ഷണമൊക്കെ നന്നായി കഴിക്കാറുണ്ട്. മുന്‍പ് ഞാന്‍ ജിമ്മില്‍ കിക്ക് ബോക്സിംഗിന് ചേര്‍ന്നിരുന്നു. ഇപ്പോള്‍ പതിവായി യോഗ ചെയ്യുന്നുണ്ടെന്നും അപർണ പറയുന്നു,
ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശിയും മാരനാകാനുളള സൂര്യയുടെ തയ്യാറെടുപ്പുകളെ കുറിച്ച് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് വളരെ കുറച്ച് ഭക്ഷണം മാത്രമായിരുന്നു സൂര്യ കഴിച്ചിരുന്നത്. എല്ലാവരോടും സ്നേഹത്തോടൊയും ആദരവോടെയും വിനയത്തോടേയും സംസാരിക്കുന്ന വ്യക്തിയാണെന്നും ഉർവശി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബജറ്റ് എയർ ലൈനുകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ സൂര്യയെ കൂടാതെ അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്
അമല പോളിന്റെ പുതിയ ചിത്രം വൈറലാകുന്നു
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ