Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
'വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തോട് എന്റെ തല ചേര്‍ത്തുവെച്ച് വരെ വാര്ത്തകളുണ്ടാക്കിയവരുണ്ട്'; വിക്രം
തമിഴകത്തിന്റെ സൂപ്പര്‍താരം ചിയാന്‍ വിക്രത്തെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. താരത്തിന് ഹൃദയാഘാതമാണ് സംഭവിച്ചത് എന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയാക്കായി എത്തിയത്.
വിക്രം നായകനാകുന്ന പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ച് നടക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ അച്ഛന് നേരിയൊരു നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും അന്നുതന്നെ മകന് ധ്രുവ് വിക്രം അറിയിച്ചിരുന്നു.
ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ആദ്യമായി ഒരു പൊതുവേദിയില്‍ പങ്കെടുക്കുകയാണ് വിക്രം. വിക്രത്തിന്റെ പുതിയ ചിത്രം കോബ്രയുടെ ചെന്നൈയില്‍ നെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് താരം പങ്കെടുത്തത്.
എ.ആര്.റഹ്മാന്, ഇര്ഫാന് പത്താന്, ധ്രുവ് വിക്രം, റോഷന് മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്, കെ.എസ്.രവികുമാര്‍, മിയ ജോര്‍ജ്ജ്, സംവിധായകന് അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പേര് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.
കോബ്രയുടെ ബജറ്റിന്റെ 22 ശതമാനവും വിക്രമിന്റെ പ്രതിഫലം?; നടൻ കൈപറ്റുന്നത് വൻ തുകയെന്ന് റിപ്പോർട്ട്
ആശുപത്രിയിലായ സാഹചര്യത്തില്‍ തന്നെക്കുറിച്ച് വന്ന വാര്‍ത്തകളെ കുറിച്ച് വേദിയില്‍ വളരെ രസകരമായാണ് വിക്രം പ്രതികരിച്ചത്. 'എന്റെ കുടുംബം, ആരാധകര്‍, സുഹൃത്തുക്കള്‍ ഇവരെല്ലാം ചുറ്റിലും ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല. സിനിമയാണ് എന്റെ സ്വപ്നവും ജീവനും, ഇതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ അറിയില്ല.
ഇരുപത് വയസ്സില്‍ എനിക്ക് സംഭവിച്ച വലിയൊരു അപകടത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. അതില്‍ നിന്നെല്ലാം ഞാന്‍ രക്ഷപ്പെട്ടുവന്നു. ഇനിയെനിക്ക് അതിലുമപ്പുറം ഒന്നും വരാനില്ല.
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വളരെ നന്ദിയുണ്ട്. അവരോട് ഞാനിപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പറയേണ്ട കടമ എനിക്കുണ്ട്. നെഞ്ചിന് ചെറിയൊരു ബുദ്ധിമുട്ട് വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയത്. അതിനെ പിന്നീട് വളച്ചൊടിച്ച് എന്തൊക്കെയോ ആക്കി. അതിലൊന്നും എനിക്ക് പരാതിയില്ല.
എന്നെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നത് കാണാനിടയായി. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാര്‍ത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റീവ് ആയിരുന്നു എനിക്ക് എല്ലാം ഇഷ്ടമായി. എന്തെല്ലാം നമ്മള് കാണുന്നു, ഇതൊന്നും ഒന്നുമില്ല'. തമാശ രൂപേണ വിക്രം പറഞ്ഞു.
Recommended Video
സ്റ്റേജിലെത്തിയ വിക്രത്തെ ചിയാന്‍, ചിയാന്‍ എന്ന് ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. ആരാധകരുടെ സ്നേഹത്തിന് എന്നും നന്ദിയും കടപ്പാടുമുണ്ടായിരുക്കുമെന്ന് വിക്രം പറഞ്ഞു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര വരുന്ന ഓഗസ്റ്റ് 11-നാണ് റിലീസ്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക