Don't Miss!
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Sports T20 World Cup 2024: ഇന്ത്യ അബദ്ധം കാട്ടരുത്, ഈ 4 സീനിയേഴ്സും ടീമില്‍ വേണ്ട! ആരൊക്കെ?
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
തെരിയിലെ വില്ലന്‍,തമിഴ് ചലച്ചിത്ര സംവിധായകന് ജെ മഹേന്ദ്രന് അന്തരിച്ചു
തമിഴിലെ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജെ മഹേന്ദ്രന് അന്തരിച്ചു. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. 79 വയസായിരുന്നു. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്. തിരക്കഥാകൃത്തായിട്ടാണ് ജെ മഹേന്ദ്രന് സിനിമാ ജീവിതം ആരംഭിച്ചിരുന്നത്.
1978ല്‍ പുറത്തിറങ്ങിയ മുളളും മലരും ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തിരുന്ന ചിത്രം. തുടര്‍ന്ന് ഉതിരിപ്പൂക്കള്‍,നെഞ്ചത്തെ കിളളാതെ,പൂട്ടാത പൂട്ടുകള്‍, ജോണി, നന്ദു, മെട്ടി, അഴകിയ കണ്ണേ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തു.
ഇതില്‍ നെഞ്ചത്തൈ കിളളാതെ എന്ന സിനിമയ്ക്ക് എറ്റവും മികച്ച പ്രാദേശിക ചിത്രമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. 2006ല്‍ അരവിന്ദ് സാമിയെ നായകനാക്കിയുളള ശാസനം എന്ന സിനിമയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്.
ഒരിടവേളയ്ക്കു ശേഷം ദളപതി വിജയുടെ തെരിയില്‍ നെഗറ്റീവ് റോളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ പേട്ട,നിമിര്‍,സീതാകത്തി,തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് ജെ മഹേന്ദ്രന് അറിയപ്പെടുന്നത്.
മധുരരാജയുടെ ആഘോഷ വരവിന് ഇനി ദിവസങ്ങള്‍ മാത്രം! സുപ്രധാന അറിയിപ്പ് പങ്കുവെച്ച് സംവിധായകന് വൈശാഖ്!
ദബാംഗ് 3യുമായി സല്മാന് ഖാനും പ്രഭുദേവയും! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായി
-
'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്