Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ജെല്ലിക്കെട്ട് വിമര്‍ശനം, സോഷ്യല്‍ മീഡിയ കൊന്നുകൊല വിളിച്ച നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി
അഭിപ്രായം തുറന്നു പറഞ്ഞതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പൊങ്കാലയിട്ട തെന്നിന്ത്യന്‍ അഭിനേത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി.
ജെല്ലിക്കെട്ട് മത്സരത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ആരാധകരുടെ പൊങ്കാല കാരണം ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് തമിഴിലെ മുന്‍നിര അഭിനേത്രികളിലൊരാളായ തൃഷ കൃഷ്ണന്. ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തൃഷയും തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയായ പെറ്റയുമായി ചേര്‍ന്ന് ജെല്ലിക്കെട്ടിനെ വിമര്‍ശിച്ചതാണ് താരത്തിനു വിനയായത്. പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ജെല്ലിക്കെട്ടിനെ എതിര്‍ത്ത് തൃഷ രംഗത്തുവന്നത്.
അഭിപ്രായം പ്രകടിപ്പിച്ച് വെട്ടിലായ തൃഷ
പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് തമിഴ് നാട്ടില്‍ ഉത്സവം പോലെയാണ് കൊണ്ടാടുന്നത്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ് ജനത ഒന്നടങ്കം പ്രതികരിക്കുന്നതിനിടയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി പ്രമുഖ താരങ്ങളും രംഗത്തുവന്നിരുന്നു. സുപ്രീം കോടതി വിധിയെ പിന്തുണക്കുന്ന അപൂര്‍വ്വം പേരിലൊരാളാണ് തൃഷ.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം
മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടിയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ ത്രിഷ. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് തമിഴ് ജനത ഉയര്‍ത്തിയത്.
സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ വേദനിച്ച് ത്രിഷ
ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിച്ച തൃഷയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം കൊന്നു കൊല വിളിച്ചു. എയ്ഡ്സ് ബാധിച്ചു താരം മരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
നിലപാട് വിശദീകരിച്ചെങ്കിലും ചെവിക്കൊണ്ടില്ല
ജെല്ലിക്കെട്ടിനെ എതിര്‍ത്തിട്ടില്ലെന്നും മൃഗങ്ങളെ പീഡിപ്പിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമാണ് താന്‍ പറഞ്ഞതെന്ന് ത്രിഷ പ്രതികരിച്ചിരുന്നു. എന്നാല്‍ താരത്തെ വിശദീകരണമൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല.
സൈബര്‍ ആക്രമണത്തെ അപലപിച്ച് പ്രമുഖ താരങ്ങള്‍
ജെല്ലിക്കെട്ടും തൃഷയും നമ്മുടേതാണ്. തൃഷ തന്റെ അഭിപ്രായമാണ് തുറന്നുപറഞ്ഞത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ താരത്തെ ആക്രമിക്കരുതെന്ന് ഉലക നായകന് കമല്ഹാസന് തന്റെ ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി
സോഷ്യല്‍ മീഡിയ ആക്രമണത്തെത്തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് ത്രിഷ.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!