Don't Miss!
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
വിജയ് യ്ക്ക് ദേഷ്യവും സങ്കടവും വന്നാല്‍ എന്താണ് ചെയ്യുക; അമ്മ ശോഭ പറയുന്നു
ചെറുപ്പത്തില്‍ ഒരുപാട് ബഹളമൊക്കെ ഉണ്ടാക്കുന്ന കുട്ടിയായിരുന്നു വിജയ്. എന്നാല്‍ സഹോദരിയുടെ മരണ ശേഷം വിജയ് നിശബ്ദനാകാന്‍ തുടങ്ങി.
സിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും റൊമാന്‍സ് രംഗങ്ങളിലും ഡാന്‍സ് രംഗങ്ങളിലുമൊക്ക ഇളയ ദളപതി വിജയ് പുലിയാണ്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രപമായി മാറുന്ന വിജയ് പക്ഷെ കട്ട് പറഞ്ഞാല്‍ സയലന്റായിരിയ്ക്കും.
വ്യക്തി ജീവിതത്തില്‍ അധികം സംസാരിക്കാത്ത ആളാണ് വിജയ്. വീട്ടിലും വിജയ് ഇങ്ങനെ തന്നെയാണോ. വിജയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നാല്‍ എങ്ങിനെ പ്രതികരിയ്ക്കും എന്ന ചോദ്യത്തോട് വിജയ് യുടെ അമ്മ ശോഭ പ്രതികരിയ്ക്കുന്നു
മനസ്സിലാക്കാന്‍ കഴിയില്ല
വീട്ടിലും വിജയ് അങ്ങനെ തന്നെയാണ്. വിജയ് യുടെ വികാരങ്ങള്‍ അമ്മയ്ക്കോ ഭാര്യയ്ക്കോ പോലും മനസ്സിലാക്കാന്‍ കഴിയില്ല. ദേഷ്യവും സങ്കടവും സ്നേഹവുമൊക്കെ വിജയ്ക്കുണ്ട്. പക്ഷെ അതൊന്നും ആരെയും കാണിയ്ക്കില്ല- അമ്മ പറഞ്ഞു.
മക്കളും അങ്ങനെ
വിജയ് മാത്രമല്ല, വിജയ് യുടെ മക്കളും അങ്ങനെയാണത്രെ. കുട്ടികളില്‍ കാണുന്ന തരം ബഹളങ്ങളൊന്നും മകന് സഞ്ജയ് യും മകള്‍ ദിവ്യയും ഉണ്ടാക്കാറില്ല. വളരെ സയലന്റാണത്രെ മക്കളും.
എന്തുകൊണ്ട് ഇങ്ങനെ
സഹോദരി മരിച്ചതിന് ശേഷമാണത്രെ വിജയ് ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത്. വിദ്യ എന്ന സഹോദരി രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മരിച്ചത്.
ഇഷ്ട സിനിമ
വിജയ് അഭിനയിച്ചതില്‍ ഇഷ്ട സിനിമ ഏതാണെന്ന് ചോദിച്ചപ്പോള്‍ കാതലുക്ക് മര്യാദെ എന്നായിരുന്നു അമ്മയുടെ മറുപടി. സച്ചിന് ആണത്രെ അച്ഛന്റെ ഇഷ്ട ചിത്രം. സച്ചിനില്‍ വിജയ് വളരെ നിഷ്കളങ്കമായി അഭിനയിച്ചിരിയ്ക്കുന്നു എന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.