Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സീരിയലുകള്‍ മോശമായ സന്ദേശം നല്‍കുന്നില്ല, നിലവാരമില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി: ബീന ആന്റണി
സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളില് മികച്ച സീരിയലിനുളള അവാര്‍ഡ്
ഇത്തവണ നല്‍കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സീരിയലുകളൊന്നും ഇല്ലാത്തതിനാലാണ് അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചത്. കൂടാതെ ടിവി പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണയും മികച്ച പരമ്പരയ്ക്കുളള സംസ്ഥാന പുരസ്കാരം നല്‍കിയിരുന്നില്ല.
ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. സീരിയല്‍ തിരക്കഥാകൃത്തുക്കളും, നടീനടന്മാരും, സിനിമാപ്രവര്‍ത്തകരും വരെ പ്രതികരണവുമായി രംഗത്തെത്തി. മികച്ച സീരിയലിനുളള പുരസ്കാരം നല്‍കാത്തതില്‍ പ്രതികരിച്ച് സീരിയല്‍ താരം ബീന ആന്റണിയും എത്തിയിരുന്നു. ന്യൂസ് 18 ചാനലിന്റെ ചര്‍ച്ചയിലാണ് ബീന ആന്റണി സംസാരിച്ചത്.
ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞും, അവര്‍ ഇതൊക്ക ഏത് രീതിയില്‍ കാണുന്നു എന്നൊക്കെ നോക്കി മാത്രമാണ് ചാനലുകള്‍ സീരിയലുകള്‍ കാണിക്കുന്നത് എന്ന് ബീന ആന്റണി പറയുന്നു. അങ്ങനെയാണ് സീരിയല്‍ ഇന്‍ഡസ്ട്രി മുന്നോട്ടുപോവുന്നത്. ആടയാഭരണങ്ങള്‍ ഒന്നും ഇല്ലാതെയും, നല്ല നല്ല നോവലുകള്‍ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നു. എന്നാല്‍ അത് എത്ര പേര് കാണുന്നു. വളരെ കുറച്ച് പേര് മാത്രമാണ് അങ്ങനെയുളള സീരിയലുകള്‍ കാണുന്നത്.
അപ്പോ സീരിയലുകള്‍ക്ക് എപ്പോഴും റേറ്റിംഗ് പ്രധാനമാണ്. റേറ്റിംഗ് ഇല്ലാതെ സീരിയല്‍ ഇന്‍ഡസ്ട്രിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. സീരിയല്‍ മേഖല എന്നത് വിനോദം മാത്രമാണ്, കുറച്ചുവിഭാഗം ആളുകള്‍ മാത്രമാണ് സീരിയല്‍ കാണുന്നത്. അതില്‍ ഒരിക്കലും മോശമായിട്ടുളള പദപ്രയോഗങ്ങള്‍ പോലും നമ്മള് ഉപയോഗിക്കുന്നില്ല. ആത്യന്തികമായിട്ടും ഒരു കഥ ആണെങ്കിലും നോവല്‍ ആണെങ്കിലും സീരിയലാണെങ്കിലും നന്മ തിന്മ ഫൈറ്റാണ്. അവസാനം നന്മയിലേക്ക് തന്നെയാണ് നമ്മള് എത്തുക.
സമൂഹത്തിന് ഒരുതരത്തിലുമുളള മോശം സന്ദേശവും സീരിയല്‍ നല്‍കുന്നില്ല എന്ന് നടി പറയുന്നു. പിന്നെ അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്നമായിട്ട് പറയുന്നത് സീരിയല്‍ നിര്‍ത്തണം എന്നാണ്. എന്തുക്കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. സീരിയലുകള്‍ കൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിത മാര്‍ഗം ആണ്.
അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ്, സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി
ഇത് ഒരു എന്റര്ടെയ്ന്മെന്റ് എന്ന രീതിയില്‍ മാത്രം പോയിക്കോട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണേണ്ട. ആരെയും നിര്‍ബന്ധിക്കുന്നില്ല. സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു എന്നും നടി പറഞ്ഞു. അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉളളൂ. എന്നാല്‍ സീരിയലുകള്‍ക്ക് നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചത്, ബീന ആന്റണി വ്യക്തമാക്കി.
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ബീന ആന്റണി. നായികയായും സഹനടിയായുമെല്ലാം നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തി. ദൂരദര്ശന് സീരിയലുകളിലൂടെ ആയിരുന്നു ബീന ആന്റണിയുടെ തുടക്കം. പിന്നീട് എഷ്യാനെറ്റ് ഉള്‍പ്പെടെയുളള മുന്‍നിര ചാനലുകളിലെ സീരിയലുകളിലും നടി എത്തി. മൗനരാഗം, പൂക്കാലം വരവായി എന്ന പരമ്പരകളിലാണ് നടി അഭിനയിക്കുന്നത്. ബാലതാരമായിട്ടാണ് ബീന ആന്റണി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് സഹനടിയായുളള റോളുകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും ഇടയ്ക്ക് എത്താറുണ്ട് നടി.
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ