Don't Miss!
- Automobiles വണ്ടിപ്രാന്തില് യുവ ക്രിക്കറ്റര്‍മാര്‍ ബാക്കില്‍ നില്ക്കും! 4.18 കോടിയുടെ കാറിൽ കറങ്ങുന്നയാളെ മനസിലായോ?
- Technology ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്; എക്സ്ചേഞ്ച് ചെയ്താൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായും വാങ്ങാം
- Sports IPL 2024: റിഷഭിനു പിഴ ചുമത്തണം! എന്തു പെരുമാറ്റമാണിത്? ആഞ്ഞടിച്ച് ഗില്‍ക്രിസ്റ്റ്
- News സർവേയില്‍ തോറ്റ മണിയാശാന് ജയിച്ചത് 38000 വോട്ടിന്: സർവേകള്‍ യുഡിഎഫ് അനുകൂല കലാപരിപാടിയെന്നും ഐസകും
- Lifestyle വിധി തന്നെ മാറ്റിയെഴുതാം; ജനനത്തീയതി പ്രകാരം ഈ ഭാഗ്യവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ
- Finance പൊന്നപ്പനല്ല, തങ്കപ്പൻ.! വില വർധനവിന് ബ്രേക്കിട്ട് സ്വർണം, ഇന്ന് കുറഞ്ഞത് 560 രൂപ, ഒരു പവൻ വാങ്ങാൻ എത്ര നൽകണം
- Travel മലക്കപ്പാറ, മൂന്നാർ, മാമലക്കണ്ടം, ക്രൂസ് യാത്ര... വിഷു ആഘോഷിക്കാം, ഒട്ടേറെ പാക്കേജുകൾ
തല്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടം; പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ, മനസ് തുറന്ന് നടി പൂജിത മേനോന്
അവതാരകയില്‍ നിന്നും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി പൂജിത മേനോന്. എന്റെ കുട്ടികളുടെ അച്ഛന് എന്ന സീരിയലില്‍ നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെങ്കിലും പൂജിതയുടെ കഥാപാത്രം ജനശ്രദ്ധ ആകര്‍ഷിച്ചു. സിനിമയിലും സീരിയലും ഫാഷന്‍ രംഗത്തുമെല്ലാം സജീവമായി കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.
നോട്ടം കൊണ്ട് ആരെയും മയക്കും, സാരിയിൽ അഴകായി നടി തമന്നയുടെ ചിത്രങ്ങൾ
മിനിസ്ക്രീനിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ചും അഭിനയിക്കാനുള്ള മോഹങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചടക്കമുള്ള വിശേഷങ്ങള്‍ പൂജിത വെളിപ്പെടുത്തിയത്.
എന്റെ കുട്ടികളുടെ അച്ഛനിലേക്കുള്ള എന്‍ട്രി അപ്രതീക്ഷിതമായിരുന്നു. സംവിധായകന് എന്നെ വിളിച്ച് ഒരു രംഗം അഭിനയിച്ച ശേഷം അയച്ച് കൊടുക്കാന്‍ പറഞ്ഞു. അതായരിുന്നു ഓഡിഷന്. അതില്‍ അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആണെങ്കിലും പ്രേക്ഷകര്‍ നല്ല അഭിപ്രായം പറയുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഈ കൊവിഡ് കാലത്ത് ദീര്‍ഘകാല പ്ലാനിങ് ഒന്നും ചെയ്യാറില്ല. കുറച്ച് നല്ല സിനിമകളുടെ ഭാഗമാകണം എന്നാഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു വാടക ഫ്ളാറ്റിലാണ് താമസം. ഭാവിയില്‍ സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങണം എന്നുണ്ട്. അതാണ് വീടിനെ കുറിച്ചുള്ള സ്വപ്നം. ഇപ്പോള്‍ അമ്മ കൂടെയുണ്ട്. ഞങ്ങള്‍ക്ക് ഗുരുവായൂര്‍ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റുണ്ട്. അച്ഛന് അതിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. അനിയത്തി ബെംഗ്ലൂരുവിലാണ്. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. തല്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടം. സമയമാകുമ്പോള്‍ പ്രണയവും വിവാഹവുമൊക്കെ തേടി എത്തട്ടേ..
അച്ഛന്, അമ്മ, അനിയത്തി, ഞാന്‍ ഇതാണ് എന്റെ കൊച്ച് കുടുംബം. അച്ഛന്റെയും അമ്മയുടെയും സ്വദേശം തൃശൂരാണ്. പക്ഷേ ഞാന്‍ ജനിച്ച് വളര്‍ന്നത് കുവൈറ്റിലാണ്. അച്ഛന് അവിടെ ബിസിനസ് ആയിരുന്നു. അവിടെയുള്ള ഫ്ളാറ്റിലാണ് ജീവിതം തുടങ്ങുന്നത്. അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രകള്‍ മാത്രമായിരുന്നു നാടുമായുള്ള കണക്ഷന്. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തി.
ചെറുപ്പം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ഇഷ്ടമായിരുന്നു. ബെംഗ്ലൂരുവില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമില്‍ അവതാരകയായി. അത് ക്ലിക്കായി. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അവതരാകയായി. അത് വഴിയാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. വീടിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് അമ്മയുടെ തറവാടാണ്. ശരിക്കും ട്രഡീഷണല്‍ ശൈലിയില്‍ പണിത ഒരു വീടാണിത്. ധാരാളം പറമ്പും മരങ്ങളും പശുത്തൊഴുത്തും കോഴിയും കുളവുമെല്ലാം ഉണ്ടായിരുന്നു.
Recommended Video
ചവിട്ടി നടക്കുമ്പോള്‍ നല്ല തണുപ്പുള്ള കാവി നിലവലും ധാരാളം തടിപ്പണികളുള്ള അകത്തളവുമായിരുന്നു ആ വീട്ടില്‍. ഓണം, വിഷു, വേനലവധിക്കാലം തുടങ്ങിയ അവസരങ്ങളില്‍ മക്കളും ചെറുമക്കളുമെല്ലാം ഒത്തുകൂടും, പിന്നെ ഒരാഘോഷമായിരുന്നു. കോളേജിലെത്തിയപ്പോള്‍ എന്റെ സമ്മര്‍ വെക്കേഷന് ഗോവയിലുള്ള ചെറിയമ്മയുടെ വീട്ടിലായി. അവിടെ ചെറിയ പോട്ട് മേക്കിങ്, ക്രാഫ്റ്റ്, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ കോഴ്സുകള്‍ ചെറിയമമ്മ നടത്തുമായിരുന്നു. അതില്‍ പങ്കെടുത്തത് എനിക്കും ഗുണകരമായി.
-
'അവർ സമ്മതിച്ചിരുന്നെങ്കിൽ അഖിലും സായിയും മത്സരിക്കുമായിരുന്നു, പ്രതിഫലം പ്രശ്നമായി, ബിഗ് ബോസ് മെറ്റീരിയലല്ല'
-
എന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടും എന്ന ലൈനില്‍ തേപ്പിനുള്ള ശ്രമം നടത്തി ജാസ്മിന്! സായിയുടെ കളി വരുന്നേയുള്ളു
-
സൂപ്പര്‍ സ്റ്റാറുകളില്‍ നിന്ന് മോശം അനുഭവം, പലരും ഇരപിടിയന്മാര്; ഉപദ്രവവും അനാദരവും; നോറ ഫത്തേഹി