Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഭര്‍ത്താവിനെ കൂട്ടി സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു; രാത്രി മുഴുവന്‍ അങ്ങനെ നടന്നെന്ന് പ്രജുഷ
മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് പ്രജുഷ. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടി തന്റെ പുതിയ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രജുഷ. അവതാരകന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയവേയാണ് ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പ്രജുഷ പറഞ്ഞത്. ഇതിനിടയിലാണ് സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചതിനെ കുറിച്ചും നടി പറഞ്ഞത്.
ആതിരയുടെ പ്രസവവേദന നേരില്‍ കണ്ട ഭര്‍ത്താവ്; നീ ശരിക്കുമൊരു അത്ഭുതമാണെന്ന് നടിയോട് പറഞ്ഞ് ഭര്‍ത്താവ്
'സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതിനെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. ' എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു അതെന്ന് പ്രജുഷ പറഞ്ഞു. ശരിക്കും എന്റെ സിനിമ എന്ന് പറയാവുന്ന ഭര്‍ത്താവ് സംവിധാനം ചെയ്ത വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍ എന്ന് പറയുന്ന ചിത്രം റിലീസ് ആവുകയാണ്. അതിനോട് അനുബന്ധിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചതൊക്കെ കാണാന്‍ പറ്റുന്നത് വലിയൊരു സന്തോഷമാണല്ലോ. കാരണം എന്റെ സിനിമ എന്ന് പറയാന്‍ സാധിക്കുന്ന സിനിമയാണത്. കാരണം നല്ലൊരു കഥാപാത്രമാണ് ചിത്രത്തില്‍ തനിക്ക് ഉണ്ടായിരുന്നത്.
റിലീസിനോട് അടുത്ത ദിവസം വരുമ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ചതൊക്കെ കാണാം എന്ന് പറഞ്ഞ് ഞാനും ചേട്ടനും കൂടി ഇറങ്ങി. എല്ലായിടത്തും നോക്കിയെങ്കിലും എവിടെയും പോസ്റ്ററില്ല. അത് ഒട്ടിക്കുമായിരിക്കും എന്ന് കരുതി ഞങ്ങള്‍ തിരിച്ച് പോന്നു. പിന്നീട് തലേ ദിവസം നോക്കാന്‍ വേണ്ടി പോയപ്പോഴും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല. അത് വല്ലാത്ത വിഷമമായി പോയി. കാരണം നാളെ സിനിമയുടെ റിലീസ് ആണല്ലോ. പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊടുത്തവര്‍ എവിടെയൊക്കെയോ ഒട്ടിച്ചു എന്നല്ലാതെ പൂര്‍ണമായും കൊടുത്തില്ല. എണ്‍പത് തിയറ്ററുകളുടെ ലിസ്റ്റാണ് തന്നത്. പിന്നെ നോക്കുമ്പോള്‍ അതില്‍ 42 തിയറ്ററുകളെ ഉണ്ടായിരുന്നുള്ളു. പിന്നെ പടം കാണാന്‍ പോയ തിയറ്ററില്‍ ഈ സിനിമയ്ക്ക് ഇതിന് ആള് കുറവാണ്. ചിലപ്പോഴെ ഉണ്ടാവുകയുള്ളു. നിങ്ങള്‍ മറ്റേ സിനിമയ്ക്ക് കയറാനൊക്കെ പറഞ്ഞു.
അങ്ങനെ പോസ്റ്ററുകള്‍ ഒന്നുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ നമുക്ക് തന്നെ ഇറങ്ങി ചെയ്യാം. സംവിധായകന് ആണോ ആര്‍ട്ടിസ്റ്റാണോ എന്നൊന്നും നോക്കിയില്ല. അങ്ങനെ പോസ്റ്ററുകള്‍ ബാക്കി വന്നതൊക്കെ എടുത്ത് ഞാനും ഭര്‍ത്താവും രണ്ട് മൂന്ന് പിള്ളേരും കൂടി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി മുഴുവന്‍ ഒട്ടിച്ചു. രാത്രി മുഴുവന്‍ നിന്ന് രാവിലെ ഏഴര വരെ ഞങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു എന്നുമാണ് പ്രജുഷ പറഞ്ഞത്. ഇതൊക്കെ കേട്ടപ്പോള്‍ താനും ഒരു പഴയ ഓര്‍മ്മകളിലേക്ക് പോയെന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'