Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെ,മോഹന്‍ലാലിനെ പ്രേമിക്കാന്‍ കൊള്ളാം! രസകരമായ കമന്റുമായി രസ്ന പവിത്രന്
സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് രസ്ന പവിത്രന്. ഊഴമെന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. പൃഥ്വിരാജിനൊപ്പമാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ആദ്യം പരിഭ്രമമുണ്ടായിരുന്നു. അദ്ദേഹം സ്ട്രിക്റ്റാണെന്നൊക്കെയാണ് കേട്ടത്. പേര് രസ്നയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ കോളയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ചിരിയും തമാശയുമൊക്കെയായിരുന്നു ഊഴം ചിത്രീകരണം. കൗമുദി ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു രസ്ന വിശേഷങ്ങള്‍ പങ്കുവെച്ചത്.
മരിച്ചുകിടക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. മേക്കപ്പിടുമ്പോള്‍ കൂടുതല്‍ സുന്ദരിയാവുമെന്നായിരുന്നു കരുതിയത്. മൃതദേഹമായി കിടത്തുകയായിരുന്നു ആദ്യ സീനില്‍ത്തന്നെ. തൊട്ടപ്പുറത്ത് ബാലചന്ദ്രമേനോന് സാറും സീത മാമുമൊക്കെ ഇത് പോലെ കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോഴാണ് കമ്പനിക്ക് ആളുണ്ടല്ലോയെന്ന് കരുതിയത്. അടുത്ത ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ സഹോദരിയായാണ് അഭിനയിച്ചത്.
ഊഴത്തില്‍ വില്ലന്മാര് ആക്രമിക്കുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. വിറച്ച് താഴത്ത് നില്‍ക്കുകയായിരുന്നു. അലറി വിളിക്കുകയും ചെയ്തിരുന്നു. താന്‍ അലറി വിളിക്കുന്നത് കണ്ടിട്ടും ജീത്തു സാര്‍ എന്താണ്് പ്രതികരിക്കാത്തതെന്നായിരുന്നു ചോദിച്ചത്. ഈ സീന്‍ ഞാന്‍ കുളമാക്കുമോയെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. അതൊരു ചലഞ്ചിങ്ങായിരുന്ന രംഗമായിരുന്നു അത്.
Recommended Video
മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടമെന്നും അവതാരകനായ ജയകൃഷ്ണന് ചോദിച്ചിരുന്നു. മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നതെന്നായിരുന്നു രസ്ന പറഞ്ഞത്. മമ്മൂട്ടിയെയാണ് കൂടുതല്‍ ഇഷ്ടമെന്നുമായിരുന്നു താരം പറഞ്ഞത്.
കോളേജ് പഠനകാലത്ത് അമ്മയെ അടുക്കളയില്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അമ്മ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇഷ്ടമാണ്. ലൊക്കേഷനില്‍ നിന്നും വന്ന് കഴിഞ്ഞാല്‍ കഞ്ഞിയും ചമ്മന്തിയും വേണമെന്നാണ് പറയാറുള്ളത്. ബിരിയാണിയാണ് ഇഷ്ടപ്പെട്ട വിഭവം. ചിക്കന്‍ ബിരിയാണിയാണ് ഉണ്ടാക്കാറുള്ളത്. ഉണ്ടാക്കാന്‍ എളുപ്പമാണ്. ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും രസ്ന പവിത്രന് പറയുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ