Don't Miss!
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
അര്‍ധരാത്രിയില്‍ ഉറങ്ങാതെ പ്ലാനിംഗ്! രഹസ്യ സംഭാഷണങ്ങള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ബിഗ് ബോസും!
പുതിയ ആഴ്ച തുടങ്ങിയതിന് പിന്നാലെയായാണ് ബിഗ് ബോസില്‍ എലിമിനേഷനുള്ള നോമിനേഷനും വന്നത്. കഴിഞ്ഞയാഴ്ചത്തെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയാണ് പലരും നോമിനേഷനായി തയ്യാറെടുപ്പുകള്‍ നടത്തിയത്. ഗ്രൂപ്പിസമില്ലെന്ന് ഓരോരുത്തരും പറയുമ്പോഴും കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് ഗ്രൂപ്പും ചേരികളുമൊക്കെയുണ്ടെന്നാണ്. രജിത്ത് വിഭാഗവും ആര്യ ഗ്രൂപ്പുമാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. ടാസ്ക്കുകളിലെ കാര്യമായാലും മറ്റ് വിഷയങ്ങളിലായാലും പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം എടുക്കുന്നത് ഗ്രൂപ്പായി ചര്‍ച്ച ചെയ്താണ്.
പുതിയ ആഴ്ചയിലെ എലിമിനേഷന് വരുന്നതിന് മുന്നോടിയായി അത്തരത്തിലുള്ള പ്ലാനിംഗുകളും ചര്‍ച്ചകളുമൊക്കെ നടന്നിരുന്നു. ആരൊക്കെയായിരിക്കും ഇത്തവണ ലിസ്റ്റില്‍ വരേണ്ടതെന്നതിനെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ആര്യ, ഫുക്രു, പാഷാണം ഷാജി , ദയ തുടങ്ങിയവരെ നോമിനേഷനില്‍ എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു രജിത്തും സംഘവും ചര്‍ച്ച ചെയ്തത്. തങ്ങളുടെ പ്രധാന എതിരാളികളെ എങ്ങനെ നോമിനേഷനില്‍ എത്തിക്കാമെന്നായിരുന്നു രജിത്തും സംഘവും ചര്‍ച്ച ചെയ്തത്. മറുവശത്ത് സുജോയേയും രഘുവിനേയും അഭിരാമി-അമൃത സുരേഷിനേയും നോമിനേഷനില്‍ വരുത്തുന്നതിനുള്ള പ്ലാനിലായിരുന്നു ഫുക്രുവും സംഘവും. എല്ലാ ചര്‍ച്ചകളേയും കാറ്റില്‍ പറത്തുന്ന ട്വിസ്റ്റായിരുന്നു ബിഗ് ബോസ് നല്‍കിയത്.
നോമിനേഷന് മുന്‍പുള്ള ചര്‍ച്ച
പുതിയ ആഴ്ചയിലെ നോമിനേഷനുള്ള അവസരത്തിന് മുന്‍പായാണ് എല്ലാവരും ചര്‍ച്ചകള്‍ തുടങ്ങിയത്. ഇത്തവണ ആരൊക്കെയായിരിക്കും വരുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. രണ്ട് വിഭാഗങ്ങളിലായുള്ള ചര്‍ച്ചകളായിരുന്നു നടന്നത്. നോമിനേഷനായി എല്ലാവരും തയ്യാറാവുന്ന കാഴ്ചയായിരുന്നു രാത്രിയില്‍ കണ്ടത്. സുഹൃത്തുക്കളുമായി ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു മിക്കവരും. പോയ വാരത്തിലെ സംഭവങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ടാസ്ക്കില് നിന്നും മാറിനിന്നതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളായിരുന്നു നടന്നത്.
ഫുക്രുവും ആര്യയും
ഫുക്രുവിനേയും ആര്യയേയും എങ്ങനെയെങ്കിലും നോമിനേഷനിലേക്ക എത്തിക്കണമെന്നായിരുന്നു രജിത്തും സംഘവും പറഞ്ഞത്. സുജോ, അഭിരാമി, രഘു ഇവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്. ഫുക്രുവാണ് തന്റെ എതിരാളിയെന്നും അവനെ നോമിനേഷനിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു സുജോ പറഞ്ഞത്. ആര്യയേയും താന്‍ നോമിനേറ്റ് ചെയ്യുന്നുണ്ടെന്നും സുജോ പറഞ്ഞപ്പോള്‍ ആര്യയുടെ കാര്യമൊക്കെ നേരത്തെ തന്നെ തീരുമാനമായെന്നും വേറെ ആരെയെങ്കിലും തിരഞ്ഞെടുത്തോളൂയെന്നുമായിരുന്നു രജിത്തിന്റെ മറുപടി.
അര്‍ധരാത്രിയിലെ ചര്‍ച്ചകള്‍
രാത്രി വൈകിയും നോമിനേഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒരുവിഭാഗത്ത് രജിത്തും സംഘവുമാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ മറുവിഭാഗത്ത് രേഷ്മ, ഫുക്രു, എലീന, ദയ, ഷാജി , ആര്യ ഇവരാണ് ചര്‍ച്ച നയിച്ചത്. നാളെ നോമിനേഷനാണെന്ന് പറഞ്ഞ് എലീനയായിരുന്നു ഇതേക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. സ്വന്തമായി നോമിനേറ്റ് ചെയ്യാന്‍ പറ്റുമോയെന്നായിരുന്നു ആര്യ ചോദിച്ചത്. താന്‍ നോമിനേഷനിലുണ്ടാവുമെന്ന് താരത്തിന് ഉറപ്പുണ്ടായിരുന്നു. ആര്യ മാത്രമല്ല ഈ സൈഡിലെ എല്ലാവരും ഉണ്ടാവുമെന്നായിരുന്നുഫുക്രു പറഞ്ഞത്.
ഷാജി ക്യാപ്റ്റനായാല്‍ തീര്‍ന്നു
ഷാജിയാണ് തങ്ങളുടെ എതിരാളിയെന്ന് രഘുവും രജിത്തും പറഞ്ഞിരുന്നു. പേര് പറയാതെ പിഎസ് എന്നായിരുന്നു ഇവര്‍ ഷാജിയെ സംബോധന ചെയ്തത്. ക്യാപ്റ്റന്‍സി ടാസ്ക്കില് എന്തായാലും പിഎസ് മത്സരിക്കുമെന്നും ഇനി അദ്ദേഹമാണ് ക്യാപ്റ്റനാവുന്നതെങ്കില് തീര്ന്നുമെന്നുമായിരുന്നു രജിത്ത് പറഞ്ഞത്. ക്യാപ്റ്റനായതിനാല്‍ ഇത്തവണ നോമിനേഷനില്‍ രജിത്തുണ്ടായിരുന്നില്ല.
ബിഗ് ബോസ് കൊടുത്ത പണി
ഉറങ്ങാതിരുന്ന് മത്സരാര്‍ത്ഥികള്‍ നോമിനേഷനെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യുകയായിരുന്നു. ഈ നീക്കത്തിന് എട്ടിന്റെ പണിയായിരുന്നു ബിഗ് ബോസ് നല്‍കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ നോമിനേഷന് എന്ന് വ്യക്തമാക്കിയ ബിഗ് ബോസ് രണ്ടുപേരായാണ് നോമിനേഷന് വരേണ്ടതെന്നും അതില്‍ ഒരാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുമായി നിര്‍ദേശിച്ചതോടെയായിരുന്നു പ്ലാനുകളെല്ലാം പൊളിഞ്ഞത്.