Don't Miss!
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മത്സരം മുറുകുന്നു, ഒറ്റായന്‍ കളിച്ച് രജിത് കുമാര്‍! ബിഗ് ബോസില്‍ മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി
Recommended Video
മലയാളം ബിഗ് ബോസ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു ആദ്യം മുതല്‍. അത് മാറിയെങ്കിലും ഇനി ഹൗസില്‍ താരമാകാന്‍ പോവുന്നത് ആരാണെന്നാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഈ ദിവസങ്ങളില്‍ കാഴ്ച വെക്കുന്നത്.
എന്നാല്‍ ഒരാള്‍ മാത്രം ആര്‍ക്കും പിടി കൊടുക്കാതെ ഒറ്റയ്ക്ക് നടക്കുകയാണ്. ഡോ.രജിത് കുമാറാണ് അദ്ദേഹം. വീട്ടിലെ എല്ലാ കാര്യത്തിലും അദ്ദേഹം മാത്രമാണ് കുറ്റം പറഞ്ഞത്. അത് പോലെ മത്സരാര്‍ഥികള്‍ എല്ലാവരും രജിത് കുമാറിനെതിരെ സംസാരിക്കുന്നതും രണ്ടാം ദിനത്തിലെ എപ്പിസോഡില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതിരാവിലെ തന്നെ എല്ലാവരും ഒന്നിച്ച് എഴുന്നേറ്റിരുന്നു. പിന്നാലെ ബ്രേക്ക് ഫാസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. പിന്നാലെ കട്ടന്‍ ചായ കിട്ടിയില്ലെന്ന പേരില്‍ ഡോ രജിത് കുമാര്‍ ക്യാപ്റ്റന്റെ അടുത്ത് വലിയ പരാതിയുമായി എത്തിയിരുന്നു. എല്ലാവരും ചായ കുടിച്ചെങ്കിലും എനിക്ക് മാത്രമായിരുന്നു കിട്ടാതെ പോയത്. ഗ്യാസിന്റെ പരിമിതി കുറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നായിരുന്നു രജനി ചാണ്ടിയുടെ വിശദീകരണം. ഇതിനിടെ എലീനയുടെ വസ്ത്രത്തിലെ പോക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ച് രജിത് കുമാര്‍ എത്തിയിരുന്നു. തനിക്ക് വൃത്തിയാക്കാന്‍ ആരും തുണി തന്നില്ലെന്നും അദ്ദേഹം പരാതി പറഞ്ഞിരുന്നു.
രജിത് കുമാറിന്റെ സ്വഭാത്തെ കുറിച്ച് മത്സരാര്ഥികളില് ചിലര്‍ ഒത്ത് ചേര്‍ന്ന് സംസാരിച്ചിരുന്നു. അദ്ദേഹം ഒരു റേഡിയോ പോലെയാണ്. ഇങ്ങോട്ട് പറഞ്ഞേണ്ടേ ഇരിക്കും. നമ്മള് പറയുന്നതൊന്നും സ്വീകരിക്കില്ലെന്നാണ് ആര്യ രജിത് കുമാറിനെ കുറിച്ച് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ പ്രൊഫഷണില്‍ അടിമയായി കഴിയുകയാണ്. രസകരമായ കാര്യം മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് സിഗററ്റും രജിത് കുമാര്‍ ഒളിപ്പിച്ച് വെച്ചിരുന്നു.
സുജോ മാത്യുവിനോട് അലക്സാന്‍ഡ്രയ്ക്ക് താല്പര്യമുണ്ടെന്ന് നിരീക്ഷിച്ച് കണ്ടെത്തിയിരിക്കുകയാണ് രജിത് കുമാര്‍. വ്യായമത്തിനിടെ നടന്ന ചെറിയ സംഭാഷണമായിരുന്നു ഇതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. ഉള്ള കാര്യമാണെന്നും ഒന്നിപ്പിക്കാന്‍ നോക്കുകയാണ്. അവള് എയര്‍ ഹോസ്റ്റസും നിങ്ങളുടെ കമ്യൂണിറ്റി ഒന്നായത് കൊണ്ടും ആ കുട്ടി നിനക്ക് ചേരുമെന്നും രജിത് കുമാര്‍ സുജോയോട് പറയുന്നു. താന്‍ കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ഇങ്ങോട്ട് വന്നതെന്ന് സുജോ പറഞ്ഞ് നൈസ് ആയി ഒഴിവാകാന്‍ ശ്രമിച്ചിരുന്നു.
ഇതിനിടെ രജിത് കുമാര്‍ ഫേക്ക് ഗെയിം കളിക്കുകയാണോ എന്ന സംശയവും മത്സരാര്‍ഥികള്‍ക്കിടയില്‍ വന്നിരുന്നു. പുളളിയുടെ ക്യാരക്ടര്‍ അങ്ങനെയാണെന്നും കൗണ്‍സിലിംഗ് വേണ്ടി വരുമെന്നുമാണ് ഫുക്രുവിന്റെ അഭിപ്രായം. എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന തോന്നല്‍ രജിത് കുമാറിന് ഉണ്ടെന്നും ഫുക്രു പറയുന്നു. ആരും അദ്ദേഹത്തോട് സംസാരിക്കാത്തിന് പല കാരണങ്ങളും ഉണ്ടെന്നാണ് ആര്യയുടെ അഭിപ്രായം.
രണ്ടാം ദിവസം ജീവിതാനുഭവങ്ങള്‍ തുറന്ന് പറയുകയായിരുന്നു മത്സരാര്‍ഥികള്‍. ആര്യ തന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ വികാരഭരിതയായി വെളിപ്പെടുത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളെ കരയിപ്പിക്കാന്‍ താല്പര്യമില്ലാത്ത ആളാണ് താന്‍. രജിത് കുമാറിന്റെ സംസാരം മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന തരത്തിലാണെന്ന അഭിപ്രായവുമായി വീണ നായര്‍ എത്തി. രജിത് കുമാര്‍ ഒരു ഗ്രന്ഥമാണ്. ആവശ്യമുണ്ടെങ്കില്‍ എടുത്ത് വായിക്കുക. അല്ലെങ്കില്‍ ഷെല്‍ഫില്‍ വെച്ചോളു എന്ന് ആര് ജെ രഘു അഭിപ്രായപ്പെട്ടു.
ലാലേട്ടന് വേണ്ടി മനോഹരമായി പാട്ട് പാടിയിരിക്കുകയാണ് സോമദാസ്. ഒപ്പം മത്സരാര്‍ഥികള്‍ എല്ലാവരും പാടിയിരുന്നു. രസകരമായ കാര്യം എല്ലാവരും ഒന്നിച്ചിരുന്ന് പാടുമ്പോള്‍ ഒരാള്‍ മാത്രം അതില്‍ നിന്നെല്ലാം മാറി നിന്നതാണ്. ഡോ രജിത് കുമാറാണ് എല്ലാവരില്‍ നിന്നും വേറിട്ട് നില്ക്കാന് ശ്രമിക്കുന്നത്. മത്സരാര്‍ഥികള്‍ ഒന്നിച്ച് പാട്ട് പാടുന്നത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അദ്ദേഹം അടുക്കളയിലായിരുന്നു.
ബിഗ് ബോസിലെ ആദ്യ ടാസ്ക് മത്സരാര്‍ഥികള്‍ തമ്മില്‍ പരിചയപ്പെടാനുള്ള അവസരമായിരുന്നു ഒരുക്കിയത്. ആദ്യമായി അവസരം കൊടുത്തത് നടി വീണ നായര്‍ക്കായിരുന്നു. കോട്ടയത്താണ് ഞാന്‍ ജനിച്ചത്. പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു കരിയര്‍ ആരംഭിക്കുന്നത്. ബിസിനസ് നഷ്ടമായതോടെ എല്ലാം നഷ്ടമായി. 2005 ലായിരുന്നു ഞാന്‍ സീരിയലില്‍ അഭിനയിച്ചത്. അന്ന് മുതല്‍ ഞാനും കുടുംബം നോക്കി തുടങ്ങി. ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേട്ടന്റെ കല്യാണം നടത്തിയതൊക്കെ താനായിരുന്നു. അന്നും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.
അച്ഛനും അമ്മയും അസുഖങ്ങള്‍ ആയതോടെ ചുമതല മുഴുവന്‍ എനിക്കായിരുന്നു. അതിനിടയ്ക്ക് കണ്ണേട്ടന് എന്റെ ജീവിതത്തിലേക്ക് വന്നു. പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്ന് ആശുപത്രിയിലാക്കി. സുരാജ് ഏട്ടന് ഇത് അറിഞ്ഞ് ഓടി വന്ന് എനിക്ക് പൈസ തന്നു. ആ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് പൈസയുണ്ടാക്കാന്‍ വേണ്ടി താന്‍ ഓടി നടന്നു. പതിനഞ്ച് ദിവസത്തോളം അമ്മ ആശുപത്രിയില്‍ കഴിഞ്ഞു. കിഡനി കൊടുത്തിട്ടാണെങ്കിലും ചികിത്സിക്കാന്‍ നോക്കി. മണി ചേട്ടനും അന്നെന്നെ സഹായിച്ചിരുന്നു. കണ്ണേട്ടനോട് പോലും എനിക്കിത് പറയാന്‍ പറ്റിയിരുന്നില്ല.
പതിനഞ്ചാം ദിവസം അമ്മ മരിച്ചതിന് ശേഷം സിനിമാക്കാരെല്ലാം വന്നാണ് സഹായിച്ചത്. പിന്നാലെ അച്ഛനും മരിച്ചു. അന്നും പൈസയ്ക്ക് വേണ്ടിയാണ് ഞാന്‍ ബുദ്ധിമുട്ടിയത്. അച്ഛന്റെ ബോഡി വിട്ട് കിട്ടാന്‍ വേണ്ടി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്നിരുന്നു. എന്റെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു അച്ഛന് പോയത്. അച്ഛനും അമ്മയും ചേട്ടനും ആരുമില്ലാതെയായിരുന്നു എന്റെ വിവാഹം നടന്നത്.
കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനും അമ്മയെയും സ്നേഹിക്കാന്‍ പറ്റാതെ പോയി. ആ സങ്കടത്തിലാണ് താന്‍. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. വീണയുടെ വാക്കുകള്‍ മത്സരാര്‍ഥികളെ എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. ആര്യയെ കെട്ടി പിടിച്ച് വിങ്ങി പൊട്ടി നടി കരഞ്ഞത് പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തി.
ആറ് വര്‍ഷമായി ഭര്‍ത്താവിനോട് ഇത് പറയാത്തതിന് ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് വീണ ക്ഷമ ചോദിച്ചിരുന്നു. കണ്ണേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അവിടെ ഉണ്ടായിരുന്നെങ്കില്‍ കെട്ടിപിടിച്ച് കരഞ്ഞേനെ എന്നും വീണ പറയുന്നു. വൈകുന്നേരം നാടന്‍ പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മത്സരാര്‍ഥികള്‍ ആവേശത്തിലായത്. പാട്ടും ഡാന്‍സുമെല്ലാം പിന്നാലെ വന്നു. നേതൃത്വം കൊടുത്തതും നടി വീണ നായരായിരുന്നു.