Don't Miss!
- News വടകരയില്‍ യുഡിഎഫ് വിജയം ഉറപ്പ്: സൈബർ ആക്രമണം തങ്ങളുടെ രീതി അല്ലെന്നും ഷാഫി പറമ്പില്‍
- Automobiles വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കി പ്രിയയും ഭർത്താവും
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടിയുള്ള പെണ്‍പുലികളുടെ പോരാട്ടം, ബിഗ് ബോസിൽ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും നേര്‍ക്കുനേര്‍
ബിഗ് ബോസ് മലയാളം സീസണ് മൂന്നിന്റെ രണ്ടാം ദിവസം സംഭവബഹുലമായിട്ടാണ് തുടങ്ങിയത്. പാട്ടും ഡാന്‍സുമൊക്കെയായി മത്സരാര്‍ഥികള്‍ ഒത്തൊരുമയോടെ ആഘോഷമാക്കി. ഇതിനിടെ ആദ്യത്തെ ടാസ്കിനുള്ള നിര്‍ദ്ദേശവും കൊടുത്തിരുന്നു. കിടിലം ഫിറോസിനോട് കണ്‍ഫെഷന്‍ മുറിയിലെത്തി ടാസ്കിനുള്ള നിര്‍ദ്ദേശം ഓരോ മത്സരാര്‍ഥിയെയും വായിച്ച് കേള്‍പ്പിക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
Recommended Video
ക്യാപ്റ്റന്‍സി ടാസ്കിലേക്ക് പ്രവേശനം നേടാനുള്ള യോഗ്യത മത്സരമായിരുന്നു ഇന്ന് നടന്നത്. നിലത്ത് വെച്ചിരിക്കുന്ന ബോള്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കൈയിലാക്കണം. ഒരേ സമയം രണ്ട് പേരാണ് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്നവരായിരിക്കും അടുത്ത ദിവസം നടക്കുന്ന ക്യാപ്റ്റന്‍സി ടാസ്കില് പങ്കെടുക്കുകയെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ആദ്യം ഡിംപലും ആഡോണിയുമാണ് മത്സരിക്കാനെത്തിയത്. ആദ്യ ഘട്ടത്തില്‍ ഡിംപല്‍ ജയിച്ചു. പിന്നാലെ ഡിംപല്‍ സൂര്യയെ വിളിച്ചു. ഇതില്‍ സൂര്യ വിജയിക്കുകയും ഡിംപല്‍ പുറത്ത് പോവുകയും ചെയ്തു. അടുത്ത മത്സരത്തിന് സൂര്യ വിളിച്ചത് ഭാഗ്യലക്ഷ്മിയെ ആയിരുന്നു. അതിവിദഗ്ദമായി ഭാഗ്യലക്ഷ്മി ടാസ്കില് വിജയിച്ചു. നോബിയെയാണ് ഭാഗ്യലക്ഷ്മി വിളിച്ചത്. ആ മത്സരത്തിലും ഭാഗ്യലക്ഷ്മി വിജയിച്ചു.
മണിക്കുട്ടനാണ് മൂന്നാമത് മത്സരിക്കാനെത്തിയത്. അതിലും ഭാഗ്യലക്ഷ്മി തന്നെ വിജയിച്ചു. മജ്സിയ ആണ് പിന്നീടെത്തിയ താരം. പക്ഷേ ഇത്തവണ മജ്സിയ ബോള്‍ തട്ടിയെടുത്തു. അങ്ങനെ മൂന്ന് തവണ വിജയിച്ച ആദ്യ മത്സരാര്‍ഥിയായി ഭാഗ്യലക്ഷ്മി മുന്നിലെത്തി. ശേഷം റിഥു മന്ത്രയുമായിട്ടുള്ള മത്സരത്തില്‍ മജ്സിയ പരാജയപ്പെട്ടു. സായി വിഷ്ണുവാണ് റിഥുവിനൊപ്പം പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ സായി തന്നെ വിജയിച്ചു. പിന്നീട് സന്ധ്യ മനോജിനൊപ്പമാണ് സായി മത്സരിച്ചത്. അതിലും വിജയം സായിക്ക് ഒപ്പമായിരുന്നു.
എന്നാല്‍ ലക്ഷ്മി ജയനൊപ്പമുള്ള മത്സരത്തില്‍ സായി പരാജയപ്പെട്ട് പിന്മാറി. കിടിലം ഫിറോസും ലക്ഷ്മിയും തമ്മിലുള്ള പോരാട്ടത്തിലും ലക്ഷ്മിയ്ക്കൊപ്പമായിരുന്നു വിജയം. അനൂപ് കൃഷ്ണനാണ് അടുത്തതായിട്ടെത്തിയത്. അതിലും ലക്ഷ്മി തന്നെ ബോള്‍ നേടി. ഏറ്റവുമൊടുവില്‍ റംസാന് മുഹമ്മദ് ആയിരുന്നു. വളരെ എളുപ്പത്തില്‍ റംസാനെയും പരാജയപ്പെടുത്തി ലക്ഷ്മി ഒന്നാം സ്ഥാനത്ത് എത്തി. ഒടുവില്‍ 4-3 പോയിന്റ് നേടിയ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് ക്യാപ്റ്റന്‍സി ടാസ്കില് നേര്‍ക്ക് നേര് എത്തുന്ന മത്സരാര്‍ഥികള്‍.
-
'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!
-
നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
-
'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!