എന്റെ മടിയില്‍ കിടന്നാണ് അവള്‍ പോയത്, ആത്മസുഹൃത്തിനെ കുറിച്ച് വിങ്ങിപ്പൊട്ടി ഡിംപല്‍

By Midhun Raj

ബിഗ് ബോസ് സീസണ്‍ 3യിലെ ടാസ്ക്കുകളും സംഭവ വികാസങ്ങളുമെല്ലാം ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസ് നല്‍കിയ ടാസ്‌കില്‍ തങ്ങളുടെ മറക്കാനാവാത്ത ജീവിതാനുഭവങ്ങള്‍ മല്‍സരാര്‍ത്ഥികളെല്ലാം തുറന്നുപറഞ്ഞിരുന്നു. നോബി, സുര്യ എന്നിവര്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഡിംപല്‍ ആയിരുന്നു തന്‍റെ അനുഭവങ്ങള്‍ പറഞ്ഞ് ഇമോഷണലായത്. കുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് മനസുതുറന്നാണ് ഡിംപല്‍ എത്തിയത്. കട്ടപ്പനയിലെ സ്‌കൂളില്‍ ഡിംപലിന്റെ സഹപാഠിയായിരുന്നു ജൂലിയറ്റ്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ഡല്‍ഹിയില്‍ നിന്നും എഴാം ക്ലാസില്‍ കട്ടപ്പനയില്‍ പഠിക്കാന്‍ എത്തിയിരുന്നു ഞാന്‍. ജൂലിയറ്റ് എരടിയാട് സ്‌കൂളില്‍ നിന്ന് മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പഠിക്കാന്‍ വരുവാണ്. അപ്പോ എനിക്ക് ജൂലിയറ്റിനെ കുറിച്ച് ഒന്നും അറിയില്ല. ഇത്രയും അറിയാം ഏരട്ടിയാടില്‍ നിന്നും ശാന്തിഗ്രാം സ്റ്റോപിലാണ് അവള്‍ ഇറങ്ങുന്നത്.

അത്രയും അറിയാം. അച്ഛനും അമ്മയും അനിയനും

അത്രയും അറിയാം. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം. അതല്ലാതെ അവളെ കുറിച്ച് അങ്ങനെ അറിയില്ല. ഞാനും അവളും എഴാം ക്ലാസില്‍ എഴ് മാസം കൂടെയുണ്ടായി. ഈ എഴ് മാസത്തില് എനിക്ക് പന്ത്രണ്ട് വയസുണ്ട്. ഒരുമിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സ്‌കൂളില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയ്ക്ക് ശവപ്പെട്ടി ഉണ്ടാക്കുന്ന രണ്ട് കടയുണ്ടായിരുന്നു.

എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് പോവുമ്പോ

എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് പോവുമ്പോ ഞങ്ങള്‍ കാണാറുണ്ട്. അപ്പോ ദിവസവും ഞങ്ങള്‍ അതിലെ പോവുമ്പോള്‍ തമാശയായി ഇത് നിനക്കുളളതാണ്, എനിക്കുളളതാണ് എന്നൊക്കെ പറയുമായിരുന്നു. കുഞ്ഞായിരുന്നതിനാല്‍ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അന്നേ ദിവസം രണ്ട് രൂപ കൂടുതല്‍ കൈയ്യിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ജീപ്പിന് പോവാന്‍ ആഗ്രഹം തോന്നി.

അങ്ങനെ ജീപ്പില്‍ കയറി

അങ്ങനെ ജീപ്പില്‍ കയറി. ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനാകുന്നില്ല. നേരത്തെ പറഞ്ഞ തമാശയുടെ പേരില്‍ ചിരി തുടര്‍ന്നുകൊണ്ടേയിരുന്നു. അത് ജീപ്പിലുളള ഒരു ചേച്ചി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോ ചേച്ചി ഞങ്ങളെ നോക്കി എന്തോ പിറുപിറുത്തു. . പിന്നാലെ കുറച്ചുകഴിഞ്ഞപ്പോള്‍ ജൂലിയറ്റിന് നല്ല തലവേദന വന്നു. തുടര്‍ന്ന് അവള്‍ ഛര്‍ദ്ദിച്ചു. ജീപ്പിനുളളില്‍ ഛര്‍ദ്ദിച്ചാല്‍ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു. പക്ഷേ അതുണ്ടായില്ല.

ജീപ്പിലെ ചേട്ടന്‍മാര്‍ക്ക് അവളെ

ജീപ്പിലെ ചേട്ടന്‍മാര്‍ക്ക് അവളെ അറിയാമായിരുന്നു. വഴക്കൊന്നും പറഞ്ഞില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി
അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു. അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. അവള്‍ പോയി. പിന്നീടാണ് അവള്‍ മരിച്ചെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

അന്ന് അവളുടെ വീട്ടിലേക്ക്

അന്ന് അവളുടെ വീട്ടിലേക്ക് എന്നെ വീട്ടുകാര്‍ വിട്ടിരുന്നില്ല. അവളുടെ സ്പിരിറ്റ് എന്റെ കൂടെ കൂടൂമെന്ന് പറഞ്ഞു. പിന്നെ ഇരുപത് വര്‍ഷത്തിന് ശേഷമാണ് എനിക്ക് അവിടെ പോകാനായത്. ഞാന്‍ അമ്മയെയും കൂട്ടി അവളുടെ വീട്ടില്‍ പോയി. അപ്പോഴാണ് ജൂലിയറ്റിന്റെ ആത്മസുഹൃത്ത് ഞാനായിരുന്നു എന്ന് അറിഞ്ഞത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോയാല്‍ എന്നെ കുറിച്ച് പറയാന്‍ അവള്‍ക്ക് നൂറ് നാവായിരുന്നു എന്ന് അമ്മ പറഞ്ഞ് ഞാനറിഞ്ഞു.

Recommended Video

ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ അമ്മയ്ക്ക് അറിയേണ്ടിരുന്നത്. എന്തായിരുന്നു ജൂലിയറ്റ് അവസാനമായി പറഞ്ഞത് എന്നാണ്. അവളുടെ മരണ ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ആ അമ്മ അത് ചോദിച്ചിരുന്നു. തന്നെ കെട്ടിപ്പിടിച്ചോട്ടെ എന്നായിരുന്നു അവള്‍ അവസാനമായി ചോദിച്ചത്. എന്നാല്‍ അമ്മയുടെ സന്തോഷത്തിന് വേണ്ടി കളളം പറയാമായിരുന്നിട്ടും ആ പ്രായത്തില്‍ നിഷ്‌കളങ്കതയുടെ പേരില്‍ സത്യമാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോളായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ അങ്ങനെ പറയില്ലായിരുന്നു. ഇപ്പോള്‍ ആരെങ്കിലും തന്നെ ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ലെന്നും ഡിംപിള്‍ പറയുന്നു. കാരണം ജൂലിയറ്റിന്റെ ഹഗ് ഇപ്പോളും എന്റെ ദേഹത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X