Don't Miss!
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
വിഷമിക്കില്ല, ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതാണ്; ഡോ. റോബിനോട് ലക്ഷ്മി പ്രിയ
ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരാര്‍ത്ഥികളുടെ ഇടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്. നടി ലക്ഷ്മി പ്രിയയെ ചുറ്റിപ്പറ്റിയാണ് വിമര്‍ശനങ്ങളും പരാതികളും തല പൊക്കുന്നത്. ലക്ഷ്മി ഹൗസില്‍ അമിതമായി സ്വാതന്ത്ര്യം എടുക്കുന്നു എന്നാണ് സഹമത്സരാര്‍ത്ഥികളുടെ ആരോപണം. സുചിത്രയും ധന്യയും പേരെടുത്ത് പറയാതെ ലക്ഷ്മിയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഒരു വശത്ത് പ്രശ്നങ്ങള്‍ ഹൗസില്‍ അസ്വസ്തകള്‍ സൃഷ്ടിക്കുമ്പോള്‍ വാശിയേറിയ മത്സരവുമായി മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോവുകയാണ്.
ജാനകിയുടെ സംസാരം ബുദ്ധിമുട്ടാകുന്നു, ചില നേരത്ത് ശല്യമാണ്; തുറന്നടിച്ച് ഡോക്ടര്‍ റോബിന്
ബിഗ് ബോസ് ഹൗസില്‍ പാവ ടാസ്ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ടാസ്ക്കിനിടെ ഡെയ്സിയ്ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി ബ്ലെസ്ലി തന്റെ പാവ അല്പ സമയത്തേയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ അവസനം ബ്ലെസ്ലി പുറത്തും ഡെയ്സി അകത്തുമായി. ഈ സംഭവം ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്ലെസ്ലിയുടെ നല്ല മനസ്സിനെ എല്ലാവരും അഭിനന്ദിച്ചുവെങ്കിലും മത്സരത്തില്‍ ഇത്തരത്തിലുള്ള വികാരം പാടില്ലെന്നാണ് സഹമത്സരാര്‍ത്ഥികള്‍ പറയുന്നത്. ആ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഡോക്ടറും ലക്ഷമി പ്രിയയും. പാവ കൊടുക്കാനുള്ള ബ്ലെസ്ലിയുടെ തീരുമാനത്തെ ഇരുവരും എതിര്‍ത്തിരുന്നു.
വിമര്‍ശിച്ചവരെ കൊണ്ട് ജാസ്മിന് മാറ്റി പറയിപ്പിച്ചു; അനേകം പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് ഈ യുവതി
'ഭഗവത് ഗീതയില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പാത്രമറിഞ്ഞ് ഭിക്ഷ കൊടുക്കണമെന്ന്. ആ പാത്രം ഏതെന്ന് ഈ കലിയുഗത്തില്‍ നമ്മളെങ്ങനെ കണ്ടുപിടിക്കും. യഥാര്‍ത്ഥത്തില്‍ ട്രാപ്പിലൊക്കെ വീഴുന്നത് ഞാനാണ്. നമ്മളെല്ലാവരും പറഞ്ഞതല്ലേ അവനോട് പോകണ്ടാന്ന് എന്നായിരുന്നു ഡോക്ടറോട് ലക്ഷ്മി പറഞ്ഞത്.
പിന്നാലെ മറുപടിയുമായി റോബിനും എത്തി. 'എല്ലാവര്ക്കും മനുഷ്യത്വമുണ്ട്. പക്ഷേ ഇത് കളിയാണ്. ആരുടെ മനസ്സും എപ്പോള്‍ വേണമെങ്കിലും മാറാം. ഞാന്‍ ഇങ്ങനെ പറയുന്നതില്‍ വിഷമമൊന്നും തോന്നരുത്. ഈ ഒരു ഗെയിമിന്റെ അടിസ്ഥാനത്തില്‍ നമ്മള് ആരെയും ജഡ്ജ് ചെയ്യരുതെന്നുമായിരുന്നു' റോബിന് പറഞ്ഞത്. ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതുകൊണ്ട് എനിക്കിതിലൊന്നും ഒരു വിഷമമൊന്നുമില്ലെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ ആദ്യത്തെ വീക്കിലി ടാസ്ക്കായിരുന്നു 'അകത്തോ പുറത്തോ'. നാലാം ദിവസം ദിവസം രാവിലെ തന്നെ ബിഗ് ബോസ് അഞ്ച് പാവകള്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഹൗസില്‍ പ്രത്യേകം അധികാരം ലഭിക്കുന്ന പാവകളായിരുന്നു ഇത്.ഷോയുടെ ആദ്യം തന്നെ പാവകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കാണ് ടാസ്ക്കില് അധികാരം കൂടുതല്‍. അവര്‍ക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂര്‍ണ്ണമായ ജീവിതം അനുഭവിക്കാന്‍ അവകാശം ഉള്ളവരും. പാവകള്‍ കൈവശം ഇല്ലാത്തവര്‍ക്ക് വീടിനുള്ളില്‍ കയറാനോ അതിനുള്ളിലെ സൗകര്യങ്ങള്‍ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം
Recommended Video
നവീന്‍, നിമിഷ,ഡെയ്സി, ജാനകി, ബ്ലെസ്ലി എന്നിവര്‍ക്കായിരുന്നു ആദ്യം പാവകള്‍ ലഭിച്ചത്. പിന്നീട് ഡെയിസിയുടേയും നിമിഷയുടേയും പാവകള്‍ റോണ്‍സണും ഡോക്ടര്‍ റോബിനും സ്വന്തമാക്കി. ജാനകിയുടെ പാവ ലക്ഷ്മിപ്രിയയുടെ കൈകളില്‍ എത്തുകയും ചെയ്തു. പിന്നീട്
പാവകള്‍ കൈവശം വച്ചിരുന്ന റോണ്സണ്, നവീന്‍, ഡോ. റോബിന്, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവര്‍ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാല്‍ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്സിക്ക് കൈമാറി. എന്നാല്‍ ഗെയിം ഗെയിമായി എടുത്ത ഡെയ്സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. പിന്നാലെ അതിന്റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബിഗ് ബോസും അറിയിച്ചു. പിന്നീട് ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോണ്സണ് ബ്ലെസ്ലിക്ക് തന്റെ പാവ കൊടുക്കുകയായിരുന്നു.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ