Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
'സിഗരറ്റ് വലിക്കാൻ കമ്പനി തന്നു... പിന്നീടത് സൗഹൃദമായി, തലയിൽ നിന്നും പോയിട്ടില്ല'; നിമിഷയും ജാസ്മിനും!
ഒരു കൂട്ടം മത്സരാർഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബിഗ് ബോസ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും ഒന്നോ, രണ്ടോ മത്സരാർഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു.
ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു.
ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. നാലാം സീസണിൽ വീട്ടിലേക്ക് എത്തിയത് 20 മത്സരാർഥികളാണ് അതിപ്പോൾ വിവിധ പ്രക്രിയകളിലൂടെ ആറായി ചുരുങ്ങി.
ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, സൂരജ്, ധന്യ, റിയാസ് എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ള ഫൈനലിസ്റ്റുകൾ ഇവരിൽ നിന്നും ഒരാളായിരിക്കും ഈ സീസണിൽ കപ്പ് നേടാൻ പോകുന്നത്.
ബിഗ് ബോസ് ഹൗസ് നിരവധി മനോഹരമായ കാഴ്ചകൾക്ക് വേദിയാകാറുണ്ട്. അത്തരത്തിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു പുറത്തായ മത്സരാർഥികളായ നിമിഷയും ജാസ്മിനും തമ്മിലുള്ളത്.
'തുറക്കുമ്പോഴെല്ലാം പച്ചില പാമ്പുകളായിരുന്നു, ഒപ്പം വിഷം തീർന്നോയെന്നുള്ള ചോദ്യവും'; ആര്യ
ഇരുവരും തമ്മിൽ യാതൊരു മുൻപരിചയവുമില്ല. ഹൗസിൽ പ്രവേശിച്ച ശേഷമാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഹൗസിലേക്ക് പ്രവേശിച്ച ശേഷം പിന്നീട് അവിടെ നടന്ന പ്രശ്നങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് നിന്ന് ഇടപെട്ടു.
ആദ്യം ഹൗസിൽ നിന്ന് പുറത്തായത് നിമിഷയായിരുന്നു. ശേഷം ജാസ്മിൻ വാക്ക് ഔട്ട് ചെയ്യുകയായിരുന്നു. അമ്പത് ദിവസം പിന്നിട്ടശേഷമാണ് നിമിഷ പുറത്തായത്.
പത്താം ആഴ്ചയിൽ റോബിനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ജാസ്മിനും വാക്ക് ഔട്ട് ചെയ്തു. പുറത്തിറങ്ങിയ ശേഷവും ജാസ്മിൻ-നിമിഷ സൗഹൃദം ശക്തമായി മുന്നോട്ട് പോവുകയാണ്.
ഇപ്പോൾ എങ്ങനെയാണ് ഇത്രയും വലിയൊരു സൗഹൃദം ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് എന്ന പരിപാടിയിൽ അതിഥികളായി മറ്റ് ബിഗ് ബോസ് മത്സരാർഥികൾക്കൊപ്പം ജാസ്മിനും നിമിഷയും വന്നിരുന്നു.
അപ്പോഴാണ് സൗഹൃദം പിറന്നതെങ്ങനെയെന്ന് ഇരുവരും വെളിപ്പെടുത്തിയത്. 'സിഗരറ്റ് വലിക്കാൻ സ്മോക്കിങ് ഏരിയയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പോയിരുന്നത്. അങ്ങനെ ഞങ്ങൾ കമ്പിനിയായി. പിന്നീട് നന്നായി പരസ്പരം സംസാരിക്കാൻ തുടങ്ങി.'
'സൗഹൃദത്തിനും മുകളിലായി പരസ്പരം ഞങ്ങൾക്കുള്ള സ്നേഹം. സ്വന്തം പെങ്ങളെപ്പോലെയാണ് നിമിഷ എനിക്ക്. പിന്നെ എനിക്കൊരു പ്രശ്നമുണ്ട്. ഒരാളെ ഇഷ്ടമായി കഴിഞ്ഞാൽ ഞാൻ എന്റെ നൂറ് ശതമാനവും അയാൾക്ക് വേണ്ടി കൊടുക്കും.'
'അവരുടെ പ്രശ്നങ്ങൾ എന്റേത് കൂടിയായി മാറും. അത്രത്തോളം ഡെഡിക്കേഷൻ എനിക്ക് ആ ബന്ധത്തിലുണ്ടാകും. അതാണ് നിങ്ങൾ ബിഗ് ബോസിൽ കണ്ടതും. നിമിഷയുടെ എന്ത് പ്രശ്നവും ഞാൻ നൂറ് ശതമാനം കൊടുത്ത് എന്റേത് കൂടിയാക്കി മാറ്റും' ജാസ്മിൻ പറഞ്ഞു.
Recommended Video
'എനിക്ക് ബിഗ് ബോസിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ജാസ്മിൻ. എന്റെ ഏറ്റവും വലിയ സമ്പാദ്യം. ഒരു പെൺകുട്ടിയുമായി പെട്ടന്നൊരു സൗഹൃദം എനിക്ക് സാധ്യമായിരുന്നില്ല.'
'പക്ഷെ ജാസ്മിനോട് ആ സൗഹൃദം പെട്ടന്ന് വന്നു. ആദ്യം ഞാൻ വീട്ടിലേക്ക് കയറി വരുമ്പോൾ ജാസ്മിൻ ലിവിങ് ഏരിയയിലെ സോഫയിൽ കൈകെട്ടി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു.'
'ഞാൻ അപ്പോൾ അവളോട് അങ്ങോട്ട് പോയി മിണ്ടി. അന്ന് ഇവളെന്റെ തലയിൽ കേറിയതാണ് ഇറങ്ങിപ്പോയിട്ടില്ല. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. എന്റെ ആത്മ സുഹൃത്താണ്' നിമിഷ പറയുന്നു.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'