Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പൊട്ടിത്തെറിച്ച് അഖില്‍, ഒടുവില്‍ കരച്ചില്, അവസാനം ശാലിനിയോട് മാപ്പ് പറഞ്ഞ് താരം
പ്രശ്നങ്ങള്‍ക്ക് വലിയ ക്ഷാമമില്ലാതെ ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും വ്യത്യസ്തമായ സംഭവങ്ങളാണ് ഈ വീക്ക് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ കണ്ണീര് ട്രോക്കും മാപ്പ് പറച്ചിലും പിടിച്ചിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡില്‍ ചര്‍ച്ചയായത് ശാലിനിയും അഖിലും തമ്മിലുള്ള പ്രശ്നമാണ്. അവസാനം ശാലിനി കരഞ്ഞതും അഖില്‍ മാപ്പ് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അങ്ങാടി തോറ്റത്തിന് അമ്മയോട് എന്നുള്ള ലക്ഷ്മി പ്രിയയുടെ വാക്കുകളാണ് അഖില്‍- ശാലിനി വഴക്കില്‍ എത്തിയത്.
ബിഗ് ബോസിലെ വാര്‍ത്ത വായനയുടെ ഇടയിലായിരുന്നു ശാലിനിയ്ക്ക് നേരെ അങ്ങനെയൊരു പദപ്രയോഗം നടത്തിയത്. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഭാഗ്യ പേടകം എന്ന ലക്ഷ്വറി ടാസ്ക്കിന് ഇടയിലാണ് വാര്‍ത്ത വായന നടക്കുന്നത്. ലക്ഷ്മിയും സൂരജുമായിരുന്നു റീഡറും റിപ്പോര്ട്ടറുമായത്. ടാസക്കില്‍ ധന്യയോട് തോറ്റ ശാലിനിയെ ലക്ഷ്മി പ്രിയ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ ഉപമിച്ചും. രസകരമായിട്ടാണ് ലക്ഷ്മി ഇത് പറഞ്ഞതെങ്കിലും ശാലിനി ഇത് കാര്യമായി എടുക്കുകയായിരുന്നു.
ശാലിനിയുടെ മടങ്ങി വരവിനെ കുറിച്ച് ചോദിച്ചാല്‍ അജിത് സാര്‍ തെറി വിളിക്കും, കാരണം പറഞ്ഞ് സംവിധായകന്
ചിരിച്ച് കൊണ്ട് കേട്ടെങ്കിലും പിന്നീട് ടാസ്ക് മോഡറേറ്ററായ അഖിലിനോടും സൂരജിനോടും ഇക്കാര്യത്തെ പറ്റി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ശാലിനി കരയുകയും ചെയ്തു. ആരാണ് അങ്ങനത്തെ പദപ്രയോഗം പറഞ്ഞതെന്നായിരുന്നു ശാലിനി അഖിലിനോട് ചോദിച്ചത്. ഇത് തമാശയായി എടുക്കണമെന്ന് സുരാജും അഖിലും പറഞ്ഞുവെങ്കിലും ശാലിനിയ്ക്ക് അത് കഴിഞ്ഞില്ല. ഇതിന്റ പേരില്‍ സംസാരം ഉണ്ടാവുകയായിരുന്നു. അഖില്‍ ശബ്ദം ഉയര്‍ത്തിയതോടെ ശാലിനി കരയുകയായിരുന്നു. തനിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ വയ്യെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഒടുവില്‍ ശാലിനിയോട് ക്യാപ്റ്റനായ നവീന്റെ സാന്നിധ്യത്തില്‍ അഖില്‍ മാപ്പ് പറഞ്ഞു ശാലിനി ആയതുകൊണ്ട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും അഖില്‍ പറയുന്നുണ്ട്. സൂരജ് മാപ്പ് പറയാന്‍ ഈ കൂട്ടത്തില്‍ ഇല്ലായിരുന്നുഡോക്ടര് റോബിന്റെ പേരും ഈ കൂട്ടത്തില്‍ വന്നിരുന്നു.
ഞാനും ചേച്ചിയും മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്, കാരണം.. അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് ജാനകി
ഭാഗ്യ പേടകം എന്ന വീക്കിലി ടാസ്കാകണ് ഹൗസില്‍ പ്രശ്നങ്ങള്‍ തുടങ്ങി വെച്ചത്. 'ബഹിരാകാശത്തേക്കൊരു സാങ്കല്‍പ്പിക യാത്ര എന്നതാണ് ടാസ്ക്. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകള്‍ക്കുള്ള സമയത്തിനുള്ളില്‍ പേടകത്തില്‍ ഉള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവര്‍ ചര്‍ച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. പുറത്തു നിന്നവരില്‍ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാന്‍ പോയത് ശാലിനി ആയിരുന്നു. പേടകത്തില്‍ ഇരുന്നവരില്‍ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഒടുവില്‍ നടന്ന പോരാട്ടത്തില്‍ ധന്യ ജയിക്കുകയും ചെയ്തു. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചു. നിറ കണ്ണുകളോടെയാണ് ടാസ്ക്കിന് ശേഷം ശാലിനി പുറത്ത് വന്നത്.
Recommended Video
പിന്നീട് ടാസ്ക്കിന്റെ രണ്ടാം ഘട്ടത്തില്‍ റോണ്സണ് ധന്യയെ പേടകത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അഞ്ച് പേര് വീതം ആയിരുന്നു ഈ ഘട്ടത്തില്‍ മത്സരിച്ചത്. ഡോ. റോബിന്, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിന്, റോണ്സണ് എന്നിവരായിരുന്നു ടാസ്ക്കില് പങ്കെടുത്തത്. വെള്ളം നിറച്ച ബലൂണ്‍ ആണികള്‍ക്ക് മുകളില്‍ ഒരു കൈമാത്രം ഉപയോഗിച്ച് പിടക്കുക എന്നതായിരുന്നു ടാസ്ക്. ഗെയിമില്‍ റോണ്സണ് വിജയിക്കുകയായിരുന്നു. ധന്യ നോമിനേഷനില്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് റോണ്സണ് ധന്യയെ പുറത്താക്കി പേടകത്തില്‍ കയറിയത്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?