Don't Miss!
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
മുഖമൊന്നു വാടിയാല്‍ മള്ബു ചോദിക്കുമായിരുന്നു, തെറ്റിച്ചത് അവനാണ്, ഇടയില്‍ കളിച്ചയാളെ കണ്ടെത്തി എല്‍പി
നിരവധി നടകീയ സംഭവങ്ങളാണ് ദിനംപ്രതി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്. നിമിഷം നേരം മതി ഹൗസില്‍ വഴക്ക് പടര്‍ന്ന് പിടിക്കാന്‍. അതുപോലെ കണ്ണ് ചിമ്മുന്ന നേരം വേണ്ടുള്ളൂ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മില്‍ തെറ്റിപ്പിരിയാനും പുതിയ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനും. മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ വഴക്കുകള്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ ആറിയാതെ തന്നെ ബോണ്ട് ശക്തമാകുന്നുണ്ട്. പിണങ്ങി മാറി നിന്നാലും അല്പം കഴിയുമ്പോള്‍ ഇവര്‍ ഒന്നാവും. ബിഗ് ബോസ് ഹൗസില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഷോയിലേയ്ക്ക് എത്തിയിരിക്കുന്നത്.
ബിഗ് ബോസ് സീസണ് 4 ന്റെ ഒന്നാം ദിവസം മുതല്‍ ഹൗസില്‍ ചര്‍ച്ചയാവുന്ന ഒരു പേരാണ് ബ്ലെസ്ലിയുടേത്. താരങ്ങള്‍ക്കൊപ്പം വീട്ടിലെത്തി ബ്ലെസി ആദ്യത്തെ ടാസ്ക്കിലൂടെ തന്നെ താന്‍ ആരാണെന്നു കാണിച്ച് കൊടുക്കുകയായിരുന്നു. ഹൗസിലെ തന്റെ ഓരോ ചുവട് വയ്പ്പും വളരെ ചിന്തിച്ച് മാത്രമേ താരം വയ്ക്കാറുള്ളൂ. ചിലപ്പോഴൊക്കെ ആലോചിച്ചുള്ള ചുവട് വയ്പ്പ് താരത്തിന് വിനയാവാറുണ്ട്. ബ്ലെസ്ലിയുടെ ലോജിക്കുകള്‍ ഹൗസില്‍ പലപ്പോഴും വലിയ വഴക്കുകള്‍ ഉണ്ടാക്കാറുണ്ട്. നിവവില്‍ ഹൗസിലെ ക്യാപ്റ്റനാണ് അദ്ദേഹം.
ബ്ലെസ്ലിയ്ക്കെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. ഇദ്ദേഹത്തിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ഇതിന് കാരണം. എന്നാല്‍ ക്യാപ്റ്റനായതിന് ശേഷം ഇത് വര്‍ധിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ പല വഴക്കുകളും ഇതിനോടകം തന്നെ ഹൗസില്‍ നടന്നിട്ടുണ്ട്. ക്യാപ്റ്റനെ വിമര്‍ശിച്ച് ഹൗസ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നിരുന്നു. ഇത്തരത്തിലുള്ള കാഴ്ച ബിഗ് ബോസ് ഹൗസില്‍ ആദ്യമായിട്ടായിരുന്നു കാര്യങ്ങള്‍ എന്തുതന്നെയായലും ഓണവില്ല് കളിക്കാതെ നല്ല കണ്ടന്റുകളാണ് ബ്ലെസ്ലി ഈ വാര നല്‍കിയത്.
ബ്ലെസ്ലിയ്ക്കെതിരെ വലിയൊരു പടയൊരുക്കം ഹൗനുള്ളില് നടക്കുന്നുണ്ട്.
ബ്ലെസ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മിപ്രിയ എത്തിയിരിക്കുകയാണ്. അപര്‍ണ്ണ മള്‍ബറിയെ തന്നില്‍ നിന്ന് തെറ്റിച്ചത് ബ്ലെസ്ലിയാണെന്നാണ് ലക്ഷ്മിയുടെ ആരോപണം. ഓരോന്ന് പറഞ്ഞ് അപര്‍ണ്ണയെ തന്നില്‍ നിന്ന് അകറ്റിയത് ബ്ലെസ്ലിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രാത്രി വിനയിയോടാണ് ഇക്കാര്യം പറഞ്ഞത്. ഇവരുടെ സംസാരത്തിനിടെ ബിഗ് ബോസ് മൈക്ക് ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
ലക്ഷ്മി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഒരു ടാസ്ക്കിനിടെ ബ്ലെസ്ലിയെ ചോദ്യം ചെയതു. അത് അവന് പിടിച്ചില്ല. തനിക്ക് നേരെ വിരലും ചൂണ്ടി വന്നു. എന്നെ ഭയങ്കരമായി വഴക്ക് പറയുകയും ചെയ്തു. സുചിത്രയും നവീനും അന്ന് എനിക്കൊപ്പമുണ്ടായിരുന്നു. ഇവന് പറഞ്ഞ്ത് അവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല'; ലക്ഷ്മി തുടര്‍ന്നു.
ബ്ലെസ്ലിയെ ഒരു കുഞ്ഞ് അനിയനെ പോലെ യായിരുന്നു ഞാന്‍ കണ്ടത്. അതുകൊണ്ട് തന്നെ അവന് പറഞ്ഞ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. അതിനാണ് കരഞ്ഞത്.
എന്നാല്‍ ഭാഷ മനസിലാക്കാന്‍ കഴിയാത്ത അപര്‍ണ്ണ മള്ബറിയ്ക്ക് അവന് പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല. കൂടാതെ തന്നെ മറ്റൊരു രീതിയില്‍ മള്‍ബറിയോട് പറയുകയും ചെയ്തു. അതോടെയാണ് അപര്‍ണ്ണ ഞാനുമായി തെറ്റുന്നത്'; ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.
ബ്ലെസ്ലി പറഞ്ഞത് തന്നെ വല്ലാതെ വേദപ്പിച്ചു. പുറകില്‍ പോയി കരഞ്ഞ എന്നോട് ചേച്ചി അത്രയ്ക്ക് ഡ്രാമ കണിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് അപര്‍ണ്ണ പറഞ്ഞത്. ബ്ലെസ്ലി പറഞ്ഞ് തെറ്റിധരിപ്പിച്ചത് കൊണ്ടാണ് അവള് അങ്ങനെ പ്രതികരിച്ചത്.
ആ സംഭവത്തിന് മുന്‍പ് വരെ പരസ്പരം ഒന്നിച്ച് ഇരുന്ന് സംസാരിക്കുകയും ഞങ്ങളുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു. എന്റെ മുഖമൊന്ന് വാടിയില്‍ മള്ബു വന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ ഇതിന് ശേഷം അധികം സംസാരിക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതിന്റെ ട്രാക്ക് മനസിലായതെന്നും ലക്ഷ്മി പ്രിയ പറഞ്ഞ് നിർത്തി.
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍