Don't Miss!
- News 17 സംസ്ഥാനങ്ങൾ, 4 കേന്ദ്രഭരണ പ്രദേശങ്ങൾ, 102 സീറ്റുകൾ; ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
- Sports IPL 2024: പഞ്ചാബ് എന്തിനത് ചെയ്തു? പാളിയത് ആ തന്ത്രം; കളി തോല്‍പ്പിച്ച കറെന്റെ മണ്ടത്തരം ഇതാ
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ? വെറും ഏഴാംകൂലിയാണ് നീ' റിയാസിനോട് ലക്ഷ്മിപ്രിയ, 'പോ തള്ളേ'യെന്ന് റിയാസ്!
റോബിൻ, ജാസ്മിൻ എന്നിവർ പുറത്തായ ശേഷം ഉറങ്ങിപ്പോയ ബിഗ് ബോസ് ഹൗസിന് വീണ്ടും തീപിടിക്കുകയാണ്. വീക്കിലി ടാസ്ക്കാണ് മത്സരാർഥികളെ വീണ്ടും ഫോമിലെത്തിച്ചിരിക്കുന്നത്. ബിഗ് ബോസ് കോൾ സെന്റർ എന്നതാണ് പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക്.
അഞ്ച് പേർ അടങ്ങുന്ന ഒരു സംഘം കോൾ സെന്ററിലെ ജീവനക്കാരായി ഇരിക്കും. ബാക്കിയുള്ള നാല് പേർ ഉപഭോക്താക്കളായി കോൾ സെന്ററിലേക്ക് വിളിക്കണം.
ശേഷം നിർത്താതെ സംസാരിച്ചും തർക്കിച്ചും കോൾ സെന്ററിലെ ജീവനക്കാരെ കൊണ്ട് കോൾ കട്ട് ചെയ്യിപ്പിക്കണം എന്നതാണ് ടാസ്ക്ക്. ആദ്യ ഘട്ടത്തിൽ കോൾ സെന്റർ ജീവനക്കാരായത് ധന്യ, റിയാസ്, അഖിൽ, റോൺസൺ, വിനയ് എന്നിവരാണ്.
ഉപഭോക്താക്കളായി എത്തുന്നത് ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, സൂരജ് എന്നിവരാണ്. ആദ്യം ലക്ഷ്മിപ്രിയയാണ് ടാസ്ക്കിന് തുടക്കം കുറിച്ചത്. റിയാസിനെയാണ് ഫോൺ വിളിക്കാനായി തെരഞ്ഞെടുത്തത്.
റിയാസ് വന്നപ്പോൾ മുതൽ പതിനൊന്നാം ആഴ്ചയിലെ ആദ്യ ദിവസം വരെ വീട്ടിൽ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾക്കുള്ള മറുപടി എന്നോണമാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്.
പക്ഷെ ലക്ഷ്മിപ്രിയ എത്ര പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടും റിയാസ് കുലുങ്ങിയില്ല. അവസാനം ലക്ഷ്മിപ്രിയ സ്വയം കോൾ കട്ട് ചെയ്ത് പോവുകയായിരുന്നു.
വന്നപ്പോൾ മുതൽ കുലസ്ത്രീ എന്ന് വിളിച്ച് റിയാസ് കളിയാക്കാൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ സംസാരം തുടങ്ങിയത്. 'കുലസ്ത്രീ എന്താണെന്ന് തനിക്കറിയാമോ? നാരി പൂജ വരെ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്.'
'താനൊരു വിഡ്ഢിയായതുകൊണ്ട് അതൊന്നും അറിയാൻ വഴിയില്ല. കുലസ്ത്രീ ഉള്ളതുകൊണ്ടാണ് കൂടുമ്പോൾ ഇമ്പമുള്ള കുടുംബം ഇന്നും കാണപ്പെടുന്നത്. അതെ കുറിച്ച് നാം സംസാരിക്കുന്നത്.'
'തനിക്ക് പത്ത് പൈസയുടെ വിവരമുണ്ടോ റിയാസ്? ശക്തരായ നിരവധി സ്ത്രീകൾ ഇന്ത്യയിൽ ജീവിച്ചിട്ടുണ്ട്. താങ്കളുടെ അമ്മ അടക്കമുള്ള സ്ത്രീകൾ കുലസ്ത്രീകൾ ആണ്. ഫെമിനിസം എന്താണെന്ന് പോലും റിയാസിന് അറിയില്ല.'
'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ?, താൻ പ്രസവിച്ചിട്ടുണ്ടോടോ?, വെറും ഏഴാംകൂലിയാണ് നീ... കുറെ മൊട്ടയടിച്ച് ലിപ്സ്റ്റിക്കും തേച്ച് പ്രസംഗിച്ച് നടക്കുന്ന അൽപ്പ വസ്ത്രധാരിണികൾ മാത്രമല്ല സ്ത്രീത്വം.'
'സരോജിനി നായിഡു അടക്കമുള്ളവരും ഇന്ത്യയിലെ ശക്തരായ സ്ത്രീകളാണ്. തന്റെ അമ്മയടക്കമുള്ളവരും ആദ്യകാലത്തെ ഫെമിനിസ്റ്റുകളാണ് അത് താൻ മനസിലാക്കണം' എന്നാണ് ലക്ഷ്മിപ്രിയ റിയാസിനോട് വാക്ക്പോര് നടത്തുന്നതിനിടെ പറഞ്ഞത്.
പക്ഷെ ടാസ്ക്ക് കഴിഞ്ഞ എത്തിയ ലക്ഷ്മിപ്രിയയോട് തന്റെ അമ്മയുടെ പേരും ടാസ്ക്കിലേക്ക് വലിച്ചിട്ടുവെന്ന് കാണിച്ച് റിയാസ് ദേഷ്യപ്പെട്ടു. ലക്ഷ്മിപ്രിയ ഒരു നല്ല സ്ത്രീയല്ലെന്നും റിയാസ് പറഞ്ഞു.
പോ തള്ളേ, കിഴവി തുടങ്ങിയ പദങ്ങളും റിയാസ് ലക്ഷ്മിപ്രിയയെ വിളിക്കാൻ ഉപയോഗിച്ചിരുന്നു. നന്നായി സംസാരിച്ച് പിടിച്ച് നിന്നെങ്കിലും റിയാസ് കട്ട് ചെയ്യും മുമ്പ് ലക്ഷ്മിപ്രിയ ഫോൺ കട്ട് ചെയ്തതിനാൽ കളിയിൽ തോറ്റു. കാരണം ലക്ഷ്മിപ്രിയ ഫോൺ വെച്ച ശേഷമാണ് ബസർ അടിച്ചത്.
Recommended Video
ടാസ്ക്കിനിടയിൽ നിമിഷയോട് മുമ്പൊരിക്കൽ മര്യാദയ്ക്ക് തുണിയുടുക്കാൻ ലക്ഷ്മിപ്രിയ പറഞ്ഞതും റിയാസ് വലിച്ചിട്ട് വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്. റോബിൻ പോയശേഷം റിയാസ് ഏറ്റവും കൂടുതൽ സംസാരിക്കുന്നതും വാക്ക് തർക്കങ്ങൾ നടത്തുന്നതും ലക്ഷ്മിപ്രിയയുമായിട്ടാണ്.
രണ്ടുപേരുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ് എന്നത് തന്നെയാണ് കാരണം. നിമിഷ, ജാസ്മിൻ എന്നിവർ ലക്ഷ്മിപ്രിയയോട് തർക്കിച്ചിരുന്നതും കുലസ്ത്രീ ചമയുന്നുവെന്ന് ആരോപിച്ചായിരുന്നു.
ബ്ലെസ്ലി, ദിൽഷ, സൂരജ് എന്നിവർ എങ്ങനെയാണ് ടാസ്ക്കിനെ നേരിടാൻ പോകുന്നത് എന്നതാണ് ഇനി അറിയേണ്ടത്. മറ്റുള്ളവരെ പരമാവധി പ്രവോക്ക് ചെയ്ത് വാശി കയറ്റാൻ മിടുക്കനാണ് ബ്ലെസ്ലിയെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന