Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മണികണ്ഠൻ പുറത്ത് പോയതിന് പിന്നാലെ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളിൽ ഒരാളെ കാണാതായതായി മോഹൻലാൽ!
ബിഗ് ബോസ് സീസൺ ഫോറിലെ നാലാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിന്റെ ആദ്യഘട്ടം ഇന്നലെയാണ് കഴിഞ്ഞത്. ഇത്തവണയും പ്രേക്ഷകർ പ്രതീക്ഷിച്ചപോലെ ഒന്നും തന്നെ വീക്കെൻഡ് എപ്പിസോഡിൽ സംഭവിച്ചില്ല. കഴിഞ്ഞ ഒരാഴ്ച വീട് പലവിധ കാരണങ്ങളാൽ സംഘർഷ ഭരിതമായിരുന്നു. അതിനെ തുടർന്ന് വാക്ക് തർക്കവും അശ്ലീല പദപ്രയോഗവും വഴക്കുകളും വീട്ടിൽ നിരവധി ഉണ്ടായി. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്നും ഒരാളെ കാണാനില്ലെന്നാണ് അവതാരകൻ മോഹൻലാൽ പറഞ്ഞത്.
'അപകീർത്തിപ്പെടലും ഒറ്റപ്പെടലുമാണ് എന്റെ മുൻകാല പ്രണയങ്ങൾ എനിക്ക് സമ്മാനിച്ചത്'; വിവേക് ഒബ്റോയ്
ഒപ്പം ബിഗ് ബോസ് തയ്യാറാക്കിയ ഒരു ലുക്ക്ഔട്ട് നോട്ടീസും മോഹൻലാൽ പ്രദർശിപ്പിച്ചു. തുടക്കത്തിൽ ആരെയാണ് കാണാതായതെന്ന് മത്സരാർഥികൾക്ക് പോലും മനസിലായിരുന്നില്ല. അവർ അവിടെ ഉണ്ടോ? മുഖംമൂടി അണിഞ്ഞിട്ടുണ്ടോ? എന്നൊക്കെയാണ് മോഹൻലാൽ മത്സരാർഥികളോട് ചോദിച്ചത്. പ്രേക്ഷകർ പോലും കാണാതായ വ്യക്തിക്കായി ലുക്ക് ഔട്ട് നോട്ടീസ് അടിച്ച് തുടങ്ങിയതായും മോഹൻലാൽ വ്യക്തിമാക്കി. വീട്ടിൽ നിന്ന് ആരെയെങ്കിലും കാണാതായ തോന്നുന്നുണ്ടോയെന്ന് മത്സരാർഥികളോടായും മോഹൻലാൽ ചോദിച്ചിരുന്നു.
കഴിഞ്ഞ ആഴ്‍ച അങ്ങനെ ആരും ഇല്ല.. എല്ലാവരും ആക്റ്റീവായിരുന്നു എന്നാണ് റോബിൻ മറുപടി പറഞ്ഞത്. അഖിൽ, നവീൻ എന്നിങ്ങനെ രണ്ടുപേരെ തോന്നുന്നുവെന്നായിരുന്നു ദിൽഷ പറഞ്ഞത്. അഖിലാണെന്നാണ് തനിക്ക് സംശയം എന്ന് നവീൻ പറഞ്ഞു. ഒന്നുങ്കിൽ താൻ... അല്ലെങ്കിൽ സൂരജ് എന്നായിരുന്നു അപർണയുടെ മറുപടി. ഇതോടെ അപർണയോട് തന്നെ ഉത്തരം ബോർഡിൽ നിന്നും കണ്ടെത്താൻ പറയുകയായിരുന്നു. ബോർഡിൽ അപർണയുടെ ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത്. ശേഷം സ്വയം ഉൾവലിഞ്ഞ് പോയതാണോയെന്നും അതിന് തക്കതായ കാരണമുണ്ടോയെന്നും മോഹൻലാൽ തിരക്കി.
വ്യക്തിപരമായി എല്ലാവരോടും താൻ ഇൻട്രറാക്റ്റ് ചെയ്യുന്നുണ്ട് എന്നാണ് മറുപടിയായി അപർണ പറഞ്ഞത്. വീട്ടിൽ മറ്റുള്ളവരെപ്പോലെ കാര്യമായി സീനുണ്ടാക്കാത്തതിനാലായിരിക്കും സഹമത്സരാർഥികൾക്ക് അടക്കം അങ്ങനെ തോന്നുന്നതെന്നും അപർണ പറഞ്ഞു. 'അപർണ ഇതല്ല, ഒരുപാട് സാധ്യതകളുണ്ട്' എന്ന് പ്രേക്ഷകർ പറയുന്നു എന്നായിരുന്നു ലുക്ക്ഔട്ട് നോട്ടീസിന് ക്യാപ്ഷനായി എഴുതിയിരുന്നത്. ശേഷം അപർണയ്ക്ക് മാത്രമായി മുഖം മൂടി ധരിപ്പിച്ചൊരു ടാസ്ക്കും മോഹഹൻലാൽ നടത്തി. വീട്ടിലെ അപർണയുടെ സഹമത്സരാർഥികളാണ് ടാസ്ക്കിന്റെ ഭാഗമായി അപർണയോട് ചോദ്യങ്ങൾ ചോദിച്ചത്. ചോദ്യങ്ങൾക്കുള്ള അപർണയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്. ജാസ്‍മിൻ ഒട്ടും ഫ്ലക്സിബിൾ ആയ മത്സരാർഥിയല്ല.'
'എന്ത് പണികൊടുത്താലും എനിക്ക് കഴിയില്ല എന്ന് എക്സിക്യൂസ് വരാറുണ്ട്. ബിഗ് ബോസ് വീട്ടിൽ എനിക്ക് കഴിയും എന്നാണ് പറയേണ്ടത്. ഞാൻ മത്സരാർഥിയെന്ന രീതിയിൽ ഒരു കള്ളിയാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. ബിഗ് ബോസിലെ ആദ്യത്തെ വിദേശ ജേതാവാകണം എന്നൊരു ഗോളോടെയാണ് ഞാൻ വന്നിരിക്കുന്നത്. അപർണ വ്യക്തമാക്കി. അഭിപ്രായങ്ങളിലും വഴക്കുകളിലും അപർണയെ അധികം കാണാറില്ലെങ്കിലും ടാസ്ക്കുകളും മത്സരങ്ങളും നടക്കുമ്പോൾ സജീവമായി മുഴുവൻ ഊർജവും കൊടുത്ത് അപർണ മത്സരിക്കാറുണ്ട്. മലയാളത്തിൽ സംസാരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അപർണയ്ക്ക് കഴിയാത്തതാണ് ഒരേയൊരു പോരായ്മയെന്ന് തുടക്കം മുതൽ പ്രേക്ഷകരും താരത്തെ കുറിച്ച് അഭിപ്രായപ്പെടാറുണ്ട്.
ഞായറാഴ്ച എലിമിനേഷൻ നടക്കാനിരിക്കെ അതിന് മുന്നോടിയായി വൈൽഡ് കാർഡായി കഴിഞ്ഞ ആഴ്ച വന്ന മണികണ്ഠൻ തോന്നയ്ക്കൽ ആരോഗ്യപ്രശ്നങ്ങളാൽ മത്സരം ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് മടങ്ങി. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ.റോബിൻ എന്നിവരാണ് എവിക്ഷൻ പട്ടികയിലുള്ളത്. ഇവരിൽ നിന്ന് ആരാണ് പുറത്താകേണ്ടത് എന്ന് മോഹൻലാൽ ഇന്ന് പ്രഖ്യാപിക്കും.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്‍മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'