Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'വാക്കും പ്രവൃത്തിയും രണ്ടാണല്ലോ?'; ഉപവാസത്തെ കുറിച്ച് പറയുന്ന ബ്ലെസ്ലി എന്തിന് ഭക്ഷണം കഴിക്കുന്നെന്ന് റിയാസ്!
ബിഗ് ബോസ് നാലാം സീസൺ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. മത്സരാർഥിഖളുടെ കാര്യത്തിലായാലും ഗെയിമിന്റെ കാര്യത്തിലായാലുമെല്ലാം. പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ സീസണിൽ മൂന്ന് വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ ഇതുവരെ പങ്കെടുത്തിരിക്കുന്നത് 20 പേരാണ്.
എന്നാൽ നിലവിൽ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് പേരാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മത്സരാർഥിയായ അപർണ മൾബറിയാണ് ഇക്കഴിഞ്ഞ വാരം വീടിനോട് വിട പറഞ്ഞത്.
നൂറ് ദിവസം തികയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും പകുതി ദൂരമെങ്കിലും പിന്നിടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും അപർണ പറഞ്ഞിരുന്നു.
അതേസമയം സീസൺ അവസാന വാരങ്ങളിലേക്ക് കടക്കുമ്പോൾ മത്സരച്ചൂടിലാണ് ബിഗ് ബോസ് ഹൗസും മത്സരാർഥികളും. മുൻ സീസണുകളിൽ പതിവായി മത്സരാർഥികളിൽ ചിലർക്ക് ലഭിക്കാറുള്ള വൻ താരപരിവേഷം ഇക്കുറി ആർക്കും വലിയ രീതിയൽ ലഭിച്ചിട്ടില്ല.
അതേസമയം ശ്രദ്ധ നേടിയ നിരവധി മത്സരാർഥികൾ ഇത്തവണയുണ്ട്. റോബിൻ, ബ്ലെസ്ലി, ജാസ്മിൻ തുടങ്ങിയവർക്കെല്ലാം പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ അടക്കം രൂപപ്പെട്ട് കഴിഞ്ഞു. ഓരോ ദിവസവും മറ്റ് പതിനൊന്ന് പേരോടും മത്സരിച്ച് വീട്ടിൽ പിടിച്ച് നിൽക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം.
അതിനായി ശത്രുക്കളെ മിത്രങ്ങളാക്കുകയും മിത്രങ്ങളെ ശത്രുക്കളാക്കുകയുമെല്ലാം വേണം. ഒമ്പതാം ആഴ്ചയിൽ ഹൗസ് ഭരിക്കുന്നത് പുതിയ ക്യാപ്റ്റൻ ബ്ലെസ്ലിയാണ്.
പലതവണ ക്യാപ്റ്റൻസിയിൽ മത്സരിക്കാൻ യോഗ്യതയുണ്ടായിട്ടും ബ്ലെസ്ലിക്ക് കിട്ടിയിരുന്നത് ജയിലാണ്. പലർക്കും ബ്ലെസ്ലിയുടെ ലോജിക്കായുള്ള സംസാരങ്ങൾ ഇഷ്ടപ്പെടാത്തതും ഒരു കാരണമാണ്.
ഇപ്പോൾ ബ്ലെസ്ലിയുടെ ഭക്ഷണ രീതിയെ ചോദ്യം ചെയ്യുന്ന റിയാസിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഞായറാഴ്ച ദിവസം ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയത്തായിരുന്നു ബ്ലെസ്ലിയുടെ ഭക്ഷണ രീതി ചർച്ചക്കായി റിയാസ് എടുത്തിട്ടത്.
ബ്ലെസ്ലി ഇന്ന് ചോറ് കുറച്ച് മാത്രമെ എടുത്തുള്ളോയെന്ന് ദിൽഷ ചോദിച്ചതാണ് ചർച്ചകൾക്ക് തുടക്കമായത്. അതെന്താണ് അത്ഭുതത്തോടെ ചോദിക്കുന്നതെന്നായിരുന്നു റിയാസിൻറെ മറുചോദ്യം.
തമാശ രൂപേണ അതിന് മറുപടി പറഞ്ഞത് തൊട്ടപ്പുറത്ത് ഇരുന്ന സുചിത്രയായിരുന്നു. സാധാരണ ബ്ലെസ്ലി ചോറെടുത്താൽ അവനെ കാണാൻ കഴിയില്ലെന്ന് സുചിത്ര പറഞ്ഞു. തുടർന്നാണ് റിയാസ് ബ്ലെസ്ലിയെ വിമർശിക്കാനും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ചോദ്യം ചെയ്യാനും തുടങ്ങിയത്.
ഉപവാസത്തെക്കുറിച്ച് പ്രസംഗിക്കാറുള്ള ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷനുണ്ടാവുമെന്ന് പറയുന്ന ബ്ലെസ്ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നതെന്നായിരുന്നു റിയാസിന്റെ ചോദ്യം.
വാക്കും പ്രവൃത്തിയും രണ്ടാണോ എന്ന അർഥത്തിലായിരുന്നു റിയാസ് ചോദ്യം ചെയ്ത് തുടങ്ങിയത്. എന്നാൽ ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷൻ ഉണ്ടാവുമെന്നല്ല താൻ പറഞ്ഞതെന്നും മറിച്ച് ആഗ്രഹം കൂടുമെന്നാണ് പറഞ്ഞതെന്നും ബ്ലെസ്ലി വിശദീകരിച്ചു.
ആ മറുപടിയിലൊന്നും റിയാസ് തൃപ്തനായിരുന്നില്ല. തുടർന്ന് തൻറെ ഭാഗം കൂടുതൽ ന്യായീകരിക്കാനും വിശദീകരിക്കാനും ബ്ലെസ്ലി ശ്രമിച്ചു. 'ഏറെക്കാലമായി ഉപവാസം പരിശീലിക്കുന്ന ആളാണ് ഞാൻ.'
'അതിൻറെ ഫലം അനുഭവിക്കുന്ന ആളുമാണ് ഞാൻ. ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ കാര്യങ്ങൾ ശീലിക്കണം.'
Recommended Video
'മറ്റുള്ളവരുടെ ശീലങ്ങൾ പിന്തുടർന്നാലേ അവരുമായി ഒരു സൗഹൃദം പോലും ഉണ്ടാക്കാൻ പറ്റൂ. അല്ലെങ്കിൽ ഇതുപോലെ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപോകും. അതിനാലൊക്കെയാണ് ഞാൻ ഇപ്പോൾ ഭക്ഷണം ഒഴിവാക്കാത്തത്' ബ്ലെസ്ലി കൂട്ടിച്ചേർത്തു.
മുമ്പും ജാസ്മിൻ അടക്കമുള്ളവരും പുറത്തായ നിമിഷയുമെല്ലാം ബ്ലെസ്ലി ഭക്ഷണം കഴിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
ഒരു നേരം മാത്രംമെ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് പറഞ്ഞ ബ്ലെസ്ലി എന്തുകൊണ്ട് ഇപ്പോൾ മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നുവെന്നതായിരുന്നു ജാസ്മിൻ അടക്കമുള്ളവരും ചോദിച്ചിരുന്നത്.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'