twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അനിയത്തിയെപ്പോലെയായിരുന്നു, മോശമായിപ്പോയി, റോബിന്റെ ഉപദേശമാണോ?'; ദിൽഷയോട് പിണങ്ങി റോൺസൺ!

    |

    പതിവ് പോലെ പത്താം ആഴ്ചയിലെ ആദ്യ ദിവസം നോമിനേഷൻ പ്രക്രിയയായിരുന്നു നടന്നത്. ഇത്തവണ നാലാം സീസണിലെ ആദ്യത്തെ ഓപ്പൺ നോമിനേഷനായിരുന്നു. ഒമ്പത് ആഴ്ച വരെ കൺഫെഷൻ റൂമിൽ മറ്റ് മത്സരാർഥികൾ അറിയാതെ രഹസ്യമായി ബിഗ് ബോസിനോട് മാത്രം നടത്തുന്ന നോമിനേഷൻ ഇക്കുറി നേരിട്ടാക്കിയതിൽ ചില മത്സരാർഥികൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

    വളരെ കുറച്ച് പേർ മാത്രമാണ് ഓപ്പൺ നോമിനേഷൻ മുതലാക്കിയത്. അതേസമയം ഓപ്പൺ നോമിനേഷനിൽ മികച്ച പ്രകടനം നടത്തണമെന്ന് കരുതിയിരുന്ന രണ്ടുപേർക്ക് അതിനുള്ള അവസരം ബി​​ഗ് ബോസ് നൽകിയില്ല.

    റോബിനും റിയാസുമാണ് ബി​ഗ് ബോസ് അവസരം നൽകാതിരുന്ന രണ്ടുപേർ.

    'റോബിനോ ദിൽഷയോ പോകും', ഊഹാപോഹങ്ങൾ അഖിലിനോട് പറഞ്ഞ് ധന്യ, നടക്കാത്ത സ്വപ്നമാണെന്ന് പ്രേക്ഷകർ!'റോബിനോ ദിൽഷയോ പോകും', ഊഹാപോഹങ്ങൾ അഖിലിനോട് പറഞ്ഞ് ധന്യ, നടക്കാത്ത സ്വപ്നമാണെന്ന് പ്രേക്ഷകർ!

    രണ്ടാഴ്ച മുമ്പ് ജയിലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഏൽപ്പിച്ച ടാസ്ക് പൂർത്തിയാക്കാതെ രണ്ട് പേരും നിയമലംഘനം നടത്തിയതിനുള്ള ശിക്ഷയുടെ ഭാഗമായാണ് ഇവരെ മാറ്റിനിർത്തിയത്. എന്നാൽ മറ്റുള്ളവർക്ക് അവരെ നോമിനേറ്റ് ചെയ്യാൻ തടസമില്ലായിരുന്നു.

    ക്യാപ്റ്റൻസി ടാസ്ക്കിലെ പോരായ്മകൾ ചൂണ്ടി കാണിച്ച് പ്രതീക്ഷിച്ചിരുന്നതുപോലെ ബ്ലെസ്ലിക്കാണ് ഇത്തവണ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. ബ്ലെസ്ലിയുടെ പല പ്രവർത്തികളും തീരുമാനങ്ങളും മറ്റ് മത്സരാർഥികൾക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരുന്നു.

    ബ്ലെസ്ലി വ്യക്തിപരമായ പ്രതികാരം തീർക്കാൻ ക്യാപ്റ്റൻ സ്ഥാനം ഉപയോഗപ്പെടുത്തിയെന്ന് പലരും പറഞ്ഞത്.

    'ഒരു പെൺകുട്ടി പുകവലിച്ചതാണ് എല്ലാവരുടേയും പ്രശ്നം, മൂന്ന് ദിവസം റെയിൽവെ സ്റ്റേഷനിലാണ് കഴിഞ്ഞത്'; ഡെയ്സി'ഒരു പെൺകുട്ടി പുകവലിച്ചതാണ് എല്ലാവരുടേയും പ്രശ്നം, മൂന്ന് ദിവസം റെയിൽവെ സ്റ്റേഷനിലാണ് കഴിഞ്ഞത്'; ഡെയ്സി

    ഓപ്പൺ നോമിനേഷൻ

    ആറ് വോട്ടുകളാണ് ബ്ലെസ്‍ലിക്ക് ലഭിച്ചത്. ബ്ലെസ്ലിക്ക് ശേഷം ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് റിയാസിനെയാണ്. അഞ്ച് വോട്ടുകളാണ് റിയാസിന് ലഭിച്ചത്. റോബിന് മൂന്ന് വോട്ടുകളും ലഭിച്ചു.

    അഖിൽ, റോൺസൺ, വിനയ്, ദിൽഷ തുടങ്ങിയവരാണ് പിന്നീട് നോമിനേറ്റ് ചെയ്യപ്പെട്ടവർ. അതേസമയം ഓപ്പൺ നോമിനേഷനിൽ റോൺസൺ, വിനയ്, ധന്യ തുടങ്ങിയവരെല്ലാം തങ്ങളുടെ തടി കേട് പറ്റാത്ത തരത്തിൽ സേഫ് ​ഗെയിമാണ് കളിച്ചത്.

    പക്ഷെ എല്ലാവരേയും അമ്പരപ്പിച്ചത് ദിൽഷയായിരുന്നു. മറ്റാരും കാണിക്കാത്ത ധൈര്യം റോൺസണിനേയും വിനയിയേയും നോമിനേറ്റ് ചെയ്ത് ദിൽഷ കാണിച്ചു.

    അതിനാൽ തന്നെ ഓപ്പൺ നോമിനേഷൻ എപ്പിസോഡ‍ിൽ ദിൽഷ സ്കോർ ചെയ്തുവെന്ന് സഹ മത്സരാർഥികളും പ്രേക്ഷകരും ഒന്നടങ്കം പറഞ്ഞു. വീട്ടിൽ ഏറ്റവും നന്നായി മേലനങ്ങാതെ സേഫ് ​ഗെയിം കളിക്കുന്ന രണ്ടുപേരാണ് റോൺസണും വിനയിയും.

    താരമായത് ദിൽഷ

    റോൺസണിനേയും വിനയിയേയും ദിൽഷ നോമിനേറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ സ്ട്രോങ്ങ് പ്ലയേഴ്സ് പത്താം ആഴ്ച നോമിനേഷനിലൂടെ പുറത്താകും. ആ സാഹചര്യമാണ് ബുദ്ധിപരമായി കളിച്ച് ദിൽഷ ഒഴിവാക്കിയത്.

    മുഖം നോക്കാതെ, കലക്ക വെള്ളത്തിൽ മീൻ പിടിക്കാതെ വ്യക്തമായ കാരണം പറഞ്ഞാണ് നോമിനേഷനിൽ വരാൻ ഏറ്റവും അർഹതയുള്ള റോൺസൺ, വിനയ് എന്നിവരുടെ പേരുകൾ ദിൽഷ പറഞ്ഞത്.

    എന്നാൽ ദിൽഷയുടെ അപ്രതീക്ഷിത പ്രഖ്യാപനം റോൺസണിനും വിനയിക്കും വലിയ അടിയായിരുന്നു. ഇപ്രാവശ്യവും നോമിനേഷനിൽ വരാതെ രക്ഷപ്പെടാമെന്നാണ് റോൺസൺ കരുതിയിരുന്നത്.

    നോമിനേഷന് ശേഷം ദിൽഷയോട് തന്നെ നോമിനേറ്റ് ചെയ്തതിലുള്ള പരാതി പറയുകയും പിണങ്ങിയിരിക്കുകയും ചെയ്തിരുന്നു റോൺസൺ.

    Recommended Video

    പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
    അപ്രതീക്ഷിത അടിയേറ്റ് തകർന്ന് റോൺസൺ

    'അനിയത്തിയെപ്പോലെ കണ്ടിരുന്ന കുട്ടിയായിരുന്നു. നീ ഇങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല. തേപ്പായി പോയി. എനിക്കറിയാം റോബിൻ പറഞ്ഞിട്ടായിരിക്കും അല്ലേ... നീ എന്നെ നോമിനേറ്റ് ചെയ്തത്' എന്നാണ് റോൺസൺ ദിൽഷയോട് പറഞ്ഞത്.

    ആരുടേയും വാക്ക് കേൾക്കേണ്ട ആവശ്യം തനിക്കില്ലെന്നും. വിഷമമായെങ്കിൽ അടുത്ത തവണ തന്നെ നോമിനേറ്റ് ചെയ്തോളാനുമാണ് ദിൽഷ മറുപടിയായി പറഞ്ഞത്.

    ഓപ്പൺ നോമിനേഷന് ശേഷം ദിൽഷയോടും റോബിനോടും പിണങ്ങി നടക്കുകയാണ് റോൺസൺ. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയാണ് വീടിനുള്ളിലെ റോൺസണിന്റെ ഇപ്പോഴത്തെ ഭാവം.

    അതേസമയം സുഹൃത്ത് വിനയ് ദിൽഷയെ നോമിനേറ്റ് ചെയ്തതാണ് തനിക്കും കൂടി കുരുക്ക് വീഴാൻ കാരണമായതെന്നാണ് റോൺസൺ കരുതിയിരിക്കുന്നത്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Ronson start hate Dilsha over nomination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X