Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!
വീടിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഡോ.റോബിൻ രാധാകൃഷ്ണന്റേത്. ആദ്യത്തെ ദിവസം മുതൽ റോബിനെന്ന പേര് പ്രേക്ഷകർക്കിടയിലും ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു.
എട്ട് മാസത്തോളം ബിഗ് ബോസ് ഷോയെ കുറിച്ച് പഠിച്ച ശേഷമാണ് മത്സരിക്കാൻ എത്തിയതെന്ന് റോബിൻ ആദ്യ ദിവസങ്ങളിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പഠിച്ചിട്ടാണ് കളിക്കാൻ വന്നിരിക്കുന്നതെന്ന് റോബിൻ പറഞ്ഞതോടെ മറ്റ് മത്സരാർഥികൾ റോബിനെ ഒരു അകലത്തിൽ മാത്രമെ നിർത്താറുള്ളൂ.
അക്കൂട്ടത്തിൽ ബ്ലെസ്ലിയും ദിൽഷയും മാത്രമാണ് റോബിനോട് സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേർ.
വീട്ടിലെ ഒട്ടുമിക്ക ആളുകളും ടാർഗറ്റ് ചെയ്യുന്ന ഓരേയൊരു വ്യക്തിയും റോബിൻ മാത്രമാണ്. പഠിച്ച് വന്നതെല്ലാം ആദ്യം തന്നെ വീട്ടിൽ റോബിൻ പയറ്റിയിരുന്നു. അതോടെ മറ്റുള്ളവരെല്ലാം റോബിൻ ഫേക്കാണെന്നാണ് പറയുന്നത്.
മാത്രമല്ല എല്ലാ ഗെയിമിലും ജാസ്മിൻ അടക്കമുള്ള മത്സരാർഥികൾ ആദ്യം ശ്രമിക്കുന്നത് റോബിനെ പുറത്താക്കാനും പരാജയപ്പെടുത്താനുമാണ്. ഇപ്പോൾ മോണിങ് ടാസ്ക്കിന്റെ ഭാഗമായി റോബിന്റെ സ്വഭാവത്തേയും രീതികളേയും കുറിച്ച് ലക്ഷ്മിപ്രിയയും സുചിത്രയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കണ്ണ് തട്ടാതിരിക്കാൻ വീടിന് മുമ്പിൽ കെട്ടി തൂക്കുന്ന ബലി കുമ്പളങ്ങയാണ് റോബിനെന്നാണ് സുചിത്രയും ലക്ഷ്മിപ്രിയയും പറയുന്നത്.
റോബിൻ കുമ്പളങ്ങയാണെങ്കിൽ വൈകാതെ താൻ വെട്ടി പുളിശ്ശേരിവെക്കുമെന്ന് ധന്യയും കൂട്ടിച്ചേർത്തു. അഖിലിനെ ചക്കയോടും വിനയിയെ മത്തങ്ങയോടും റോൺസണിനെ പടവലത്തോടും ബ്ലെസ്ലിയെ ചീഞ്ഞ മത്തിയോടുമാണ് സുചിത്രയും ലക്ഷ്മിപ്രിയയും ഉപമിച്ചത്.
കഴിഞ്ഞ ദിവസമാണ് വീട്ടിലെ വീക്കിലി ടാസ്ക്ക് പൂർത്തിയായത്. മത്സര്തിൽ വിജയിച്ച് ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത് ജാസ്മിനാണ്. സൂരജിനും അവസരം ലഭിച്ചിട്ടുണ്ട്.
അതേസമയം വൈരാഗ്യത്തിന്റെ പേരിൽ ജാസ്മിൻ ആദ്യഘട്ടത്തിൽ തന്നെ ബ്ലെസ്ലിയേയും റോബിനേയും പുറത്താക്കിയിരുന്നു.
കൂടാതെ ടാസ്ക്ക് നിയമങ്ങൾ തെറ്റിച്ച് കളിച്ച റിയാസുമായി റോബിനും ദിൽഷയുമെല്ലാം അടിയുണ്ടാക്കുകയും ചെയ്തിരുന്നു. അവസാനം ഉറ്റ സുഹൃത്ത് ജാസ്മിൻ പോലും റിയാസിനെ തള്ളി പറഞ്ഞു. ഇതിന്റെ പേരിൽ റിയാസ് കരഞ്ഞ് നിലവിളക്കുന്നതും കഴിഞ്ഞ എപ്പിസോഡിൽ കാണാമായിരുന്നു.
'എനിക്ക് ബിഗ് ബോസ് തന്ന ഗെയിം ഞാൻ കളിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യമെ എന്റെ സപ്പോർട്ട് നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ ആൾക്കാരുടെ മുന്നിൽ ചെറുതായി' എന്നാണ് റിയാസ് ജാസ്മിനോട് പറയുന്നത്. റോബിൻ ചെയ്യുംമ്പോലെ നീയും ചെയ്താൽ എങ്ങനെയാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യുക എന്നാണ് ജാസ്മിൻ ചോദിച്ചത്.
എനിക്ക് എന്റേതായ ശരിയുണ്ട്. അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു. എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വീണ്ടും പറയുന്നത് എന്റെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസ്മിൻ റിയാസിനെ പറഞ്ഞ് മനസിലാക്കുന്നുണ്ടായിരുന്നു.
Recommended Video
ഈ ആഴ്ചയിൽ ബിഗ് ബോസ് വീട് സംഘർഷ ഭരിതമായിരുന്നു. ആദ്യ ദിവസം തന്നെ എല്ലാവരും ചേർന്ന് ബ്ലെസ്ലിയെയാണ് കുറ്റപ്പെടുത്തിയത്.
ബ്ലെസ്ലി ജോലികൾ തിരിച്ച് നൽകിയതിലെ അതൃപ്തിയിലാണ് സുചിത്ര, ജാസ്മിൻ തുടങ്ങിയവർ ബ്ലെസ്ലിയോട് കയർത്തത്. വീട്ടുകാരെ വരെ വലിച്ചിട്ട് പ്രവോക്ക് ചെയ്യാൻ ജാസ്മിൻ ശ്രമിച്ചിട്ടും ബ്ലെസ്ലി കുലുങ്ങിയില്ല.
പക്ഷെ ബ്ലെസ്ലിയാണ് ഇതുവരെ വീട് ഭരിച്ച ക്യാപ്റ്റന്മാരിൽ ഏറ്റവും മോശം എന്നാണ് സുചിത്രയും ജാസ്മിനും റിയാസുമെല്ലാം പറയുന്നത്.
കൂടാതെ ബ്ലെസ്ലി സ്ത്രീകളെ ടാർഗറ്റ് ചെയ്യുകയാണെന്നും അതിനാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കണമെന്നും ബിഗ് ബോസിനോടും ജാസ്മിനും സംഘവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിന് മറുപടിയൊന്നും ബിഗ് ബോസ് നൽകിയില്ല.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?