എല്ലാം കെട്ടിച്ചമച്ച കഥകൾ; അമ്മ തടുത്തതുകൊണ്ട് പ്രത‍ികരിച്ചില്ലെന്ന് ജിന്റോ, പിന്തുണച്ച് രേണു സുധിയും!

By Desk

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിലായ സ്ത്രീയുമായി സൗഹൃദമുണ്ടെന്ന് പുറത്ത് വന്നത് മുതലാണ് ജിന്റോയുടെ വ്യക്തി ജീവിതം ജനങ്ങൾക്കിടയിൽ ചർച്ചയായി തുടങ്ങിയത്. അന്ന് അത് ബി​ഗ് ബോസ് താരം നിഷേധിച്ചു. സാമ്പത്തീകമായി സഹായിച്ചുവെന്ന് അല്ലാതെ മറ്റൊരു ഇടപാടുകളും ആ സ്ത്രീയുമായി തനിക്കില്ലെന്നായിരുന്നു ജിന്റോയുടെ പ്രതികരണം. പിന്നാലെയാണ് ബി​ഗ് ബോസ് ഷോയിൽ ജിന്റോയ്ക്കൊപ്പം മത്സരിച്ചിരുന്ന സായ് കൃഷ്ണനും സിജോ ജോണും വ്യക്തമായ തെളിവുകളും ജിന്റോയുടെ ചില പ്രവൃത്തികളേയും കുറിച്ച് വെളിപ്പെടുത്തിയത്.

അവസരം കിട്ടുമ്പോഴെല്ലാം പെൺകുട്ടികളെ വാ​ഗ്ദാനങ്ങൾ നൽകി ഫ്ലാറ്റിൽ എത്തിച്ച് ഉപദ്രവിക്കാൻ ജിന്റോ ശ്രമിച്ചതായി സിജോയും സായിയും വെളിപ്പെടുത്തി. വിദേശ രാജ്യത്ത് പ്രോ​ഗ്രാമിന് പോയപ്പോൾ മോഡലിനോട് മോശമായി പെരുമാറിയ ജിന്റോയെ കുറിച്ചും ഇരുവരും അടുത്തിടെ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

Jinto Sai krishna
Photo Credit: Jinto / Renu sudhi

മാത്രമല്ല നിരവധി പെൺകുട്ടികൾ നൽകിയ തെളിവുകളും ഇരുവരും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ആദ്യമായി ആരോപണങ്ങളിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജിന്റോ. തനിക്ക് എതിരെ പ്രചരിക്കുന്ന അപവാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ജിന്റോ പറയുന്നു. ഇപ്പോൾ തനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളോട് താൻ ഇനി പ്രതികരിക്കില്ലെനന്നും അത് ഭയം കൊണ്ടല്ലെന്നും മറിച്ച് അന്തസ്, സാഹോദര്യം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണെന്നും ജിന്റോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സമീപ ദിവസങ്ങളിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കിംവദന്തികളുടേയും കെട്ടിച്ചമച്ച കഥകളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും ഒരു തരംഗം ഞാൻ കണ്ടു. ഈ വിവരണങ്ങളിൽ പലതും സത്യത്തിൽ നിന്ന് വളരെ അകലെയുള്ളതാണ്.

സോഷ്യൽമീഡിയയിൽ നടക്കുന്ന യുദ്ധത്തിൽ ഏർപ്പെടാൻ എനിക്ക് ആഗ്രഹമോ ഉദ്ദേശമോ ഇല്ല. അത് ഒരിക്കലും എന്റെ പാതയായിരുന്നില്ല. വെറുപ്പ് മൂലമുണ്ടാകുന്ന വാദങ്ങളിൽ നിന്നും വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്നും ഞാൻ എപ്പോഴും അകന്ന് നിൽക്കാറുണ്ട്. പ്രകോപനങ്ങൾക്ക് മുന്നിൽ നിശബ്ദത എന്റെ നിശബ്ദ കൂട്ടാളിയായിരുന്നു. എന്നിട്ടും ഇന്ന് ഞാൻ ഇത് എഴുതുന്നത് കോപത്തോടെയല്ല മറിച്ച് ആശങ്ക കൊണ്ടാണ്.

ബിഗ് ബോസ് സീസൺ ആറിൽ എന്നെ പിന്തുണച്ച അഭ്യുദയകാംക്ഷികൾ, സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ, ലക്ഷക്കണക്കിന് ഹൃദയങ്ങൾ എന്നിവർക്ക് ഈ പെട്ടെന്നുള്ള വെറുപ്പിന്റെയും തെറ്റിദ്ധാരണയുടെയും തരംഗം കാണുമ്പോൾ ആശയക്കുഴപ്പമോ വേദനയോ അനുഭവപ്പെടാമെന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ദാരിദ്ര്യത്തിലാണ് ഞാൻ വളർന്നത്. കുട്ടിക്കാലം മുതൽ ഞാൻ എടുത്ത ഓരോ ചെറിയ ചുവടും എന്റെ സ്വന്തം വിയർപ്പിലും പരിശ്രമത്തിലും അധിഷ്ഠിതമാണ്.

Jinto Sai krishna
Photo Credit: Jinto / instagram

ബി​ഗ് ബോസ് ഷോയിൽ വിജയിയായശേഷവും സൈബർ ബുള്ളിയിങിന് നിരവധി തവണ വിധേയനായി. ചിലപ്പോഴൊക്കെ എനിക്ക് പിടി നഷ്ടപ്പെട്ടു. എല്ലായ്‌പ്പോഴും എന്നെ പിന്നോട്ട് വലിച്ചത് എന്റെ അമ്മയാണ്. അവരുടെ വാക്കുകൾ എപ്പോഴും പ്രതിധ്വനിച്ചു. ഒരിക്കലും കോപത്തോടെ പ്രതികരിക്കരുത്. ഏറ്റവും കഠിനമായ വിമർശനങ്ങൾ പോലും സ്വീകരിക്കുക. സത്യസന്ധതയോടെ അതിനെക്കുറിച്ച് ചിന്തിക്കുകയെന്ന് അമ്മ പറഞ്ഞു.‌

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സോഷ്യൽ മീഡിയ, ഫോൺ കോളുകൾ, ഏകോപിത പ്രചാരണം എന്നിവയിലൂടെ ആക്രമണങ്ങൾ രൂക്ഷമായി. കൊടുങ്കാറ്റ് കടന്നുപോകുമെന്ന് പ്രതീക്ഷിച്ച് ഞാൻ നിശബ്ദത പാലിക്കാൻ ശ്രമിച്ചു. പക്ഷെ എന്റെ കൂടെ നിന്നവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ, എന്റെ കുടുംബം തീയിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ, എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് ഇതുമൂലം പരിക്കേൽക്കുമ്പോൾ സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.

എന്റെ സമാധാനം, പ്രൊഫഷണലായി ഞാൻ ഏറ്റെടുത്തിട്ടുള്ള പ്രതിബദ്ധതകൾ എന്നിവയിൽ ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാദങ്ങൾ ജയിക്കാനോ ആരെയെങ്കിലും തെറ്റാണെന്ന് തെളിയിക്കാനോ ഞാനില്ല.ഈ ആക്രമണങ്ങളോട് ഞാൻ ഇനി പ്രതിക. ഭയം കൊണ്ടല്ല, മറിച്ച് അന്തസ്, സാഹോദര്യം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണ്.

ഒരു മികച്ച മനുഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സംയമനത്തോടെയാണ് ആരംഭിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു എന്നെല്ലാമാണ് ജിന്റോ കുറിച്ചത്. ജിന്റോയുടെ പ്രതികരണം രേണു സുധിയും സ്വന്തം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X