Don't Miss!
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അശ്വമേധം; ജിഎസ് പ്രദീപിന് പുതിയ വെല്ലുവിളികള്‍
കൊച്ചി: മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച റിവേഴ്സ് ക്വിസ്സിന്റെ അവതാരകന് ജിഎസ് പ്രദീപ് നീണ്ട ഇടവേളയ്ക്കുശേഷം ഒരിക്കല്‍ക്കൂടി അശ്വമേധവുമായി എത്തുമ്പോള്‍ മുന്നിലുള്ളത് പുതിയ വെല്ലുവിളികള്‍. ഇന്റര്‍നെറ്റ് ലോകം വളര്‍ന്നതോടെ അരയും തലയും മുറുക്കിയെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുന്ന നിയമങ്ങളാണ് അശ്വമേധത്തിന്റെ പരിഷ്കരിച്ച പതിപ്പിലുള്ളത്.
നേരത്തെ വ്യക്തികളെ മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് ആലോചിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇനിമുതല്‍ സ്ഥലം, സംഭവം എന്നിവകൂടി ആലോചിക്കാം എന്നതാണ് പത്തുവര്‍ഷത്തിനുശേഷം അശ്വമേധം വീണ്ടുമെത്തുമ്പോഴുള്ള പ്രധാന സവിശേഷത. അതേസമയം, യാഗം, യജ്ഞം, രാജസൂയം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ തന്നെയാണു പുതിയ അശ്വമേധത്തിലുമുള്ളത്.
നേരത്തെ മത്സരാര്‍ത്ഥി ആലോചിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സൂചന നല്കാന് ജൂറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ജൂറിക്ക് പകരം നോബിള്‍ ഗൈഡ്, ഐടി ഗൈഡ് എന്നിങ്ങനെയാണ്. നേരത്തെയുള്ള ജൂറിക്ക് സമാനമാണ് നോബിള്‍ ഗൈഡ്്. വി കെ ശ്രീരാമനും, ഭാഗ്യലക്ഷ്മിയുമായിരിക്കും നോബിള്‍ ഗൈഡ് എന്നാണ് വിവരം.
ഐടി ഗൈഡില്‍ മത്സരാര്‍ത്ഥിക്ക് സ്വയം തന്റെ ആലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാം. ഇതിനായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാം. ഒക്ടോബര്‍ ആറിനാണ് അശ്വമേധത്തിന് തുടക്കം കുറിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണി മുതല്‍ 10വരെ കൈരളി ടിവിയില്‍ പരിപാടി കാണാം. കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും ഇതിനായി ഓഡിഷന് സംഘടിപ്പിച്ചകഴിഞ്ഞു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലി തന്നയാണ് രണ്ടാം വട്ടവും പരിപാടിയുടെ സംവിധായകന്.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ