ഒരു നിമിഷത്തെ വിഡ്ഢിത്തം, അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്തു, പക്ഷെ...; തെറ്റ് ഏറ്റുപറഞ്ഞ് ഹൻസിക കൃഷ്ണ!

സബ്‌സ്‌ക്രിപ്ഷൻ വീഡിയോ ലീക്കായ വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് വിശദീകരണം നൽകി ഹൻസിക കൃഷ്ണ. മൂന്നാഴ്ചകൾ മുമ്പാണ് ഹൻസിക സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രം പങ്കുവെച്ച ഒരു ബോൾഡ് വീഡിയോ പുറത്തായത്. അതേ ചൊല്ലി വലിയ രീതിയിൽ താരപുത്രി വിമർശനം നേരിട്ടിരുന്നു. പക്ഷെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു മാസത്തിനുശേഷം തെറ്റ് തന്റേതാണെന്ന് ഏറ്റ് പറഞ്ഞ് വീ‍ഡിയോ പങ്കുവെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് താരപുത്രി.

രജിസ്റ്റർ വിവാഹം കഴിഞ്ഞു, നിമിഷ് കൂടുതൽ ജാ​ഗ്രത പുലർത്തണം, ദിയയെപ്പോലെയാവില്ല അഹാന; റെഡ്ഡിറ്റിൽ ചർച്ച!
രജിസ്റ്റർ വിവാഹം കഴിഞ്ഞു, നിമിഷ് കൂടുതൽ ജാ​ഗ്രത പുലർത്തണം, ദിയയെപ്പോലെയാവില്ല അഹാന; റെഡ്ഡിറ്റിൽ ചർച്ച!

എല്ലാവർക്കും നമസ്കാരം... ഞാൻ ഹൻസികയാണ്. നിങ്ങൾ എല്ലാവരും സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം മൂന്ന് ആഴ്ചകൾക്ക് മുമ്പ് എന്റെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിലൂടെ പങ്കുവെച്ച ഒരു വീഡിയോയെ ചുറ്റിപ്പറ്റി ഒരു സംഭവം ഉണ്ടായി. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത് എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു അശ്രദ്ധയും വിഡ്ഢിത്തവുമായ തീരുമാനമായിരുന്നു. അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു.

Hansika Krishna

അതിനെ ഒരു തരത്തിലും ന്യായീകരിക്കാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഞാൻ വലിയ വേദനയും കുറ്റബോധവും മാനസികഭാരവും ഉള്ളിൽ. അതുകൊണ്ടാണ് ഒടുവിൽ ഇതിനെക്കുറിച്ച് തുറന്നുപറയാൻ ഞാൻ തീരുമാനിച്ചത്. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇത് നേരിട്ട് എന്നിൽ നിന്ന് കേൾക്കുന്നത് ഒരു വ്യത്യാസമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ ഇപ്പോഴും ആ വീഡിയോ എന്തിനാണ് പോസ്റ്റ് ചെയ്തതെന്ന് കൃത്യമായി അറിയില്ല. അത് ഒരു തെറ്റായിരുന്നു.

ആ നിമിഷത്തിൽ വേണ്ടത്ര ചിന്തിക്കാതെയാണ് ഞാൻ അത് ചെയ്തത്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ എനിക്ക് അതിൽ ഖേദം തോന്നി. ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മനസിലാക്കി ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാൽ ആ ചെറിയ സമയത്തിനുള്ളിൽ തന്നെ സബ്സ്ക്രിപ്ഷനിലുണ്ടായിരുന്ന ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്യുകയും പിന്നീട് അത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

മകൾക്ക് സംരക്ഷണ വലയമായി അച്ഛൻ, ചീത്തപ്പേരുണ്ടാക്കാതെ അസിൻ; താരറാണിയായതിങ്ങനെ
മകൾക്ക് സംരക്ഷണ വലയമായി അച്ഛൻ, ചീത്തപ്പേരുണ്ടാക്കാതെ അസിൻ; താരറാണിയായതിങ്ങനെ

പലരും ഞാൻ ഇത് പണത്തിനും പ്രചാരണത്തിനുമായി ചെയ്തതാണെന്ന് ആരോപിച്ചു. ചിലർക്ക് അങ്ങനെ തോന്നാൻ കാരണമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ അതിന് പിന്നിൽ അത്തരമൊരു ഉദ്ദേശവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ഞാൻ ആത്മാർത്ഥമായി പറയാൻ ആഗ്രഹിക്കുന്നു. 20 വയസുള്ള ഒരാളെന്ന നിലയിൽ എന്റെ ജീവിതച്ചെലവുകൾ സ്വയം വഹിക്കാൻ കഴിയുന്ന തരത്തിൽ സമ്പാദിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. വർഷങ്ങളായി നിങ്ങൾ എനിക്കും എന്റെ കുടുംബത്തിനും നൽകിയ സ്നേഹവും പിന്തുണയും കൊണ്ട് പബ്ലിസിറ്റി എന്നത് ഞങ്ങൾ ആഗ്രഹിക്കുന്നതോ ഞങ്ങളുടെ ജീവിതത്തിൽ കുറവുള്ളതോ ആയ ഒന്നല്ല.

ഇതിനെ കൂടുതൽ ബുദ്ധിമുട്ടാക്കുന്ന മറ്റൊരു കാര്യം എന്റെ സഹോദരി ഒരു വർഷത്തിലേറെയായി പരിശ്രമിച്ച് ഒരുക്കിയ ഒരു മ്യൂസിക് വീഡിയോയും അതിൽ ഞാനും അഭിനയിച്ചിരുന്നതും ഈ സംഭവത്തിന് വെറും മൂന്ന് ദിവസം ശേഷമാണ് റിലീസ് ചെയ്തത്. എന്റെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ശരിക്കും ചിന്തിച്ചിരുന്നെങ്കിൽ പ്രത്യേകിച്ച് അതിന്റെ റിലീസിന് തൊട്ടുമുമ്പ് അവളുടെ പ്രയത്‌നത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും ഞാൻ ഒരിക്കലും ചെയ്യുമായിരുന്നില്ല.

Hansika Krishna

ഭാഗ്യവശാൽ ആ സംഭവം മ്യൂസിക് വീഡിയോയെ ബാധിച്ചില്ല. എങ്കിലും ഇതെല്ലാം ആസൂത്രിതമായ ഒന്നല്ലായിരുന്നുവെന്നും അതിന് പിന്നിൽ മുൻകൂട്ടിയുള്ള ഉദ്ദേശമൊന്നുമില്ലായിരുന്നുവെന്നും ആളുകൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു സത്യസന്ധമായ തെറ്റായിരുന്നു. അതിൽ ഞാൻ ആഴത്തിൽ ഖേദിക്കുന്നു. ജീവിതകാലം മുഴുവൻ അതിൽ ഖേദിച്ചേക്കാം. എന്റെ പ്രവൃത്തി കാരണം യഥാർത്ഥത്തിൽ വേദന അനുഭവിച്ച രണ്ട് ആളുകളേയുള്ളു ഞാനും എന്റെ കുടുംബവും. കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവത്തിന്റെ മാനസികാഘാതവും അതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നത് ഞങ്ങൾ മാത്രമാണ്. മറ്റാർക്കും ഞങ്ങളെപ്പോലെ നേരിട്ട് ബാധിക്കപ്പെട്ടിട്ടില്ല.

അതുകൊണ്ടാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ഉണ്ടായ ബുള്ളിയിങും അധിക്ഷേപങ്ങളും വിദ്വേഷവും എന്നെ വളരെ വേദനിപ്പിച്ചത്. ഒരു പബ്ലിക്ക് ഫി​ഗറായതിനാൽ ആളുകൾ എന്റെ പ്രവൃത്തികളെക്കുറിച്ച് ചർച്ച ചെയ്യുകയും വിമർശിക്കുകയും ചെയ്യുമെന്നത് ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ അത് വെറും വിമർശനത്തെക്കാൾ ഏറെ മുന്നോട്ടുപോയി.

അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!
അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!

ചിലർ ഈ വിഷയത്തെ തങ്ങളുടെ അക്കൗണ്ടുകളിലെ എൻഗേജ്മെന്റ് കൂട്ടാനുള്ള ഒരു അവസരമാക്കി മാറ്റി. നിരവധി വീഡിയോകൾ ഉണ്ടാക്കി. എന്നെയും എന്റെ മുഴുവൻ കുടുംബത്തെയും ലക്ഷ്യമാക്കി വളരെ വേദനിപ്പിക്കുന്ന ഭാഷ ഉപയോഗിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു. മറ്റൊരാളുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്നവരോടോ സൈബർ ബുള്ളിയിങിൽ ഏർപ്പെടുന്നവരോടോ എനിക്ക് ഇനി ഒന്നും പറയാനില്ല.

എന്റെ തെറ്റ് ഒരു വശത്ത് മാറ്റിവെച്ചാൽ ഈ അനുഭവം ഒരു മനുഷ്യനോട് ആളുകൾ എത്ര എളുപ്പത്തിൽ ഇത്രയും വിദ്വേഷം കാണിക്കാനാകുമെന്ന് എന്നെ ആലോചിപ്പിച്ചു. പ്രത്യേകിച്ച് അത് അവരുടെ വ്യക്തിജീവിതത്തെ യാതൊരു തരത്തിലും ബാധിക്കാത്ത ഒരു വിഷയമായിരിക്കുമ്പോൾ. ഞാൻ ഇവിടെ സഹതാപം തേടാനോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനോ വന്നിട്ടില്ല. കഴിഞ്ഞ ഒരു മാസമായി എന്റെ മനസിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കാനാണ് ആഗ്രഹിച്ചതെന്നും ഹൻസിക പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X