Don't Miss!
- Sports IPL 2024: തീപാറും പോരാട്ടം, മുംബൈ vs രാജസ്ഥാന്; ടോസ് 7 മണിക്ക്
- Automobiles കോടികൾ വില വരുന്ന കാറുകൾ കണ്ടുകെട്ടി ഇഡി, ശിൽപ്പ ഷെട്ടിയുടെ ഭർത്താവിന് എട്ടിൻ്റെ പണി
- Finance 180 കമ്പനികളിൽ ഓഹരി നിക്ഷേപവുമായി അമിത് ഷാ, ഭാര്യയ്ക്ക് 20 കോടിയുടെ നിക്ഷേപം, കമ്പനികൾ ഏതൊക്കെ എന്നറിയാം
- News പ്രതിരോധം തീര്‍ത്ത് മന്ത്രി നേരിട്ടിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ചെങ്കോട്ട ഇളക്കാന്‍ രമ്യക്കാകുമോ..? സാധ്യതകള്‍
- Technology ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
- Lifestyle 18കാരിക്ക് ലൗ ബ്രെയിന്‍ എന്ന് ഡോക്ടര്‍; ഒരു ദിവസം കാമുകനെ വിളിച്ചത് 100 തവണ, എന്താണീ രോഗം
'20 വർഷത്തെ കാത്തിരിപ്പ്'; കരിക്ക് താരം മിഥുന് പ്രണയ സാഫല്യം!
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് അടുത്തിടെ എത്തിയത്. 'കലക്കാച്ചി' എന്ന് പേരിട്ട സീരീസ് ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ രത്തൻ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി വിൻസി അലോഷ്യസും കലക്കാച്ചിയിൽ കേന്ദ്ര കഥാപാത്രമായിരുന്നു. കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ, ആനന്ദ് മാത്യൂസ്, രാഹുൽ രാജഗോപാൽ, ജീവൻ സ്റ്റീഫൻ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
'തുളസി മാല കഴുത്തിലണിഞ്ഞ് ചിന്നുവിനെ ചേർത്ത് പിടിച്ച് അർജുൻ സോമശേഖർ'; വിവാഹ ചിത്രങ്ങൾ വൈറൽ
മലയാള ചരിത്രത്തിൽ തന്നെ വലിയ വിപ്ലവമായി മാറിയ യൂട്യൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറിൽ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാൻ കരിക്കിന് സാധിച്ചിരുന്നു. കരിക്കിന്റെ സീരിസുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ശ്രദ്ധനേടിയ താരമാണ് മിഥുൻ.എം.ദാസ്. കരിക്കിൽ മാത്രമല്ല ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടിയായ സുപ്രഭാതത്തിൽ ദാസപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മിഥുൻ ശ്രദ്ധനേടിയിരുന്നു.
വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകനായും ആർജെയായും നടനായുമൊക്കെ ശ്രദ്ധേയനായ മിഥുൻ.എം.ദാസ് വിവാഹിതനായി. വിവാഹത്തെ കുറിച്ച് മിഥുൻ തന്നെ നേരത്തെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കരിക്ക് വെബ് സീരിസിലെ അടുത്തിടെ പുറത്തിറങ്ങിയ എപ്പിസോഡിലെ മിഥുന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. ഇരുപത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മിഥുന്റെ പ്രണയം പൂവണിഞ്ഞത്. 2002 മുതൽ തുടങ്ങിയ പ്രണയബന്ധമാണ് വിവാഹത്തിലെത്തിയത്. ജിൻസിയാണ് മിഥുന്റെ വധു. ആലുവ യുസി കോളേജിൽ ഒരുമിച്ച് പഠിച്ചപ്പോൾ മുതൽ തുടങ്ങിയ പ്രണയബന്ധമാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം സഫലമായത്.
'യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്ന് തുടങ്ങിയതാണ്. കാലങ്ങളേറെ നടന്ന് നടന്ന് ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു...' എന്നാണ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം മിഥുൻ കുറിച്ചത്. കൽക്കി, കുഞ്ഞെൽദോ, സ്ട്രീറ്റ് ലൈറ്റ്സ്, പപ്പാസ് തുടങ്ങിയ സിനിമകളിലും മിഥുൻ അഭിനയിച്ചിരുന്നു. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അവസാനമായി അഭിനയിച്ചത്. ഇതിലെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് മിഥുൻ ഏറ്റുവാങ്ങിയത്. കുഞ്ഞേൽദോ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ക്രീം നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ചാണ് മിഥുൻ വിവാഹ വേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് മിഥുന്റെ വധു ജിൻസി എത്തിയത്. 'ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാർക്കും സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി... സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എൻറെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം മാത്രമാണ്....' എന്നാണ് മിഥുൻ ഫേസ്ബുക്കിൽ വിവാഹ നിശ്ചയ ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്.
Recommended Video
ഇരുപത് വർഷം മുമ്പ് ജിൻസിക്ക് ഒപ്പം പകർത്തിയ ചിത്രവും മിഥുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞെൽദോ ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ച ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.
-
'എല്ലാ കൊല്ലവും ടോക്സിക്ക് രാജാവാണെങ്കിൽ ഈ കൊല്ലം ടോക്സിക്ക് രാജ്ഞിയാണ്'; ജാസ്മിൻ ജാഫറിനെ കുറിച്ച് കുറിപ്പ്!
-
അന്ന് ഞാന്‍ ലാലുവേട്ടനോട് ചെയ്തത് ശരിയായില്ല; അദ്ദേഹം വീട്ടില്‍ വന്ന് കണ്‍വീന്‍സ് ചെയ്തു: ടെസ്സ
-
ദയവായി എന്നെ തിരിച്ചയക്കൂ, കരഞ്ഞ് കൊണ്ട് ജാന്മണി; ദുഖം താങ്ങാനാകാതെ ജിന്റോ; ജാന്മണി പുറത്ത്