Don't Miss!
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം; ജോലിയും അഭിനയത്തെയും പറ്റി കൊല്ലം തുളസി
വില്ലനായും രാഷ്ട്രീയക്കാരനായും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് കൊല്ലം തുളസി. താന്‍ ശരിക്കും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്ന് പറയുകയാണ് നടനിപ്പോള്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. തനിക്ക് കാന്‍സര്‍ രോഗം വന്നതിനെ പറ്റിയും അതോടെ ഭാര്യ ഉപേക്ഷിച്ച് പോയതിനെ കുറിച്ചുമൊക്കെ നടന് വെളിപ്പെടുത്തി. മാത്രമല്ല സിനിമകളിലെ വില്ലന്‍ വേഷത്തെ പറ്റിയും തന്റെ പേരിന് പിന്നിലെ കഥയെ പറ്റിയും കൊല്ലം തുളസി പറഞ്ഞു. താരത്തിന്റെ വാക്കുകളിങ്ങനെ..
തന്റെ പേര് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പെണ്ണാണെന്ന് കരുതി കത്തുകളൊക്കെ വരുമായിരുന്നു. എന്റെ പുന്നാരേ, ചങ്കേ, കരളേ എന്നൊക്കെ വിളിച്ച് ഗള്‍ഫില്‍ നിന്നും കത്തുകള്‍ കിട്ടിയിട്ടുണ്ട്. ജോലിയില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാന്‍ പെണ്ണാണെന്നും സിനിമാ നടി ആണെന്നുമൊക്കെ അവര്‍ കരുതി. നാട്ടില്‍ വരുന്ന സമയത്ത് എന്തൊക്കെ കൊണ്ട് വരണമെന്ന് എന്നോട് ചോദിച്ചവരുണ്ടെന്നും നടന് വ്യക്തമാക്കുന്നു. തന്റെ പേര് തുളസിയായത് എങ്ങനെയാണെന്നും നടന് വെളിപ്പെടുത്തി. തുളസീധരന്‍ എന്ന പേര് തുളസിയായി മാറിയത് ആകാശവാണിയില്‍ എത്തിയപ്പോഴായിരുന്നു.
ഏറ്റവും കൂടുതല്‍ സിനിമകളിൽ അഭിനയിച്ചത് മലയാളത്തില്‍ ആണെങ്കിലും മനസ് നിറഞ്ഞ് വേഷം കിട്ടിയത് തമിഴിലാണ്. ഏറ്റവും ശ്രദ്ധേയമായതും മുഴുനീളമുള്ള വേഷം ലഭിച്ചത് തമിഴിലാണ്. വിക്രമിന്റെ അരുള്‍ എന്ന ചിത്രത്തിലായിരുന്നു അത്. വിക്രമിന് ഓപ്പോസിറ്റായി നിന്ന് അഭിനയിച്ചു. അതുപോലൊരു വേഷം പിന്നീട് ഇന്ന് വരെ എനിക്ക് ലഭിച്ചിട്ടില്ല. വിക്രമിനൊപ്പമുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. വളരെ സിംപിളാണ് വിക്രം. ധ്രുവത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് വിക്രം ഒറ്റയ്ക്ക് ഇരിക്കുന്നതൊക്കെ കാണുമായിരുന്നു. അന്ന് വിക്രം വലിയ നടനായിട്ടില്ല. ഒരു സ്നേഹഗാഥയുടെ സെറ്റില്‍ വെച്ച വിക്രത്തെ കണ്ടിരുന്നു. എന്നെ സമുറായിലും അരുളിലും ശുപാര്‍ശ ചെയ്തത് അദ്ദേഹമാണ്.
അതേ സമയം മലയാളത്തില്‍ എന്തോ ഞാന്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയായിരുന്നു എന്നാണ് കൊല്ലം തുളസി പറയുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതില്‍ സങ്കടമുണ്ട്. ആദ്യം താന്‍ കാക്കിയിട്ടു, പിന്നെയത് ഖദറിലേക്ക് മാറി. മുഖത്തൊരു കള്ളലക്ഷണമുള്ളത് കൊണ്ടാണ് എനിക്ക് മന്ത്രി വേഷം കിട്ടിയത്. മനസിന് സംതൃപ്തി നല്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ അത് സ്വീകരിച്ചില്ല. സ്ക്രീനിലെ വില്ലത്തരമുള്ളൂ, ജീവിതത്തില്‍ ഞാനൊരു വില്ലനല്ല. പക്ഷേ, ഇപ്പോഴും എന്നെ വില്ലനാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നുണ്ട്.
Recommended Video
വില്ലന്മാരാണ് യഥാര്‍ത്ഥത്തില്‍ സിനിമയുടെ നട്ടെല്ല്, അവരിലൂടെയാണ് കഥ പോവുന്നതെന്നും കൊല്ലം തുളസി പറഞ്ഞു. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെയാണെന്നും നടന് വെളിപ്പെടുത്തി. ജോലിയെ ഞാനെന്റെ ഭാര്യയായും അഭിനയത്തെ കാമുകിയായുമാണ് കാണുന്നത്. ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം. ബുദ്ധിമാന്മാര് അങ്ങനെയാണ് ചെയ്യുന്നത്. രണ്ടും ക്ലാഷ് ചെയ്യാതെ കൊണ്ടുപോവും.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'