മക്കൾ അബായ ധരിച്ചത് പ്രശ്നമായി, എനിക്കും അവർക്കും എന്തെങ്കിലും സംഭവിച്ചോ?, ഞാൻ ബീഫ് കഴിക്കും; കൃഷ്ണകുമാർ
ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയത്തിലാണ് സജീവം. ഇപ്പോഴിതാ കേരള സ്റ്റോറിയിലെ ബീഫ് നിർബന്ധിപ്പിച്ച് കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയാണ് നടൻ. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് നടൻ വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബിജെപി അനുഭാവിയാണെങ്കിലും ഞാൻ എല്ലാവരുമായും ഒത്തുപോകുന്നൊരാളാണ്. ലീഗിന്റെ തങ്ങൾ കുടുംബത്തിലെ ബഷീർ തങ്ങളും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.
ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കും ഇല്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. തിരുവനന്തപുരത്ത് വന്നാൽ പുള്ളി എന്റെ വീട്ടിൽ വരും. ഞാൻ കൊടുക്കുന്ന ഭക്ഷണം കഴിക്കും. അതുപോലെ ഞാനും. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അവിടെ നിന്ന് തരുന്ന ഭക്ഷണം കഴിക്കാറുണ്ട്. ഇത് കേൾക്കുമ്പോൾ അടുത്തതായി എല്ലാവരും ചോദിക്കാൻ പോകുന്നത് ബീഫ് കഴിക്കുമോ ഞാൻ എന്നായിരിക്കും. ഞാൻ ബീഫ് കഴിക്കും എന്നാണ് അതിന് ഉത്തരം.

കേരള സ്റ്റോറിയെ ഒരു സിനിമയായിട്ട് കാണുക. ടിപി അമ്പത്തിയൊന്ന് വെട്ട് അതിനേയും സിനിമയായിട്ട് കാണുക. ഏതും സിനിമയെ സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണേണ്ടതില്ല. ഞാൻ അതേ പറയൂ. പ്രധാനമന്ത്രി മോദിയെ മോശമാക്കി സിനിമ വന്നാൽ സെൻസർ ബോർഡ് അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണുക.
അല്ലാത്തവർ കാണേണ്ടതില്ല. സെൻസർ ബോർഡ് അംഗീകരിച്ച് ഒരു സിനിമ പുറത്ത് വരികയാണെങ്കിൽ അത് പോയി കാണുക. കാണാൻ താൽപര്യമില്ലാത്തവർ കാണേണ്ടതില്ല. എമ്പുരാൻ ഇറങ്ങിയപ്പോഴും വിവാദമുണ്ടായിരുന്നു. എനിക്ക് കാണാൻ ആഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമായി കാണും. അതിന് ആണല്ലോ സെൻസർ ബോർഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. സെൻസർ ബോർഡിലും കൈകടത്തലുകൾ നടക്കാം.
പക്ഷെ ഏതെങ്കിലും ഒരു സംവിധാനത്തെ വിശ്വസിച്ച് മാത്രമെ മുന്നോട്ട് പോകാൻ പറ്റു കൃഷ്ണകുമാർ പറഞ്ഞു. മക്കൾ മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അബായ വസ്ത്രം ധരിച്ചപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. വലിയൊരു വിവാദമുണ്ടായ മറ്റൊരു കാര്യമുണ്ട്. ഞാനും മക്കളും കൂടി കുറച്ച് നാൾ മുമ്പ് അബുദാബിയിൽ പോയി. അവിടുത്തെ ഗ്രാന്റ് മോക്സിൽ പോകണമെന്ന് എനിക്കും മക്കൾക്കും ആഗ്രഹം തോന്നി. വളരെ മനോഹരമായ ഒരു ബിൽഡിങ്ങാണത്. അബായ എന്നൊരു വസ്ത്രമുണ്ട്.
മോസ്ക്ക് കാണാൻ പോയപ്പോൾ മക്കൾക്കായി വില കൊടുത്ത് അബായ വാങ്ങി. അവർ അത് ധരിച്ച് ഞാനും ഒപ്പം നിന്ന് മോസ്ക്കിനുള്ളിൽ നിന്നും ഫോട്ടോ പകർത്തി പോസ്റ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ ഇതെല്ലാം ഇപ്പോഴും കിടപ്പുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടൊരു യാത്രയായിരുന്നു. കാരണം മനോഹരമായ ഒരു സ്ഥലത്ത് പോകാൻ കഴിഞ്ഞു. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴിസിറ്റിയിലെ അദ്ദേഹം ഒരു കുറിപ്പ് എഴുതിയിട്ടു.

ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് കൃഷ്ണ കുമാർ എന്നായിരുന്നു കുറിപ്പ്. വാളയാർ കഴിഞ്ഞാൽ കൃഷ്ണകുമാറിനെ ആർക്കും അറിയില്ല. പക്ഷെ പുള്ളിയുടെ കുറിപ്പ് വൈറലായപ്പോൾ എന്റെ പാർട്ടിയിലെ ആളുകൾ എന്നെ വിളിച്ചു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു നമ്മൾ അമേരിക്കയിൽ പോയിട്ട് ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിലും എനിക്ക് റൈറ്റ് ഹാന്റ് വണ്ടി ഓടിക്കാൻ പറ്റില്ല. ലെഫ്റ്റ് ഹാന്റ് മാത്രമെ ഓടിക്കാൻ പറ്റു.
അതുപോലെ അബുദാബിയിൽ ഒരു സ്ഥലത്ത് പോയാൽ അവിടെ പ്രവേശിക്കണമെങ്കിൽ അവിടുത്തെ നിയമം പാലിക്കണം. അതുപോലെ ഇന്ത്യയിൽ ഒരു നിയമം ഉണ്ടെങ്കിൽ അതും പാലിക്കുക. അത്രയേയുള്ളു പ്രശ്നം. അതുകൊണ്ട് ഒരു സ്ഥലത്ത് കേറാൻ ഒരു നിയമം പാലിക്കണമെന്ന് പറഞ്ഞാൽ അത് ചെയ്യണം. ഞങ്ങൾക്ക് അവിടെ കയറാൻ ഇഷ്ടവുമുണ്ട്. പിന്നെ അബായ ഇട്ടാൽ എന്ത് സംഭവിക്കാനാണ്. എനിക്കും മക്കൾക്കും എന്തെങ്കിലും പറ്റിയോ?.
ആ വസ്ത്രം ധരിക്കാൻ തയ്യാറായതുകൊണ്ട് അകത്ത് കയറി കാണാനും ആസ്വദിക്കാനും കഴിഞ്ഞു. എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഏതെങ്കിലും സംവിധാനത്തിൽ വിശ്വസിച്ചേ മുന്നോട്ട് പോകാൻ പറ്റു. കമ്യൂണിസ്റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. എനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. എന്ന് കരുതി നിയമം പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ. സിസ്റ്റം ഫോളോ ചെയ്യണം എന്നും കൃഷ്ണ കുമാർ പറഞ്ഞു.


Click it and Unblock the Notifications

















