Don't Miss!
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'മൂന്ന് ദിവസത്തോളം വേദന തിന്നു, കുഞ്ഞിന്റെ പൊസിഷനിൽ പ്രശ്നങ്ങളുണ്ടായിരുന്നു'; ആതിര മാധവ് പറയുന്നു!
ഏപ്രിൽ ആദ്യ വാരത്തിലാണ് സീരിയൽ താരവും അവതാരികയുമായ ആതിര മാധവിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ആൺകുഞ്ഞ് ആണ് ആതിരയ്ക്കും ഭർത്താവ് രാജീവിനും പിറന്നിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് തന്നെ ആതിരയുടെ ഉറ്റ സുഹൃത്തും സീരിയൽ താരവുമായ അമൃതയും ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
'അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നവർ'; പ്രണയം അവസാനിപ്പിച്ച് സിദ്ധാർഥും കിയാര അധ്വാനിയും
'ഞങ്ങളുടെ കുഞ്ഞ്... ആൺകുട്ടിയാണ്... നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി' ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ഭർത്താവിനെ അരികിലിരുത്തിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചു. ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേരാണ് ഇപ്പോഴും ആതിരയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര ശ്രദ്ധ നേടിയത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെയും രാജീവിന്റെയും വിവാഹം.
ഇപ്പോൾ ഗർഭകാലം തനിക്ക് എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആതിര മാധവ്. 'ഏഷ്യാനെറ്റിലെ കോമഡി മാമാങ്കം പരിപാടിക്കായി ഞാൻ മൂന്ന്, നാല് ദിവസം തകർത്ത് ഡാൻസ് പ്രാക്ടീസായിരുന്നു. ആ പരിപാടി കഴിഞ്ഞ ശേഷമാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയപ്പോൾ ഷൂട്ടിങ് നിർത്തേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. അങ്ങനെയാണ് ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും ഷൂട്ടിങിന് മുടങ്ങാതെ പോയത്. ശാരീരിക ബുദ്ധിമുട്ട് ഇല്ലായിരുന്നുവെങ്കിൽ കൂടിയും നിർത്താതെ ചർദ്ദിയായിരുന്നു. പേസ്റ്റിന്റെ മണം പോലും ശ്വസിക്കാൻ കഴിയുമായിരുന്നില്ല.'
'നോൺ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഞാൻ പിന്നീട് ഛർദ്ദി വന്നതോടെ വെജിറ്റേറിയനായി. പല ഭക്ഷണങ്ങളും ഒഴിവാക്കി. എല്ലാം പരീക്ഷിക്കും അതിൽ ബുദ്ധിമുട്ടില്ലാത്തത് കഴിക്കും എന്നതായിരുന്നു എന്റെ രീതി. പലപ്പോഴും ഛർദ്ദി കാരണൻം സെറ്റിൽ തലകറങ്ങി വീണിട്ടുണ്ട്. പലപ്പോഴും രാജീവ് സെറ്റിൽ നിന്ന് എന്നെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഗർഭകാലത്ത് വെറുതെ ഇരിക്കാൻ ശ്രമിച്ചിട്ടില്ല. എന്നെ എപ്പോഴും ഞാൻ സന്തോഷമായി വെക്കാറുണ്ടായിരുന്നു. സെറ്റിൽ തലകറങ്ങി വീണത് കുടുംബവിളക്ക് ടീമിനെ മൊത്തം ഭയപ്പെടുത്തിയ ഒന്നായിരുന്നു. ആറാം മാസത്തിൽ എത്തിയപ്പോഴാണ് അഭിനയം നിർത്തിയത്.'
'ഛർദ്ദി കൂടിയപ്പോൾ ക്ഷീണവും വർധിച്ചു. ഒറ്റയ്ക്ക് സെറ്റിൽ പോയിരുന്ന ഞാൻ പിന്നീട് അമ്മയുെട സഹായം തേടാൻ തുടങ്ങി. സീരിയൽ അഭിനയം നിർത്തിയ ശേഷവും ഫോട്ടോഷൂട്ടുകൾ, ഇവന്റുകൾ എന്നിവയെല്ലാം നടത്തി ഞാൻ സജീവമായിരുന്നു. ഗർഭകാലത്ത് ഒരു കോംപ്ലിക്കേഷനും ഉണ്ടായിരുന്നില്ല. മൂഡ്സ്വിങ് പോലും എനിക്ക് വളരെ വിരളമായിരുന്നു. മാർച്ച് 31 മുതൽ എനിക്ക് വേദന എടുക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നെ ഓരോ അരമണിക്കൂറിലും വേദന വന്ന് തുടങ്ങിയതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. മൂന്ന് ദിവസത്തോളം വേദന തിന്നു.'
Recommended Video
'കുഞ്ഞിന്റെ തലയുടെ പൊസിഷൻ ശരിയാകാൻ വേണ്ടി ഡോക്ടർമാർ കാത്തിരുന്നു അതുകൊണ്ടാണ് വേദന മൂന്ന് ദിവസത്തോളം സഹിക്കേണ്ടി വന്നത്. ശേഷം അവൻ വന്നു.... കുഞ്ഞിനെ പ്രസവിച്ച് എന്റെ വയറിൽ കിടത്തിയപ്പോൾ ആ മൂന്ന് ദിവസം അനുഭവിച്ച വേദന ഞാൻ മറന്നുപോയി. പിന്നെ കുഞ്ഞായി എന്റെ ലോകം. എല്ലാ അമ്മമാർക്കും അങ്ങനെ തന്നെയായിരിക്കും' ആതിര മാധവ് പറഞ്ഞു. ആതിര മാധവിന്റെ വളൈകാപ്പ് ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അവതാരികയായിട്ടാണ് തുടക്കമെങ്കിലും കുടുംബവിളക്കിലെ കഥാപാത്രമാണ് ആതിരയ്ക്ക് ആരാധകരെ നേടികൊടുത്തത്.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'