Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
പിഷാരടിക്ക് മുന്നില്‍ തൊഴുകൈയുമായി മിഥുന്! പുരുഷു എന്നെ അനുഗ്രഹിക്കണം! പിന്നീട് സംഭവിച്ചതോ? കാണൂ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് മിഥുന് രമേഷ്. സ്വതസിദ്ധമായ ശൈലിയുമായാണ് അദ്ദേഹം ഓരോ പരിപാടിയും അവതരിപ്പിക്കാറുള്ളത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന് വരെ തുടങ്ങിയാണ് ആരാധകര്‍ ഇഷ്ടം പ്രകടിപ്പിച്ചത്. ചാനല്‍ പരിപാടിക്ക് പുറമെ ആര്‍ജെയായും ജോലി ചെയ്യുന്നുണ്ട് അദ്ദേഹം. വേദിയിലേക്കെത്തുന്ന കലാകാരന്മാര്ക്ക് മിഥുന് നല്കുന്ന പിന്തുണ എടുത്ത് പറയേണ്ട കാര്യമാണെന്ന് ആരാധകര്‍ തന്നെ വിലയിരുത്തിയിരുന്നു. കൈയ്യടിയിലൂടെ മാത്രമല്ല അവര്‍ക്ക് മൈക്ക് പിടിച്ച് നല്‍കാനും മുട്ടിലിരിക്കാനുമൊക്കെ തയ്യാറാവുന്ന അദ്ദേഹത്തിന്രെ നല്ല മനസ്സിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് രംഗത്തെത്തിയത്.
കാവ്യ മാധവന് മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!
അവതാരകനായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന മിഥുന് അടുത്തിടെയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. ഏഷ്യാനെറ്റിലെ മികച്ച പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് സീസണ് 2ല്‍ രമേഷ് പിഷാരടിക്ക് പകരക്കാരനായി എത്തിയത് അദ്ദേഹമാണ്. ആര്യയുടെ പകരക്കാരിയായി മിഥുന്റെ ഭാര്യ ലക്ഷ്മിയുമാണ് എത്തിയത്. ബംഗ്ലാവിലെ പുതിയ താമസക്കാരായി തങ്ങളെത്തുന്നുണ്ടെന്നും കൂടെ നിന്നേക്കണമെന്നുമായിരുന്നു മിഥുന് ആവശ്യപ്പെട്ടത്. എന്നാല്‍ പിഷാരടിയുടേയും ആര്യയുടേയും അഭാവവും ആ സ്ഥാനത്ത് മറ്റാരെയും പ്രതിഷ്ഠിക്കാനാവില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ മിഥുനും പിഷാരടിയും ഒരുവേദിയില്‍ ഒരുമിച്ചിരിക്കുകയാണ്.
ജാമിക്കും സയേഷയ്ക്കും പിന്നാലെ വിശാലും അനിഷയും! അടുത്ത താരവിവാഹം ഉടന്‍! നിശ്ചതീയതി പുറത്തുവിട്ടു!
മിഥുനും രമേഷ് പിഷാരടിയും
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ രമേഷ് പിഷാരടി പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷമുള്ള അടുത്ത സിനിമയുടെ പണിപ്പുരയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മെഗാസ്റ്റാറിനെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്‍വ്വനെക്കുറിച്ച് താരം തന്നെ സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. തിരക്കുകള്‍ക്കിടയില്‍ പിഷുവിനെ എവിടെയും കിട്ടുന്നില്ലെന്ന് മിഥുന് പറഞ്ഞപ്പോള്‍ സത്യത്തില്‍ അങ്ങനെയൊന്നുമല്ലെന്നും ആരോ പടച്ചിറക്കിയ കഥയാണ് അതെന്നുമായിരുന്നു താരം മറുപടി നല്‍കിയത്.
പുരുഷു എന്നെ അനുഗ്രഹിക്കണം
താനിപ്പോള്‍ ബഡായി ബംഗ്ലാവിലേക്ക് എത്തിയെന്നും പുരുഷു എന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് സാഷ്ടാംഗം തൊഴുകയുമായിരുന്നു മിഥുന്. കോമഡി ഉത്സവത്തിലേക്ക് പിഷാരടി എത്തിയപ്പോഴായിരുന്നു ഈ സംഭവം. ഷാജുവും പിഷാരടിയുമായിരുന്നു കാര്യക്കാരായി എത്തിയത്. ഷാജുവിനോട് വിശേഷങ്ങള്‍ തിരക്കുന്നതിനിടയിലായിരുന്നു പുരുഷു എന്നെ അനുഗ്രഹിക്കണം മോഡലില്‍ മിഥുന് പിഷാരടിയെ തൊഴുതത്.
ജിഞ്ചിന്നാക്കടി വൈറലാവുന്നതിന് പിന്നില്‍
ഒരു പാട്ടോട് കൂടിയാണ് ഇപ്പോള്‍ പരിപാടി തുടങ്ങാറുള്ളതെന്നും പറഞ്ഞ് മിഥുനും പിഷാരടിയും കൂടെ ജിഞ്ചിന്നിക്കടി പാടുകയായിരുന്നു. അങ്ങനെ ഒരു പാട്ട് പഴയ സിനിമയിലുണ്ടായിരുന്നുവെന്നും താനതിനെ വൈറലാക്കിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു പിഷുവിന്റെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെ അടുത്തകാലത്ത് വൈറലായി മാറിയ ഒരു വാക്ക് കൂടിയായിരുന്നു ഇത്. എത്രയോ കാലം മുന്‍പുള്ള പാട്ടിനെ വൈറലാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തരവാദിത്തം പിഷാരടിക്കാണെന്നായിരുന്നു മിഥുന് പറഞ്ഞത്. ആ ഉത്തരവാദിത്തം താന്‍ സ്വന്തമായി ഏറ്റെടുത്തിട്ടുണ്ട്.
ആദ്യമായാണ്
ഇത്രയും നാള് പരിചയമുണ്ടെങ്കിലും ഇതാദ്യമായാണ് താന്‍ പിഷാരടിക്കൊപ്പം ഒരു പരിപാടിയിലേക്കെത്തുന്നതെന്നായിരുന്നു ഷാജു പറഞ്ഞത്. പതിവില്ലാത്ത ഗൗരവത്തോടെ എന്താണ് ചേട്ടന് മാറിനില്‍ക്കുന്നതെന്നായിരുന്നു പിഷുവിന്റെ ചോദ്യം. ഇതേക്കുറിച്ചായിരുന്നു താനാലോചിച്ചതെന്ന മറുപടിയാണ് താരം നല്‍കിയത്. എന്നാല്‍ ഇന്നുവരെ താനിതോര്ത്തില്ലെന്നും ആദ്യമായാണ് ഒ്രുമിച്ചെത്തുന്നതെന്ന് കേട്ടപ്പോള്‍ സന്തോഷമുണ്ടെന്നും പിഷു പറഞ്ഞിരുന്നു.
ഗാനഗന്ധര്‍വ്വനെക്കുറിച്ച്
കുഞ്ചാക്കോ ബോബന്-ജയറാം ടീമിനെ വെച്ചൊരുക്കിയ പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്ത സിനിമയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് രമേഷ് പിഷാരടി. ഈ വര്‍ഷം അവസാനം തന്നെ തിയേറ്ററുകളിലേക്കെത്താവുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. അടുത്ത് തന്നെ തിരക്കഥ മുഴുവനായും പൂര്‍ത്തിയാവും. എല്ലാം ഒരു സൈഡിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. സര്‍പ്രൈസുകള്‍ ഒരുപാടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയുടെ മ്യൂസിക് ആരൊക്കെയാണ് ചെയ്യുന്നതെന്നും ഒരാളെ മാത്രമായി ചെയ്യിക്കില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ സെറ്റായിട്ടുണ്ടെന്നും റീമിക്സുകളൊക്കെയുണ്ടെന്നും കൃത്യമായ ഇടവേളകളില്‍ ഇതേക്കുറിച്ച് ആളുകളെ അറിയിക്കുമെന്നും പിഷു ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബഡായി ബംഗ്ലാവില്‍ നിന്നും മാറിയത്?
ബഡായി ബംഗ്ലാവില്‍ നിന്നും പിഷുവിനേയും ആര്യയേയും പുറത്താക്കിയതാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇവരില്ലാതെ എന്ത് ബംഗ്ലാവെന്നായിരുന്നു ആരാധകരുടെ ചോദ്യം. പുതിയ താമസക്കാര്‍ക്കൊപ്പം പഴയ ടീമിനേയും നിലനിര്‍ത്താമെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ടാണ് പിഷരാടി പിന്‍വാങ്ങിയതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. അത് ശരി വെക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു പിഷാരടിയുടേത്. പുതിയ സീസണണെക്കുറിച്ച് താനറിഞ്ഞിരുന്നില്ലെന്നും പ്രമോ വന്നപ്പോഴാണ് അറിഞ്ഞതെന്നും പരിപാടിയിലേക്ക് വിളിച്ചാല്‍ എത്തുമെന്നുമായിരുന്നു ആര്യ പറഞ്ഞത്..
എന്ത് വേണമെങ്കിലും ചെയ്തോ
ഇവിടെ നിന്നും ബഡായി ബംഗ്ലാവിലേക്ക് കേറിയത് പിഷുവിന്രെ അനുഗ്രഹം വാങ്ങിച്ചിട്ടാണെന്ന് നേരത്തെ മിഥുന് പറഞ്ഞിരുന്നു. പുരുഷു ഡയലോഗ് ആവര്‍ത്തിച്ചപ്പോള്‍ എന്ത് വേണമെങ്കിലും ചെയ്തോയെന്നായിരുന്നു പിഷാരടിയുടെ മറുപടി. താന്‍ വീട്ടിലിരിപ്പുണ്ടെന്നും കിട്ടാനൊരു ബുദ്ധിമുട്ടില്ലെന്നും ആരോ അടിച്ചിറക്കിയ തിരക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകനായ പിഷാരടിയെ അവര്‍ക്ക് പറ്റുമോയെന്നാണ് പലരും ചോദിക്കുന്നതെന്നായിരുന്നു മിഥുന് പറഞ്ഞത്.
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'