ഇത്രയും പ്രതീക്ഷിച്ചില്ല! മിഥുന്റെ ഭാര്യക്ക് കോമഡി ഉത്സവത്തിന്റെ പിറന്നാൾ സമ്മാനം! വീഡിയോ കാണാം!
പ്രേക്ഷകർ ഏറെ നാളായി കാണാൻ കൊതിച്ച മിഥുന്റെ കുടുംബത്തിന് കോമഡി ഉത്സവത്തിന്റെ സർപ്രൈസ് സമ്മാനം
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഒരു പരിപാടിയ പ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവം . സ്പോർട്ട് ഡബ്ലിങ് പോലുള്ള വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് വന്ന് പ്രേക്ഷകരുടെ കൈയടി നേടിയെടുത്ത ഒരു ഷോയണിത്. ഇതുമാത്രമല്ല ഈ പരിപാടിയുടെ വിജയത്തിനു പിന്നിലെ കാരണം.

ഒരു ഷോയുടെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകം അതിന്റെ അവതാരകനാണ്. കോമഡി ഉത്സവത്തിന്റെ വിജയത്തിനു പിന്നിലും മിഥുൻ എന്ന ചെറുപ്പക്കാരനാണ്. മിഥുന്റെ പ്രകടനമാണ് കോമഡി ഉത്സവത്തിനെ വ്യത്യസ്തമാക്കുന്നത്. മിഥുനെ കൂടാതെ പ്രേക്ഷകർ കൂടുതൽ കാത്തിരിക്കുന്നത് മിഥുൻരെ കുടുംബത്തെ കാണാനായിട്ടാണ്. ഭാര്യയേയും മകളേയും കാണാൻ പ്രേക്ഷകർ കട്ട വെയ്റ്റിങിലായിരുന്നു. അത് കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർ സാധിച്ചു കൊടുത്തിരിക്കുകയാണ്.

ലക്ഷ്മിയുടെ പിറന്നാൾ
നമ്മുടെ കഥാനായകൻ മിഥുന്റെ പത്നി അല്ല മിഥുന്റെ ഭാഷയിൽ പറഞ്ഞ ഫസ്റ്റ് ഹാഫിന്റെ പിറന്നാളിയിരുന്നു ഫെബ്രുവരി 10 ന്. ഇത്തവണത്തെ പിറന്നാൾ ആഘോഷം കോമഡി ഉത്സവത്തിന്റെ വേദിയിൽ വച്ചയിരുന്നു. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ ചെറിയൊരു സെലിബ്രിറ്റി കൂടിയാണ്.

ഫേസ്ബുക്ക് ബ്ലോഗർ
മിഥുന്റെ ഭാര്യ ലക്ഷ്മി സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. ആദ്യ ഫോസ്ബുക്ക് ലേഡി ബ്ലോഗർ എന്നാണ് ലക്ഷ്മിയെ അറിയപ്പെടുന്നത്. സമകാലീന പ്രസക്തിയുള്ള വിഷയങ്ങൾ ഹാസ്യരൂപത്തിൽ ഫേസ്ബുക്കിൽ അവതരിപ്പിക്കും. ഇതിനോടകം ലക്ഷ്മി ചെയ്ത വീഡിയോ ഫേസ്ബുക്കിൽ വൻ ഹിറ്റാണ്.

ഉഗ്രൻ സമ്മാനം
പിറന്നാളിന് ലക്ഷ്മിക്ക് ഒരു ഉഗ്രൻ സമ്മാനവും കോമഡി ഉത്സവം നൽകിയിരുന്നു. ജീവതത്തിൽ ലക്ഷ്മിയും മിഥുനും ഒരിക്കവും മറക്കാൻ സാധ്യതയില്ലാത്ത ഒരു സമ്മാനം. ലക്ഷ്മിയുടേയും മിഥുന്റേയും കുഞ്ഞിന്റേയും സബ്മാഷ് വീഡിയോകളും ഇവരുടെ പുറത്തു വരാത്ത കോമഡി ദൃശ്യങ്ങളും ചേർത്തു വച്ചുകൊണ്ടുള്ള ഒരു സൂപ്പർ വീഡിയോ ആയിരുന്നു അത്.

ഒട്ടും പ്രതീക്ഷിക്കാത്ത സമ്മനം
ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു മിഥുൻ വേദിയിൽ തന്നെ തുറന്നു ഫറഞ്ഞു. ഭാര്യയുടെ പിറന്നാൾ ആണെന്നും അതിനാൽ ഫെബ്രുവരി 10 ന് വരാൻ പറ്റില്ലെന്നു മാത്രമാണ് താൻ സംവിധായകനോട് പറഞ്ഞത്. എന്നാൽ എല്ലാവരും ചേർന്ന് ഇത്രയ്ക്ക് പ്ലാനുകൾ ഒരുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഒരു ചെറിയ ആഘോഷം മാത്രമാണ് വിചാരിച്ചിരുന്നതെന്നും ഇതു ഞെട്ടിച്ചുവെന്നും ഇവർ പറഞ്ഞു.


Click it and Unblock the Notifications











