Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നായികാ നായകനെ കണ്ടെത്തി ലാല്‍ജോസ്! റിയാലിറ്റി ഷോയില്‍ വിജയികളായി ദര്‍ശനയും ശംഭുവും! കാണൂ
മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമുകളിലൊന്നാണ് നായികാ നായകന്. പതിവ് റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരുന്നു മഴവില്‍ മനോരമയില്‍ ഈ പരിപാടി തുടങ്ങിയിരുന്നത്. ലാല്‍ ജോസിന്റെ പുതിയ സിനിമയിലേക്കുളള നായികയെയും നായകനെയും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു റിയാലിറ്റി ഷോ നടത്തിയിരുന്നത്. തുടക്കം മുതലേ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ഈ പരിപാടിക്ക് ലഭിച്ചിരുന്നത്.
ഇത്തവണ ട്രോളില്ല! പ്രിയാ വാര്യര്‍ക്ക് പിന്തുണയുമായി ട്രോളന്മാര്! വീഡിയോ വൈറല്‍! കാണൂ
നായികാ നായകന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ കഴിവും പ്രതിഭയുളള മല്‍സരാര്‍ത്ഥികളായിരുന്നു പങ്കെടുത്തിരുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നായികാ നായകന്റെ ഫൈനല്‍ കഴിഞ്ഞ ദിവസമായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. എറെ നാളത്തെ കോംപറ്റീഷനൊടുവില് ലാല്‍ജോസ് തന്റെ നായകനെയും നായികയെയും കണ്ടെത്തിയിരിക്കുകയാണ്.
നായികാ നായകന്
മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായുളള അവതരണവും പുതുമയുമായിരുന്നു നായികാ നായകന് ഇത്രത്തോളം സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിക്ക് ശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പ്രോഗ്രാമുകളിലൊന്നായിരുന്നു ഈ റിയാലിറ്റി ഷോ. ലാല്‍ജോസിനൊപ്പം കുഞ്ചാക്കോ ബോബന്,സംവൃതാ സുനില്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.
വ്യത്യസ്തമായ റൗണ്ടുകള്‍
നാല് വ്യത്യസ്ഥ റൗണ്ടുകളായിരുന്നു തുടക്കത്തില്‍ നായിക നായകന് റിയാലിറ്റി ഷോയിലുണ്ടായിരുന്നത്. മുഖം,അപരന്,മൃഗയ, ഇരുവര്‍ തുടങ്ങിയ റൗണ്ടുകളെല്ലാം തന്നെ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. തുടര്‍ന്നും വ്യത്യസ്തമായ റൗണ്ടുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ ലാല്‍ജോസ് പ്രധാന വിധികര്‍ത്താവായി എത്തുമ്പോള്‍ മെന്റെഴ്സ് ആയാണ് ചാക്കോച്ചനും സംവൃതയുമെത്തിയിരുന്നത്
ഗ്രാന്റ് ഫിനാലെ
തിങ്കള്‍ മുതന്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് നായികാ നായകന് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. പതിനാറ് പുതിയ പ്രതിഭകള്‍ മാറ്റുരച്ച പരിപാടിയില്‍ നിന്നും ആറ് പേരായിരുന്നു ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആഡിസ് ആന്റണി അക്കര, വിന്‍സി അലോഷ്യസ്, മാളവിക, കൃഷ്ദാസ്, വിആര്‍ വിഷ്ണുദാസ്,ദര്‍ശന,ശംഭു തുടങ്ങിയവരായിരുന്നു ഇവര്‍. നായികാ നായകന്റെ മുന്‍ എപ്പിസോഡുകള്‍ പോലെ തന്നെ ശ്രദ്ധേയമായിരുന്നു ഫൈനല്‍ എപ്പിസോഡും. മല്‍സരാര്‍ത്ഥികളെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ഫൈനലില്‍ കാഴ്ചവെച്ചിരുന്നത്.
വിജയികളായവര്‍
ആറ് പേര് മാറ്റുരച്ച ഫൈനലില്‍ നിന്നും ദര്‍ശന എസ് നായര്‍, ശംഭു മേനോന് തുടങ്ങിയവരായിരുന്നു വിജയികളായി തിരഞ്ഞെടുക്കപ്പട്ടത്. റിയാലിറ്റി ഷോയിലെ പ്രധാന വിധികര്‍ത്താവായ ലാല്‍ജോസ് തന്നെയായിരുന്നു സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നത്. ലാല്‍ജോസിന്റെ പുതിയ സിനിമയില്‍ നായികയും നായകനും ആവാനുളള ഭാഗ്യമാണ് ഇവര്‍ക്ക് കൈവന്നിരിക്കുന്നത്. പാലാ മല്ലികശ്ശേരി കാവുംകണ്ടത്തില്‍ സുദര്ശനകുമാറിന്റെയും ലതയുടെയും മകളായ ദര്‍ശന ന്യൂഡല്‍ഹി എയിംസ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറാണ്. മുംബൈയില്‍ ബിടെക്ക് വിദ്യാര്‍ത്ഥിയായ ശംഭു കൊല്ലം ആശ്രമം കാവടപ്പുറം ശബരിയില്‍ സുരേഷ് മേനോന്റെയും സിന്ധുവിന്റെയും മകനാണ്. പരിപാടിയില്‍ ആഡിസ് ആന്റണി,വിന്‍സി തുടങ്ങിയവര്‍ രണ്ടാംസ്ഥാനവും മാളവിക,വിഷ്ണുദാസ് തുടങ്ങിയവര്‍ മൂന്നാം സ്ഥാനവും നേടി
വീഡിയോ
ഡയലോഗിന് പകരം തെറി! ചോദിച്ചപ്പോള്‍ ആഭാസമല്ലേ,ഇങ്ങനൊക്ക ആകാം എന്ന്! അലന്‍സിയറിനെതിര സംവിധായകന്
ജോണ്‍ വിജയ്ക്കെതിരെ മീ ടു ആരോപണവുമായി അവതാരിക! ലൈംഗിക വൈകൃതമുളള ആളാണ് നടനെന്ന് തുറന്നുപറച്ചില്‍
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്