Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇതിനേക്കാള്‍ വലിയൊരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് കഥ കേട്ടപ്പോള്‍ തോന്നി: ചന്ദ്രാ ലക്ഷ്മണ്
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ചന്ദ്രാ ലക്ഷ്മണ്. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ ലക്ഷ്മണ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജനപ്രിയ സീരിയലിലെ പ്രകടനം ചന്ദ്രാ ലക്ഷ്മണിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും അഭിനയിച്ച താരം പത്തിലധികം ചിത്രങ്ങളില്‍ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിരുന്നു. സിനിമകളേക്കാള്‍ സീരിയല്‍ രംഗത്താണ് നടി കൂടുതല്‍ സജീവമായിരുന്നത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളം മിനിസ്ക്രീന്‍ രംഗത്ത് വീണ്ടും സജീവമാവുകയാണ് നടി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ചന്ദ്രാ ലക്ഷ്മണിന്റെ തിരിച്ചുവരവ്. മലയാളത്തില്‍ നീണ്ട ഇടവേള വന്നതിന്റെ കാരണം വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.
നല്ല കഥയോ കഥാപാത്രമോ വന്നില്ല എന്നതാണ് ഈ നീണ്ട ഇടവേളയ്ക്ക് കാരണമെന്ന് ചന്ദ്രാ ലക്ഷ്മണ് പറയുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ മലയാളത്തില്‍ വീണ്ടും ഒരു സീരിയലില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തോളം പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒന്നും ഈ കാലത്ത് അഭിനയിച്ചിരുന്നില്ല.
കുറെ ക്കാലമായി ഈ രംഗത്ത് നില്ക്കുകയല്ലേ. മറ്റെന്തെങ്കിലും കൂടി ശ്രമിക്കാം എന്ന് കരുതി ബിസിനസിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞവര്‍ഷമാണ് വീണ്ടും ആലോചിച്ചതെന്നും നടി പറഞ്ഞു. അപ്പോഴും മലയാളം മനസിലുണ്ടായിരുന്നില്ല. ചെന്നെെയില്‍ ആയതുകൊണ്ട് തമിഴോ, തെലുങ്കോ ആണ് പരിഗണിച്ചത്.
പിന്നീട് മലയാളത്തില്‍ ഒരു സിനിമ വന്നെങ്കിലും കോവിഡിന്റെ പ്രശ്നങ്ങള്‍ വന്നതോടെ പൂര്‍ത്തിയായില്ല. പിന്നാലെ തമിഴില്‍ ഒന്ന് രണ്ട് തിരക്കഥകള്‍ കേട്ടശേഷമാണ് സ്വന്തം സുജാതയിലേക്ക് വിളിച്ചതെന്നും നടി പറഞ്ഞു. സംഗീത മോഹനാണ് സീരിയലിന്റെ തിരക്കഥ എഴുതുന്നത്. ഇതിനെക്കാള്‍ വലിയ ഒരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് സംഗീതചേച്ചി കഥ പറയുമ്പോള്‍ എനിക്ക് തോന്നി.
Recommended Video
മഞ്ജു ചേച്ചിക്ക് ഹൗ ഓള്‍ഡ് ആര്‍യൂ എങ്ങനെ ഒരു വന്‍ തിരിച്ചുവരവായി വന്നോ, അതേ പോലെയാണ് എനിക്ക് ഈ കഥ എന്ന് മനസിലായി, അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ് പറഞ്ഞു. അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ച താരമാണ് ചന്ദ്രാ ലക്ഷ്മണ്. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ്, കാക്കി, പായുംപുലി, പച്ചക്കുതിര, ബല്‍റാം വേഴ്സ് താരാദാസ്, ബോയ്ഫ്രണ്ട്, കല്യാണകുറിമാനം തുടങ്ങിയവയെല്ലാം ചന്ദ്രാ ലക്ഷ്മണ് അഭിനയിച്ച മലയാള സിനിമകളാണ്. തമിഴില്‍ ജയം രവി നായകനായ തില്ലാലങ്കിടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'