വർക്ക് ചെയ്ത് പെെസ തിരിച്ച് കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്, തളരില്ല, ഭർത്താവുമായി പ്രശ്നമോ; പ്രിയങ്ക പറയുന്നു

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് പ്രിയങ്ക അനൂപ്. കരിയറിൽ ചിലപ്പോൾ പ്രശ്നങ്ങളിലും പ്രിയങ്ക അകപ്പെട്ടിട്ടുണ്ട്. നടി കാവേരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രിയങ്ക നിരപരാധിയാണെന്ന് തെളിയാൻ വർഷങ്ങളെടുത്തു. പ്രശ്നങ്ങൾ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക അനൂപ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

നമ്മളായി ഉണ്ടാക്കിയ പ്രശ്നങ്ങൾ അമ്മ സംഘടന തീർക്കേണ്ടതില്ല. എന്റെ കയ്യിൽ നിന്ന് വന്ന അബദ്ധങ്ങളാണ്. കുറേ പെെസ പോയിട്ടുണ്ട്. എങ്ങനെയെങ്കിലും വർക്ക് ചെയ്ത് തിരിച്ച് കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അല്ലാതെ എനിക്ക് വേറെ പ്രശ്നങ്ങളില്ല. എന്ത് പ്രശ്നമാണെങ്കിലും നമ്മൾ ഫേസ് ചെയ്തേ പറ്റൂ. തിരിഞ്ഞ് നോക്കി അയ്യോ എന്ന് പറയാൻ ഞാനില്ല. പെെസ നമുക്ക് ജോലി ചെയ്തുണ്ടാക്കാം. തെങ്കിലും തമിഴ്, തെലുങ്ക് പടം സക്സസായാൽ തീർക്കാവുന്നതാണ് ഇതൊക്കെ.

Priyanka Anoop

വേറെ ആൾക്കാർക്ക് വന്ന അനുഭവങ്ങളെക്കെ ഞാൻ നോക്കും. അവരെത്ര ബോൾഡായി നിന്നെന്ന്. അല്ലാതെ എനിക്ക് ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കരഞ്ഞ് ഡിപ്രഷനിലായി റോഡിൽ കൂടെ നടക്കണോ. നടക്കില്ല. ഇത് തീർക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പാണ്. പ്രശ്നങ്ങളിൽ തളർന്നിട്ടില്ല. എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്ത് കൂട്ടിയതെന്ന് ആലോചിക്കും. സംഭവിച്ച് പോയതാണെന്നും പ്രിയങ്ക അനൂപ് പറയുന്നു.

ഭർത്താവ് അനൂപും താനും പിരിഞ്ഞിട്ടില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്. അങ്ങനെ പറയുന്നവർ പറയട്ടെ. അവരുടെ വിഷമം തീർന്നോട്ടെ. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. മോനുണ്ട്. അച്ഛനും അമ്മയുമുണ്ട്. സുഖമായി അവിടെ കഴിയുന്നു. റീൽസെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭർത്താവിന് ഇഷ്ടമല്ല. പണ്ടും പുള്ളി അങ്ങനെയാണ്. അവരെ നിർബന്ധിച്ച് എടുക്കാൻ പറ്റുമോ. അനൂപ് പൊതുവെ ശാന്തനാണ്. ഞാനാണ് ബഹളം വെച്ച് നടക്കുന്നയാളെന്നും പറയുന്നവർ പറഞ്ഞോ‌ട്ടെയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി.

Priyanka Anoop

സുരേഷ് ​ഗോപി മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നത് അം​ഗീകരിക്കാനാകില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്. സുരേഷേട്ടന്റെ ഇപ്പോഴത്തെ മാറ്റത്തോട് ഒട്ടും യോജിക്കില്ല. എന്തെങ്കിലും ഫ്രസ്ട്രേഷൻ കൊണ്ട് വന്നതായിരിക്കാം. അങ്ങനെയൊരു സുരേഷേട്ടനെ കാണാൻ നമുക്കും താൽപര്യമില്ല. പത്രക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിൽ സഹകരിച്ച് പോകുകയല്ലേ ചെയ്യേണ്ടത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമാധാനമായിട്ട് പറയണമെന്നും പ്രിയങ്ക അനൂപ് പറഞ്ഞു.

കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട്. മോശം സമീനമാണെന്ന് കണ്ടാൽ അവിടെ വെച്ച് പ്രതികരിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
കുറച്ച് നാൾ മുമ്പ് എന്നെ ഒരാൾ വിളിച്ചു. നല്ല ക്യാരക്ടറാണ്, ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചത് ഞാനാണോ നായിക, അങ്ങനെയാണെങ്കിൽ ആ പടം വേണ്ട, പടം പൊളിയുമെന്നാണ്. കഥാപാത്രം എന്താണെന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. അല്ല ചേച്ചി, എനിക്ക് നേരിട്ടിരുന്ന് സംസാരിക്കണം എന്ന് അവൻ. നേരിട്ട് സംസാരിക്കാൻ വരൂ, നമുക്ക് ഏതെങ്കിലും ടീ ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് ഞാൻ മറുപടി നൽകി. റൂമിന്റെ കാര്യം പറഞ്ഞപ്പോൾ സോറി മോനേ റൂമിലിരുന്ന് കഥ കേൾക്കേണ്ട പ്രായമല്ല എനിക്ക്, കഥ കേൾക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്ന് പ്രിയങ്ക അനൂപ് തുറന്ന് പറഞ്ഞു. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തനിക്ക് അധികം മോശം അനുഭവം വന്നിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

More from Filmibeat

Read more about: priyanka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X