നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല, സ്വർണ്ണത്തിന് വേണ്ടി കടി പിടി കൂടിയിട്ടില്ല, രമേശിന്റെ മകൻ

സിനിമ സീരിയൽ താരം രമേശ് വലിയശാലയുടെ വിയോഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇനിയും നടന്റെ വിയോഗം ആരാധകർക്കും സഹപ്രവർത്തക്കും കുടുംബാംഗങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പോസിറ്റീവയി ചിന്തിക്കുന്ന മനുഷ്യനാണ് രമേശ് വലിയശാല എന്നാണ് അദ്ദേഹത്തെ അറിയാവുന്ന ആളുകൾ പറയുന്നത്. നടന്റെ വിയോഗം വിശ്വസിക്കാ കഴിയുന്നില്ലെന്നാണ് രമേശിന്റെ മകൻ ഗോകുൽ പറയുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്രയധികം ചുറുചുറുക്കുള്ള പോസിറ്റീവ് വൈബുള്ള അച്ഛൻ എന്തിനാണ് മരണത്തെ ഇത്രവേഗം അഭയം പ്രാപിച്ചതെന്ന് അറിയില്ലെന്നാണ് മകൻ അടക്കമുള്ള ആളുകൾ പറഞ്ഞതും. മരിക്കുന്നതിന്റെ അന്നും ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ എത്തിയ രമേശ് എന്തിനു മരണത്തിനെ കുറിച്ച് ചിന്തിച്ചു എന്നുള്ളത് അറിയണം എന്നാണ് ഇപ്പോൾ മകൻ ഗോകുൽ പറയുന്നത്. അച്ഛന് വിഷമം മുൻപ് ഉണ്ടായിട്ടുണ്ട് . അമ്മ മരിച്ച സമയത്ത് വർക്ക് കിട്ടാതെ വരുന്ന ഒരു സമയം ഉണ്ടായിരുന്നു. ഞാൻ പുറത്തായത് കൊണ്ട് ഒരുപാട് കാര്യങ്ങൾ അതായത് ഫിനാൻഷ്യൽ കാര്യങ്ങൾ എന്നോട് ഷെയർ ചെയ്യാറില്ല. ഞാൻ ടെൻഷൻ ആകും എന്നതുകൊണ്ടാണ്. കുറച്ചു നാളുകൾക്ക് മുൻപ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവസാന കുറച്ചു ദിവസങ്ങൾ എപ്പോഴും സംസാരിക്കുന്ന പോലെയാണ് സംസാരിച്ചു കൊണ്ടിരുന്നത്.

സത്യാവസ്ഥ അറിയണം

മരണത്തിൽ ദുരൂഹത ഉണ്ടെന്നതിലുപരി അച്ഛൻ എന്തിനു വേണ്ടി ചെയ്തു എന്നെങ്കിലും എനിക്ക് അറിയണം. എനിക്ക് യാതൊരുവിധ സൂചനയും അച്ഛൻ തന്നിരുന്നില്ല. അച്ഛന്റെ സുഹൃത്തക്കളോട് എല്ലാം ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാം എന്നോട് പറഞ്ഞത് അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ്. അവർ ഒരിക്കലും എന്നോട് മറച്ചു വയ്ക്കില്ല. അങ്ങനെ ഇരിക്കുന്ന ആളാണ് പെട്ടെന്ന് ആത്മഹത്യ ചെയ്യുന്നത് അത് നമുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല. അതും അച്ഛനെപ്പോലെ സ്ട്രോങ്ങ് ആയി നിൽക്കുന്ന ആള്.അച്ഛന്റെ മരണത്തെ കുറിച്ചുള്ള സത്യാവസ്ഥ ആണ് എനിക്ക് അറിയേണ്ടത്

നഷ്ടപെട്ടത് ഇനി തിരിച്ചു കിട്ടില്ലല്ലോ

സാധനങ്ങൾ വിട്ടു കിട്ടണം എന്ന് പറഞ്ഞുകൊണ്ട് രമേശിന്റെ രണ്ടാം ഭാര്യ കേസ് കൊടുത്തിരുന്നു എന്ന ചോദ്യത്തിനോട് ഗോകുൽ പ്രതികരിച്ചത് ഇങ്ങനെയാണ്. " അവരുടെ സാധനങ്ങൾ എടുക്കുന്ന സമയത്ത് ഞാൻ തടസ്സമായി നിൽക്കരുത് എന്നതിനുള്ള പ്രൊട്ടക്ഷൻ ആണ് അവർ ആവശ്യപ്പെട്ടത്. ഞാൻ അവർ എന്ത് എടുത്തു എന്നൊന്നും നോക്കാൻ നിന്നില്ല. എനിക്ക് നഷ്ടപെട്ടത് ഇനി തിരിച്ചു കിട്ടില്ലല്ലോ. അതുകൊണ്ട് അവർ എന്ത് എടുത്തുകൊണ്ടായാലും എനിക്ക് വിഷയം അല്ല.

 ഡിപ്പെൻഡ് ചെയ്യുന്ന ആളാണ് ഞാൻ

അച്ഛനെയും അമ്മയേയും ഒരുപാട് ഡിപ്പെൻഡ് ചെയ്യുന്ന ആളാണ് ഞാൻ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഞാൻ ഒറ്റ മകൻ ആയതുകൊണ്ട് അവർ എന്നെ അങ്ങനെയാണ് വളർത്തിയത്. അപ്പോൾ അവർ രണ്ടുപേരും ഇല്ലാതെ ആയപ്പോൾ ഞാൻ ഒറ്റപ്പെട്ട പോലെ ആയി അത് മാത്രമാണ് ഇപ്പോൾ മനസ്സിൽ. അച്ഛന്റെ സാധനങ്ങൾ വിട്ടുകിട്ടണം എന്ന് പറഞ്ഞുകൊണ്ട് എന്തെങ്കിലും കേസ് നൽകിയിരുന്നോ എന്നുള്ള ചോദ്യത്തിനും ഗോകുൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

 അച്ഛന്റെ മോതിരം

അത് എല്ലാം തുറന്നു പറയാൻ സാധിക്കില്ല. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ അച്ഛന്റെ ഓർമ്മകൾ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്. അത് കൊണ്ട് മാത്രമാണ് അത് വേണം എന്നുള്ള തോന്നൽ വന്നത്. അല്ലാതെ ഒരു മോതിരത്തിനോ വളയ്‌ക്കോ കടിപിടി കൂടേണ്ട കാര്യം എനിക്കില്ല. അതിനുള്ള അർഹതയെങ്കിലും ഒരു മകൻ എന്ന രീതിയിൽ എനിക്ക് ഉണ്ടെന്നു തോന്നി. അല്ലാതെ സ്വർണത്തിനോ പണത്തിനോ വേണ്ടി കടി പിടി കൂടാൻ ഒരിക്കലും ഞാൻ പോയിട്ടില്ല.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam
 എന്തിന് ചെയ്തു


അച്ഛന്റെ വളയും മോതിരവും എവിടെ പോയി എന്ന് ഞാൻ ചോദിച്ചു. അതിനുള്ള ഉത്തരം പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് കിട്ടി. അച്ഛന്റെ മരണം ആദ്യം കണ്ടത് അച്ഛന്റെ രണ്ടാം ഭാര്യയുടെ മകൾ ശ്രുതിയാണ്. അച്ഛന്റെ മരണം സംഭവിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നുള്ള കേട്ട് കേൾവി മാത്രമാണ് എനിക്ക് ഉള്ളത്. അച്ഛന് ഇതിനുമുൻപും ഒരുപാട് വിഷയങ്ങൾ ഉണ്ടായ ആളാണ് അന്നൊന്നും അച്ഛന് ഇങ്ങനെ ചെയ്യാൻ തോന്നിയില്ല. അപ്പോൾ ഇത്ര പെട്ടെന്ന് എന്തിനു അച്ഛൻ ഇത് ചെയ്തതെന്നാണ് ഗോകുൽ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X