'സുധിയുടെ അമ്മയ്ക്ക് രേണുവിനോട് പുച്ഛം, കിച്ചു ഏത് നിമിഷവും മരിക്കാം, പലപ്പോഴായി കളിയാക്കി, ആ വേദന അവനുണ്ട്'
രേണുവിന് കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ പേരിലുള്ള വസ്തുവിലാണ് കണ്ണെന്ന് യുട്യൂബർ ഷെഫീന ബീവി. ലഹരി ഉപയോഗിക്കാറുണ്ട് കിച്ചുവെന്ന് രേണു വെളിപ്പെടുത്തിയത് അവൻ ആത്മഹത്യ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഷെഫീന പറയുന്നു. പല തവണ പെറ്റമ്മയുടെ പേരിൽ കിച്ചുവിനെ രേണു പരിഹസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രേണു പറയുന്നതിനൊന്നും മറുപടി കൊടുക്കാൻ എനിക്ക് ഒരു താൽപര്യവുമില്ല.
എല്ലാവരും റിയാക്ട് ചെയ്യാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ചെയ്യുന്നത്. രേണുവിനെ അമ്മയെന്ന് വിളിക്കാൻ അപമാനമാണെന്നാണ് കിച്ചു പറഞ്ഞത്. അതിന് എന്തെങ്കിലും വഴിയുണ്ടാക്കാനാണ് രേണു നോക്കേണ്ടത്. അല്ലാതെ എന്റെ കുറ്റവും കുറവും കണ്ടുപിടിക്കുകയല്ല വേണ്ടത്. എന്നോട് കുതിരകേറാൻ വന്നാൽ രേണു നീ തോറ്റ് പോകും.

ഞാൻ ചെയ്യാത്ത കുറ്റം എന്റെ മേൽ ചുമത്താൽ രേണു ശ്രമിച്ചാൽ അതിന് എതിരെ ഞാൻ ആക്ഷൻ എടുക്കും. ഡബിൾ മീനിങ് ഡയലോഗ് പറഞ്ഞതും മദ്യപിക്കുമെന്ന് പറഞ്ഞതും അച്ചായത്തികൾ കള്ള് കുടിക്കുമെന്ന് പറഞ്ഞതും രേണുവാണ്. രേണു ക്രിസ്ത്യൻ അല്ല. എന്നിട്ടും നീ ആ മൊത്തം കമ്യൂണിറ്റിയെ അപമാനിച്ചു. ഒരു മനുഷ്യനും ഒരു സഹായവും ചെയ്ത് കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞതും നീയാണ്. ഒരു സ്ത്രീ എങ്ങനെ ആകരുതെന്നും സമൂഹത്തിന് രേണു പഠിപ്പിച്ച് കൊടുത്തു.
ഒരു വിധവ എങ്ങനെ ആകരുത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണവും നീയാണ്. സുധിയുടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് രേണു കാരണം. സെൽഫ് റെസ്പെക്ടോടെ ജീവിക്കുന്ന സ്ത്രീയാണ് ഞാൻ. ഞാനും എന്റെ കുടുംബവും അത്രയും ഉയരത്തിൽ നിൽക്കുന്നവരാണ്.
അന്യന്റെ പൈൈസ ഇരന്ന് വാങ്ങിയല്ല ജീവിക്കുന്നത്. താമസിക്കുന്നത് സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിലാണ്. രേണു ജീവിക്കുന്നത് എന്റെ ഭിക്ഷയിലാണ്. ഹനാൻ പറഞ്ഞ പല കാര്യങ്ങളും പുറത്ത് വിട്ടിട്ടില്ല ഞാൻ. അതെല്ലാം ഞാൻ പറഞ്ഞാൽ രേണുവിന്റെ കാര്യത്തിൽ തീരുമാനമാകും. കിച്ചു രേണുവിനെ അടിച്ചിട്ടുണ്ട്.
കിച്ചുവിന്റെ കുടുംബം രേണുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടാൽ പിന്നെ രേണുവില്ല. സുധിയുടെ അമ്മപോലും ഇരുന്ന് പുച്ഛിക്കുകയാണ് രേണുവിനെ. അമ്മ ആരുടെയോ കൂടെ ഓടിപ്പോയില്ലേയെന്ന് പറഞ്ഞ് രേണു കിച്ചുവിനെ കളിയാക്കി. അവിടം മുതലാണ് അവൻ അപമാനിക്കപ്പെട്ട് തുടങ്ങിയത്. സുധിയുടെ കുടുംബത്തിന് കിച്ചുവിന്റെ അമ്മയെ പറ്റി മോശം അഭിപ്രായം ഇല്ല.

പക്ഷെ രേണു ചാനലുകൾ തോറും പോയി ഇരുന്ന് കിച്ചുവിനേയും അവന്റെ അമ്മയേയും കുറിച്ച് ഓരോന്ന് പറഞ്ഞു. ആ വേദന അവനുണ്ട്. ഇപ്പോഴും അത് അവന്റെ മനസിലുണ്ട്. കിച്ചുവിന്റെ ജീവന് അപകടം സംഭവിച്ചാൽ ഉത്തരവാദി രേണുവാണ്. ആളെ വെച്ച് രേണു കിച്ചുവിനെ കൊല്ലും. ആ വസ്തുവിന്റെ അവകാശി കിച്ചുവാണ്. ആ വീട് വിട്ടിറങ്ങാൻ തയ്യാറാകാത്തതുകൊണ്ട് രേണു കിച്ചുവിനെ അപകടപ്പെടുത്തും. കിച്ചു ഏത് നിമിഷവും മരിക്കാം.
കിച്ചു ലഹരിക്ക് അടിമയാണെന്ന് വെളിപ്പെടുത്തി അവനെ സമൂഹത്തിലേക്ക് രേണു ഇട്ട് കൊടുത്തത് കിച്ചു ആത്മഹത്യ ചെയ്യാൻ വേണ്ടിയാണ്. ആ ചെറുക്കൻ ചാവുന്നത് കാണാൻ കാത്തിരിക്കുന്ന സ്ത്രീയാണ് രേണു എന്നും ഷെഫീന ബീവി പറയുന്നു. മൂന്ന് ദിവസം മുമ്പാണ് കിച്ചു തന്റെ ജീവിത കഥ പങ്കുവെച്ചത്.
രേണു തുടക്കത്തിൽ തന്നോട് സ്നേഹമായി പെരുമാറിയിരുന്നുവെന്നും പിന്നീട് അച്ഛനൊപ്പം താൻ സമയം ചിലവഴിക്കുന്നത് പോലും രേണുവിന് ഇഷ്ടമല്ലാതെയായിയെന്നും അതിന്റെ പേരിൽ വഴക്കുണ്ടായിട്ടുണ്ടെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു. മൂന്ന് വർഷത്തോളം ഒറ്റപ്പെട്ട് കഴിഞ്ഞതിനെ കുറിച്ചും പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications

















