Don't Miss!
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Automobiles ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
- News ജാഗ്രത വേണം, ചൂടിന് കുറവില്ല; ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
- Sports IPL 2024: അശ്വിന് നാണമില്ലേ? റണ്ണൗട്ട് പാഴാക്കിയിട്ട് ജയ്സ്വാളിനോട് കയര്‍ത്തു; രൂക്ഷ വിമര്‍ശനം
- Lifestyle Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മകന് ജനിച്ചതിന് ശേഷമാണ് അങ്ങനെ ചിന്തിച്ചത്; തുടക്കത്തില്‍ അഭിനയത്തോട് ഭ്രമം തോന്നിയിരുന്നില്ലെന്ന് രേഖ രതീഷ്
ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി രേഖ രതീഷ് ശ്രദ്ധേയയാവുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയെങ്കിലും പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രമാണ് രേഖയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ നടി ചെയ്തു കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ അഭിനയം സീരിയസായി താന്‍ കണ്ടിരുന്നില്ലെന്നാണ് രേഖ പറയുന്നത്.
അഭിനയത്തോട് ഒരു താല്പര്യമോ ഇഷ്ടമോ ഇല്ലായിരുന്നെങ്കിലും അത് മാറിയത് എപ്പോഴാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. സീരിയലുകളില്‍ സജീവമായത് എന്ന് മുതലാണെന്നും ഒരു ലോട്ടറി അടിച്ചാല്‍ താന്‍ ഇതെല്ലാം മതിയാക്കി പോവുമെന്നും സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ പറയുന്നു. വിശദമായി വായിക്കാം...
'മോന് ഉണ്ടായതിന് ശേഷമാണ് അഭിനയം ഒരു പ്രൊഫഷനായി കാണുന്നത്. അതിന് മുന്‍പ് എനിക്കിതിനോട് ആത്മാര്ഥതയോ നാല് പേര് അറിയുന്ന സെലിബ്രിറ്റി ആവണമെന്നോ വിചാരിച്ചിരുന്നില്ല. ഇന്ന് ലോട്ടറി അടിക്കുകയാണെങ്കില്‍ ക്വിറ്റ് എന്ന് പറഞ്ഞ് ഓടുന്ന വ്യക്തിയായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ജീവിച്ച് പോകാന്‍ ഏറ്റവും പ്രധാനമായും വേണ്ടത് പൈസയാണ്. പൈസ ഉണ്ടെങ്കില്‍ എന്തും ഉണ്ടും. ഒരു തെറ്റ് ചെയ്താല്‍ പൈസ ഉണ്ടെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെട്ട് പോവാം. അതിനി ഒരു പാവപ്പെട്ടവന് ആണെങ്കില്‍ അവനെ ഇനി പറയാനോ കുറ്റപ്പെടുത്താനോ ഒന്നും ഉണ്ടാവില്ല. ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത്.
നമ്മുടെ ഫാമിലിയില്‍ ഉള്ളവര്‍ ആണെങ്കില്‍ പോലും പൈസ ഉണ്ടെങ്കില്‍ ഞാന്‍ പറയുന്നതൊക്കെ ശരിയായിരിക്കും. നേരെ മറിച്ചാണെങ്കില്‍ അതെല്ലാം കുറ്റമായിരിക്കും. ഇതൊക്കെ ഞാന്‍ സ്വയം പഠിച്ച് വരുന്നതാണ്. മോന് ഉണ്ടായതിന് ശേഷമാണ് ഇതെന്റെ ജോലിയാണെന്നും ഈ പ്രൊഫഷനെ കുറിച്ച് ചിന്തിക്കുന്നതും. എനിക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. അതിന് മുന്‍പ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയും ഈ പ്രൊഫഷനില്‍ നിന്നും മാറരുത് എന്ന് എന്റെ കൈയ്യില്‍ പിടിച്ച് പറഞ്ഞിരുന്നു. അഭിനയത്തില്‍ ഞാന്‍ വരരുതെന്് ആഗ്രഹിച്ച വ്യക്തിയാണ് അച്ഛന്. അതേ ആള് തന്നെ ആ പ്രൊഫഷന് വിടരുതെന്നും പറഞ്ഞു.
മകന് ജനിച്ചതിന് ശേഷം ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതൊരു അമ്മ കഥാപാത്രമാണ്. പക്ഷേ എന്റെ പേരില്‍ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആ ചാനലിലുള്ള ഒരു ഹെഡ് പറഞ്ഞത് എന്റെ പേഴ്സണല്‍ ജീവിതം നോക്കേണ്ടതില്ല. അവര്‍ ആ കഥാപാത്രത്തിന് ചേരുമോ എന്ന് നോക്കിയാല്‍ മതിയെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ താനിവിടെ എത്തില്ലായിരുന്നു. ആ വേഷം കണ്ടിട്ടാണ് പരസ്പരത്തിലേക്ക് എന്നെ വിളിക്കുന്നതെന്നും' രേഖ പറയുന്നു.
Recommended Video
രണ്ട് വയസ് മുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രേഖ 1999 ലാണ് ആദ്യമായി ഏഷ്യാനെറ്റില്‍ ഒരു സീരിയലില്‍ അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലിന് പിന്നാലെയാണ് പരസ്പരത്തില്‍ എത്തുന്നത്. ഇതിലൂടെ മികച്ച നടിയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് പല വര്‍ഷങ്ങളിലും ലഭിച്ചിരുന്നു. നീലക്കുയില്‍, മഞ്ഞില്‍വിരിഞ്ഞപൂവ്, സ്ത്രീപദം, പൂക്കാലം വരവായ്, അക്ഷരത്തെറ്റ് തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. നിലവില്‍ ഏഷ്യാനെറ്റിലെ സസ്നേഹം എന്ന സീരിയലിലാണ് രേഖ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി; സന്തോഷത്തിനോടൊപ്പം ഒരു സങ്കടം പങ്കുവെച്ച് താരം...
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്