Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'അച്ഛനെ കുറിച്ച് പറയുമ്പോൾ കരച്ചിൽ വരും, പലരും അത് എന്റെ അഭിനയമാണെന്നാണ് കരുതുന്നത്'; ഗൗരി പ്രകാശ്!
ഒരു സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ ഏറ്റവും പോപ്പുലറായി നിന്ന ഷോയായിരുന്നു വാനമ്പാടി. 2017 ജനുവരി 30 ന് ആരംഭിച്ച സീരിയൽ അവസാനിച്ചത് 2020ലാണ്. പാട്ടുകാരിയായ ഒരു കുട്ടി അമ്മയുടെ മരണത്തെ തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ തന്റെ അച്ഛനെ അന്വേഷിച്ച് പോകുന്നതായിരുന്നു സീരിയലിന്റെ കഥ.
സായ് കിരൺ, ചിപ്പി രഞ്ജിത്ത് എന്നിവരായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഒപ്പം ഗൗരി പ്രകാശ് എന്നൊരു കൊച്ചു താരവും വാനമ്പാടി സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നു.
നായികയാകേണ്ട ലെവലിലേക്ക് വളർന്നിട്ടും ഗൗരി ഇപ്പോഴും സീരിയൽ പ്രേമികൾക്ക് അനുമോനാണ്. ഇപ്പോഴിത അനുമോനായി പ്രേക്ഷക മനം കവർന്ന ഗൗരി പ്രകാശ് നടി അനു ജോസഫുമായി നടത്തിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
'തിരുവനന്തപുരത്താണ് ജനിച്ച് വളർന്നതെങ്കിലും അമ്മ എവിടേയും എന്നെ കൊണ്ടുപോയിട്ടില്ല. അതിനാൽ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമെ പരിചയമുള്ളു. ഏഴ്-എട്ട് വയസ് പ്രായമുള്ളപ്പോഴാണ് ഞാൻ അനു ചേച്ചിയെ ആദ്യമായി കണ്ടത്.'
'അന്ന് എനിക്ക് സംസ്ഥാന പുരസ്കാരം കിട്ടി നിൽക്കുന്ന സമയമായിരുന്നു', ഗൗരി പ്രകാശ് പറഞ്ഞു. 'ഞങ്ങൾ രണ്ടുപേരും വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്ക് പോയപ്പോൾ എന്നെ വരെ നാണം കെടുത്തുന്ന തരത്തിൽ ഒരു സഭാഗംഭവുമില്ലാതെ പാട്ട് പാടി ഞെട്ടിച്ച കുട്ടിയാണ് ഗൗരി പ്രകാശ്. അന്നെനിക്ക് സ്വയം എന്നോട് ചോദിക്കാൻ തോന്നി.'
'ഇത്ര വർഷമായിട്ടും ഇത്തരത്തിൽ പേടി കൂടാതെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന്', അനു പറഞ്ഞു. 'എന്റെ തുടക്കം ബന്ധുവാര് ശത്രുവാര് എന്ന ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിലൂടെയായിരുന്നു.'
'അതിന് ശേഷം മാനസ മൈന, വിശ്വരൂപം തുടങ്ങിയ സീരിയലുകളും ഞാൻ ചെയ്തു. അതിന് ശേഷം പഠനത്തിന് വേണ്ടി വലിയൊരു ബ്രേക്ക് എടുത്തു എന്നിട്ടാണ് തിരിച്ച് വന്ന് വാനമ്പാടി സീരിയൽ ചെയ്തത്. ലൈഫിപ്പോൾ നന്നായി പോകുന്നുണ്ട്. പത്താം ക്ലാസിലാണ് പഠിക്കുന്നത്.'
'പത്താം ക്ലാസ് എത്തിയതോടെ എല്ലാവരും പറയുന്നത് പത്താം ക്ലാസാണ് നന്നായി പഠിക്കണെ എന്ന് മാത്രമാണ്. അതിനിടയിലും ചിലർ ചോദിക്കുന്നുണ്ട് എന്താണ് അഭിനയിക്കാത്തതെന്ന്.'
'അപ്പോഴാണ് ഞാൻ വശദീകരിച്ച് കൊടുക്കുന്നത് ഞാൻ പത്തിലാണ് പഠിക്കണം അഭിനയിക്കാൻ സമയമില്ല എന്നൊക്കെ. ഒരു സിനിമയും ചെയ്തിരുന്നു. ദം എന്നാണ് സിനിമയുടെ പേര്. വളരെ ചെറിയൊരു വേഷമായിരുന്നു.'
'പിന്നെ ലെനിൻ രാജേന്ദ്രൻ സാറിന്റെ ഇടവപ്പാതിയെന്ന സിനിമയും ചെയ്തിരുന്നു. അതിൽ നായികയുടെ കുട്ടിക്കാലമാണ് ഞാൻ അഭിനയിച്ചത്. പിന്നെ വാട്ടർ എന്നൊരു സിനിമ ചെയ്തിരുന്നു. പക്ഷെ അതിന്റെ ഷൂട്ടിങ് പാതി വഴിയിൽ കൊറോണ കാരണം മുടങ്ങി.'
'ഇനി സിനിമയാണെങ്കിൽ മാത്രമെ ഞാൻ ചെയ്യൂ. സീരിയൽ ചെയ്യുമ്പോൾ ഒരുപാട് നീണ്ടുപോകും. തളർന്ന് പോകും. അതുകൊണ്ട് ഇനി അഭിനയത്തിൽ നിന്നും ശ്രദ്ധമാറ്റി പാട്ടിൽ കേന്ദ്രീകരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.'
'എവിടെയായിരുന്നാലും ഇപ്പോഴും അച്ഛനെ കുറിച്ച് പറയുമ്പോൾ കരച്ചിൽ വരും. അതുപോലെ തന്നെ ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക്ക് ചെയ്തിരുന്ന സമയത്ത് അച്ഛനെ കുറിച്ച് പാട്ട് കേട്ടാൽ തന്നെ ഞാൻ കരയുമായിരുന്നു.'
'ഞാൻ അങ്ങനെ കരയുന്നത് കാണുമ്പോൾ പലരും കരുതും ഞാൻ അഭിനയിക്കുകയാണെന്ന്. വാനമ്പാടി സീരിയലിൽ അഭിനയിക്കുമ്പോഴും സായ് അങ്കിളിനൊപ്പമുള്ള ചില സീൻ വരുമ്പോൾ ഞാൻ എന്റെ അച്ഛനെ ഓർത്ത് കരയും. അതൊന്നും അഭിനയിച്ചതല്ല. ശരിക്കും ഫീലിങ്സ് വന്ന് കരഞ്ഞതാണ്', ഗൗരി പ്രകാശ് പറഞ്ഞു.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'