വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി പോയി; സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റി പൂനം കൗർ

മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ നടിയാണ് പൂനം കൗര്‍. തെലുങ്കിലും തമിഴിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന പൂനം നടത്തിയ ഒരു വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. തെലുങ്ക് സിനിമാലോകത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം കാരണം തനിക്ക് വിവാഹം കഴിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് ഒരു അഭിമുഖത്തിലൂടെ പൂനം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകളിങ്ങനെയാണ്..

നടിയെ ഒരു വിവാദ നായികയായിട്ടാണ് പലരും കാണുന്നതും

പലപ്പോഴും വിവാദ പരാമര്‍ശം നടത്തി കൊണ്ടാണ് പൂനം കൗര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. അത്തരത്തില്‍ നടിയെ ഒരു വിവാദ നായികയായിട്ടാണ് പലരും കാണുന്നതും. തെലുങ്ക് സിനിമയിലെ സംവിധായകര്‍ അവിടുത്തെ നടിമാരുടെ കഴിവുകളെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെന്നും അതിന് പകരം ഇതിഹാസ നായികയായ സാവിത്രിയെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു എന്നുമൊക്കെയാണ് പൂനം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വ്യക്തിപരമായ ആഘാതത്തെ കുറിച്ചും അപമാനത്തെ കുറിച്ചും സംസാരിച്ച് കൊണ്ടാണ് പൂനം എത്തിയിരിക്കുന്നത്.

ചിലര്‍ വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തന്നെ നശിപ്പിച്ചു

തെലുങ്ക് സിനിമയില്‍ സ്വാധീനമുള്ള ചിലര്‍ വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തന്നെ നശിപ്പിച്ചു എന്നാണ് പൂനം കൗര്‍ പറഞ്ഞത്. അതുകൊണ്ട് തനിക്ക് അമേരിക്കയിലേക്ക് പോവാന്‍ കഴിയാതെ ഇന്ത്യയില്‍ തന്നെ തുടരേണ്ടി വന്നതായും പൂനം വെളിപ്പെടുത്തി. അത് ആരൊക്കെയാണെന്നുള്ള സൂചന നല്‍കിയില്ലങ്കിലും ഇത്തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ കാരണം തനിക്ക് സിനിമയിലെ വലിയ അവസരങ്ങള്‍ നഷ്ടപ്പെട്ട് പോവുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഞാന്‍ സീതാ മാതാവില്‍ നിന്നും ദ്രൗപതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കെതിരെ ഒരു തീവ്രമായ പോരാട്ടം നടത്തുകയാണ്.

ഒരു ഗുരുജിയാണ് സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്

ഒരു ഗുരുജിയാണ് സിനിമാ മേഖലയെയും പരസ്യ, മാധ്യമ മാഫിയകളെയും നിയന്ത്രിക്കുന്നതെന്ന് മുന്‍പൊരിക്കല്‍ നടി വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നത് അവനാണ്, സിനിമാ മാഫിയ നിയന്ത്രിക്കുന്നത് അവനാണ്, പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതും അവനാണ്. ഓണ്‍ലൈനില്‍ പരോക്ഷ ലേഖനങ്ങളിലൂടെ അദ്ദേഹം എന്നോട് ആശയവിനിമയം നടത്തിയ രീതി എന്നെ വിഷാദരോഗത്തിലേക്ക് എത്തിച്ചു. അനാവശ്യമായിട്ടുള്ള കഥകള്‍ എന്നെ തളര്‍ത്തുകയാണ്. ഞാന്‍ ഒരു മറുപടിയെ നല്‍കിയുള്ളു. അത് നേരിട്ട് തന്നെ കൊടുക്കുകയും ചെയ്തു. എന്നുമാണ് പൂനം വ്യക്തമാക്കിയത്.

More from Filmibeat

Read more about: poonam kaur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X