നിന്റെ മൂന്ന് ഭർത്താക്കാൻമാരും ജീവിച്ചിരിപ്പുണ്ടല്ലോ, ചേച്ചിയുടെ ഭർത്താവിനെ അടിച്ചോണ്ട് പോയിട്ടില്ല: രേണു സുധി
രേണു സുധി വിദേശത്തേക്ക് കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന സംശയം വീണ്ടും ഉന്നയിച്ച് യൂട്യൂബർ ഷഫീന ബീവി. ഇവിടെ നിന്ന് എന്ത് അങ്ങോട്ട് കൊണ്ട് പോകുന്നെന്നും എന്ത് ഇങ്ങോട്ട് കൊണ്ട് വരുന്നെന്നുമുള്ള സംശയമാണ് ഞാൻ പറഞ്ഞത്. ഞാനും പ്രവാസിയായിരുന്നു. ലഗേജ് കൊണ്ടുള്ള പ്രശ്നം ഒഴിവാക്കാൻ ഞാൻ ഏഴ് കിലോ മാത്രമാണ് കൊണ്ട് പോയിരുന്നത്. സെലിബ്രിറ്റികൾ ഇത്തരത്തിൽ കള്ളക്കടത്ത് നടത്തുന്നുണ്ട്. രേണു തിരിച്ച് വരുമ്പോൾ ഒരു പെട്ടി മാത്രമേയുള്ളൂ. രണ്ട് പെട്ടികളുമായാണ് രേണു അങ്ങോട്ട് പോയത്.
ഈ പെട്ടിയാണ് ഇവൾ എന്റെ തന്തയെയും തള്ളയെയും വിളിക്കാനുള്ള കാരണം. അല്ലാതെ കിച്ചുവല്ല. ഒന്നുകിൽ ഈ പെട്ടി കസ്റ്റംസ് പിടിച്ച് അവിടെ വെച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ഇവൾ കൊണ്ട് പോയ സാധനം അവിടെ എത്തിക്കാൻ പെട്ടി ഉപയോഗിച്ചു. അത് പൊലീസ് വെരിഫെെ ചെയ്യണമെന്നും ഷഫീന ബീവി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഷഫീനയ്ക്ക് പരോക്ഷ മറുപടിയുമായി രേണു രംഗത്ത് വന്നു. തെറി താത്ത എന്നാണ് ഷഫീനയെ രേണു വിളിക്കുന്നത്.

തെറി താത്ത പറഞ്ഞത് സത്യമാണ്. കസ്റ്റംസ് എന്റെ പെട്ടിയെല്ലാം പിടിച്ചെടുത്തു. പക്ഷെ പെട്ടിയിൽ മുഴുവൻ ഡയപ്പർ ആയിരുന്നു. പിന്നെ തെറി താത്തയോട് മാത്രമായി ഒരു കാര്യം പറയാം. ഞാനെന്തായാലും എന്റെ ചേച്ചി ഡെലിവറിയായപ്പോൾ ചേട്ടനെ അടിച്ചോണ്ട് പോയിട്ടില്ല മോളേ. ഈ പറഞ്ഞത് തെറി താത്തയ്ക്ക് മനസിലാകുമെന്ന് രേണു പറയുന്നു. താനൊരു വിധവയാണെന്ന ഷഫീന ബീവിയുടെ വാദത്തെയും രേണു എതിർത്തു.
ഞാൻ എന്റെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞ് കല്യാണം കഴിച്ചതാണ്. ആ വ്യക്തിയുടെ പേര് പറയുന്നില്ല. എനിക്കും ആ വ്യക്തിക്കും താൽപര്യമില്ലാത്തത് കൊണ്ട് ആ ബന്ധം ഞാനുപേക്ഷിച്ചു. പിന്നെ സുധി ചേട്ടനെ നിയമപരമായി വിവാഹം ചെയ്തു. അദ്ദേഹം മരിച്ചപ്പോൾ ഞാൻ വിധവയായി. പക്ഷെ എടീ തെറി താത്തേ നീ എങ്ങനെ വിധവയാകും.
നീ ആദ്യം തമിഴ്നാട്ടിലെ ഒരാളെ കല്യാണം കഴിച്ചു. രണ്ടാമത് ബംഗ്ലാദേശി ഷൗക്കത്തിനെ വിവാഹം ചെയ്തു. മൂന്നാമത് വിനീത് എന്നയാളെ വിവാഹം ചെയ്തു. ഇവരെല്ലാം ജീവിച്ചിരിപ്പുണ്ട്. പിന്നെ നീയങ്ങനെയാണ് വിധവയാകുന്നത്. കള്ളീ, തെറി താത്ത, ഡയപ്പർ വിധവ എന്നാണ് രേണുവിന്റെ ചോദ്യം. രേണു സുധിയെ നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയാണ് ഷഫീന ബീവി. വളരെ മോശം ഭാഷയിൽ രേണുവിനെതിരെ ഷഫീന സംസാരിച്ചിട്ടുണ്ട്. ഈ വ്യക്തിക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്.


Click it and Unblock the Notifications
















