എനിക്കും പറയാനുണ്ടെടോ കൂടുതൽ കാര്യങ്ങൾ; വീടിന്റെ കണക്കുമായി വന്നവന് കണക്കിന് കൊടുത്ത് രേണു
കിച്ചുവിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ രേണു സുധിക്കെതിരെ വീണ്ടും പഴയ ശത്രുക്കൾ. കിച്ചുവിനും സഹോദരനും വീട് വെച്ച് നൽകിയ ഫിറോസ് കെഎച്ച്ഡിഇസിയാണ് രേണുവിനെതിരെ രംഗത്ത് വന്നത്. 'ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട് നൽകുക എന്നത്.അതു കൊണ്ട് എന്ത് നേടിയെന്ന് ആർക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ് സ്റ്റേഷനിൽ കയറി, ഒരുപാട് സൗഹ്യദങ്ങൾ ചാമ്പലായി പോയി, ഫാമിലി ലൈഫിലെ സ്വസ്ഥതവരെ പോയി'
'ഇനിയും, ഒരുപാട് കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണു അതി ഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടക്ക് അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാണ്' ഫിറോസ് കെഎച്ച്ഡിഇസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന് രേണു മറുപടിയും നൽകി. താനന്ന് നിർത്തിയതാണെന്നാണ് ഞാൻ കരുതിയത്. താൻ വീണ്ടും തുടങ്ങും. പിള്ളേർക്ക് വീട് കൊടുക്കാൻ ഞാൻ പറഞ്ഞോ തന്നോട്. അതൊക്കെ കഴിഞ്ഞ പ്രശ്നങ്ങളാണ്. എനിക്കും പറയാനുണ്ടെടോ കൂടുതൽ കാര്യങ്ങൾ. ഇനിയെന്റെ പേരിൽ എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ ബാക്കി എന്തൊക്കെയാണ് പറയേണ്ടതെന്ന് എനിക്കറിയാം. തന്നോട് മാത്രമുള്ള മുന്നറിയിപ്പാണിത് എന്നാണ് രേണു പറഞ്ഞു.
കിച്ചു അവൻ അവൻറെ വീട്ടിൽ വന്ന് കയറുന്ന ഒരു വിഡിയോ ആദ്യം പുറത്തു വന്നത് ഓർക്കുന്നു അന്ന് കിച്ചു അവിടെ വന്നത് രേണുവിൻ്റെ വീട്ടുകാർ ഒരു പുച്ഛം മനോഭാവം ആയിരുന്നു ഏതോ എനിക്ക് ഒരു വിഷമം തോന്നി അവന് ആ വീട്ടിൽ ഒരു അധികാരം ഇല്ല അന്ന് എല്ലാം തുറന്നു പറയാനായി അവൻ ആഗ്രഹിച്ചിരുന്നു പക്ഷേ രേണു ഇവനെ കഞ്ചാവിൻ്റെ പേരിൽ വിലക്കി കാണും ഒത്തിരി ഒന്നും നുണകൾ കൊണ്ട് പിടിച്ചു നിൽക്കാൻ സാധിക്കില്ല,
കിച്ചു രേണുവിനെ പബ്ലിക്കിന് വലിച്ചു കീറാൻ ഇട്ടുകൊടുത്തത് ശെരിയല്ല. രേണു 100% ശെരിയാണ് എന്നല്ല. അവന്റെ സ്വന്തം അമ്മയല്ല. ഭർത്താവ് മരിച്ച ആ സ്ത്രീ എങ്ങനെയോ ജീവിക്കട്ടെ എന്തായാലും ആ വീട് രേണുവിന്റെ പേരിലല്ല കുട്ടികൾക്കാണ് പിന്നെന്താണ്. അവൾ കഴിയുന്നപോലെ ആ കുട്ടി ചോദിക്കുന്ന ആവശ്യങ്ങൾക്ക് കാശും കൊടുക്കുന്നുണ്ടാരുന്നു അത് കിച്ചു തന്നെ പറഞ്ഞിട്ടുണ്ട് എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications
















