വിജയുടെ എല്ലാ രഹസ്യവും സംഗീത തുറന്ന് പറഞ്ഞു, ഡിറ്റക്ടീവിനെ വെച്ച് തെളിവെടുത്തു: ബാലാജി പ്രഭു
വിജയ് തൃഷയ്ക്കൊപ്പം ഒരു വിവാഹസത്കാരത്തിന് എത്തിയതോടെ പുറത്ത് വന്ന ഗോസിപ്പുകൾ സത്യമാണെന്ന് ആരാധകരും സമ്മതിക്കുകയാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിജയ്നെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഭാര്യയെ ഉപേക്ഷിച്ച് വിജയ് ആ നടിയെ ഭാര്യയായി കാണുന്നു. കുറേക്കാലമായി അങ്ങനെയാണ്. ഇന്ന് ധെെര്യത്തോടെ പുറത്ത് കാണിക്കുന്നു. ഭാര്യയും മകനും മകളും വീട്ടിൽ ഇല്ല. ഇത് എന്തൊരു അന്യായമാണ്. 2021 മുതൽ വിജയ് വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ്. സംഗീത മുകളിലത്തെ നിലയിലും. ഒരു സ്ത്രീ നേരിട്ട അനീതിയാണിത്. ആറ് വർഷത്തിന് ശേഷം എല്ലാം സംഗീത തുറന്ന് പറഞ്ഞു. വലിയൊരു യൂട്യൂബ് ചാനൽ സംഗീതയെ സമീപിച്ചു. ദീർഘമായ ഇന്റർവ്യൂ സംഗീത കൊടുക്കാൻ പോകുന്നെന്ന് പറയുന്നുണ്ട്.

ഞാനറിഞ്ഞത് സംഗീത ഇന്റർവ്യൂ കൊടുത്ത് കഴിഞ്ഞെന്നാണ്. വിജയ്നെക്കുറിച്ചുള്ള എല്ലാ വിഷയങ്ങളും ജനങ്ങളോട് പറയും. ഇലക്ഷൻ സമയത്താണ് ഇത് വരുന്നത്. കാരണം വിജയിനെ വിശ്വസിക്കുന്ന ജനങ്ങളോട് ചിലത് പറയാൻ സംഗീത ആഗ്രഹിക്കുന്നു. ആറ് വർഷത്തിനുള്ളിൽ സംഗീത പ്രെെവറ്റ് ഡിറ്റക്ടീവ് ഏജൻസിയിലൂടെ വിജയ് അറിയാതെ അയാൾ ഈ നടിയോടൊപ്പം എവിടെയാെക്കെ പോയി, താമസം എന്നീ വിവരങ്ങളെല്ലാം ശേഖരിച്ചു.
ഇന്റർവ്യൂ കൊടുത്തത് വിജയ് അറിഞ്ഞു. ഇന്റർവ്യൂ പുറത്ത് വരാതിരിക്കാൻ 300 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാൽ സംഗീത വഴങ്ങിയില്ല. ജീവനാംശമായി എന്തായാലും സംഗീതയ്ക്ക് തുക ലഭിക്കുമെന്നും ബാലാജി പ്രഭു പറയുന്നു.അതേസമയം വിവാദങ്ങളെ വിജയ് അവഗണിക്കുന്നു. രാഷ്ട്രീയത്തിലേക്കാണ് വിജയുടെ പൂർണ ശ്രദ്ധ. കാരൂർ ദുരന്തമുണ്ടാക്കിയ പ്രശ്നങ്ങൾ മാറുന്നതിന് മുമ്പ് ഭാര്യ സംഗീത വിവാഹമോചനക്കേസ് ഫയൽ ചെയ്തു. അതും ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്. ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും വിജയ് അണുവിട പിന്നോട്ടില്ല. വിജയ്ക്ക് ചുറ്റുമുള്ള ഖുശി ആനന്ദുൾപ്പെടെയുള്ളവരാണ് താരത്തെ കുടുംബത്തിൽ നിന്ന് അകറ്റിയതെന്നാണ് ഫിലിം ജേർണലിസ്റ്റ് ചെഗുവേര പറയുന്നത്.
അടുപ്പത്തിലുണ്ടായിരുന്ന പലരെയും അകറ്റി. അച്ഛനും വിജയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കി. പ്രൊഫഷണൽ ലെെഫിൽ പിതാവ് എസ് എ ചന്ദ്രശേഖർ ഇടപെടാൻ പാടില്ലെന്നൊക്കെ പറഞ്ഞു. അതിന് ശേഷം ഭാര്യയെയും മക്കളെയും അകറ്റി. വിജയ് ചില ദുശീലങ്ങൾക്ക് അടിമയായി. ഈ സാഹചര്യത്തിൽ മറ്റാെരാൾ എന്തെങ്കിലും പറഞ്ഞാൽ സത്യം മനസിലാക്കാൻ വിജയ്ക്ക് പറ്റിയില്ല. അച്ഛനെ പുറത്താക്കി, അമ്മയെയും ഭാര്യയെയും മക്കളെയും ഒഴിവാക്കി. സംഗീത പുറത്ത് പറയാൻ മടിച്ചിരുന്നു. കാരണം അഭിമാനം പോകുന്ന വിഷയമാണ്. സംഗീത വളരെ ക്ഷമയോടെയാണ് കാര്യങ്ങൾ ഇതുവരെ കെെകാര്യം ചെയ്തത്. സഹികെട്ടതോടെയാണ് ഡിവോഴ്സിന് കോടതിയെ സമീപിച്ചതെന്നും ചെഗുവേര പറഞ്ഞു.


Click it and Unblock the Notifications
















