ബാലഭാസ്കറിനെപോലെ രേണുവും അവരുടെ ഇരയാകും, സാമ്പത്തിക ഭദ്രതയുള്ള കരിഷ്മ എന്തിന് രേണുവിന്റെ മാനേജറായി?
നിരന്തരമായി രേണു സുധി നടത്തുന്ന വിദേശ യാത്രകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീ ബീവി. സ്വർണക്കടത്ത് സംഘങ്ങളുമായി രേണുവിന് ബന്ധങ്ങളുള്ളതായി സംശയിക്കുന്നുവെന്നും അടുത്തിടെയായി രേണുവിന് ഉള്ള സൗഹൃദങ്ങൾ പോലും അതിന് തെളിവാണെന്നും ഷെഫീന പറയുന്നു. രേഷ്മയുടെ (രേണു) വിദേശ യാത്രകളെ കുറിച്ച് എനിക്ക് ആദ്യമെ സംശയങ്ങൾ ഉണ്ടായിരുന്നു.
മാത്രമല്ല ചില വിവരങ്ങൾ എനിക്ക് ലഭിച്ചിരുന്നു. വിദേശത്ത് നിന്നും ചില വിവരങ്ങൾ കിട്ടണം. പക്ഷെ എനിക്ക് ഇതൊന്നും വീഡിയോയിലൂടെ പബ്ലിഷ് ചെയ്യാൻ കഴിയില്ല. പോലീസിന് കൈമാറാനേ പറ്റു. രേണുവിന്റെ പതിമൂന്ന് ദിവസത്തെ വിദേശ യാത്രകൾക്ക് ഇടയിൽ എന്തോ നടക്കുന്നുണ്ടെന്നത് എനിക്ക് ഉറപ്പായ കാര്യമായിരുന്നു.

അതിനാലാണ് ഇതിന് പിന്നാലെ ഞാൻ ഇറങ്ങിയതും. എനിക്ക് ലഭിച്ച ഒരുപാട് വിവരങ്ങളിൽ ചിലത് ഞാൻ പറയുന്നു. പോലീസുകാർ എന്നെ സമീപിച്ചാൽ എല്ലാ വിവരങ്ങളും ഞാൻ കൈമാറും. ബിഗ് ബോസിൽ പങ്കെടുത്ത ഒരുപാട് പേരുണ്ട്. അവർക്ക് ആർക്കും ഇല്ലാത്ത സ്പെഷ്യാലിറ്റിയാണ് രേണുവിന് ചിലർ കൊടുക്കുന്നത്.
രേണുവിന്റെ മാനേജറായ കരിഷ്മയേയും അവരുടെ ഭർത്താവിനെ ചുറ്റിപറ്റിയും ചില വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. അതും വരും ദിവസങ്ങളിൽ പബ്ലിഷ് ചെയ്യും. അത്യാവശ്യം ഫിനാഷ്യൽ സ്റ്റാറ്റസുള്ള കരിഷ്മ എന്തിനാണ് രേണുവുമായി അടുപ്പം സൂക്ഷിച്ചിരിക്കുന്നത് അവരുടെ മാനേജരായി ഇരിക്കുന്നത് എന്നതെല്ലാം കല്ലുകടിയുള്ള കാര്യങ്ങളാണ്. ജാസിയും ആഷിയും അടക്കം ദുബായിയുമായി ലിങ്കുള്ളവർ രേണുവുമായി അടുപ്പം തുടങ്ങിയിട്ടുണ്ട്.
സ്വർണ്ണ കടത്ത് പോലുള്ളവ മൂലം ഇരകളായി മാറിയ ഒത്തിരിപ്പേരുണ്ട്. ബ്ലെസ്ലി ഒരു വിക്ടിമാണ്. പക്ഷെ എല്ലാവരും കരുതുന്നത് ബ്ലെസ്ലിയാണ് എല്ലാം ചെയ്തത് എന്നാണ്. അതുപോലൊരു വിക്ടിമാണ് ബാലഭാസ്കറും. ഭാവിയിൽ രേണുവും ഇരയാകും. എന്നോട് കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംസാരിച്ചിരുന്നു. രേണു പ്രമോഷനായി ദുബായിൽ പോകുന്ന ബാർ റസ്റ്റോറന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന സ്ത്രീയാണ് അവർ.
ഷെഫീന കണ്ടെത്തി പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്. സ്വർണ്ണകടത്തിന്റെ വലിയൊരു ഗ്യാങ്ങ് തന്നെയുണ്ട്. പാപ്പിലോൺ റെസ്റ്റോറന്റിന്റെ മറവിൽ ചിലതൊക്കെ നടക്കുന്നുണ്ട്. നാട്ടിൽ നിന്നും കൊച്ചു പെൺപിള്ളേരെയാണ് ദുബായിലേക്ക് ആഴ്ചയിലും മാസത്തിലും കൊണ്ടുവരുന്നത്. വലിയൊരു ഗ്യാങ്ങുണ്ട്.

നിയമവിരുദ്ധമായ കാര്യങ്ങൾ മാത്രമാണ് ബാർ റെസ്റ്റോറന്റിന്റെ മറവിൽ നടക്കുന്നത്. പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന പ്രവൃത്തിയും ഇവർക്കുണ്ട്. ഉദ്ഘാടനത്തിനോ പ്രമോഷനോ അല്ല അവിടെ വരുന്നവരെ ഡീൽ ചെയ്യാൻ വേണ്ടിയാണ് പാപ്പിലോണിന്റെ ഉടമകൾ രേണുവിനെ ഇടയ്ക്കിടെ കൊണ്ടുപോകുന്നത്. പിടിപാടുള്ളവരാണ് മിക്കവരും എന്നാണ് ആ സ്ത്രീ എന്നോട് പറഞ്ഞത്. ആ സ്ത്രീയുടെ വോയ്സും പുതിയ വീഡിയോയിൽ ഷെഫീന ഉൾപ്പെടുത്തിയിരുന്നു.
എല്ലാം അറിഞ്ഞശേഷമാണ് ഞാൻ ഇതിന് എതിരെ പ്രതികരിച്ച് തുടങ്ങിയത്. എല്ലാത്തിനും സാക്ഷികളായവർ എനിക്ക് വിവരങ്ങൾ അയച്ച് തരുന്നുണ്ട്. രേണു കൊണ്ടുപോയ പെട്ടി തിരിച്ച് കൊണ്ടുവന്നില്ലെന്നത് നിങ്ങളും കണ്ടതാണല്ലോ എന്നും ഷെഫീന പറഞ്ഞു. ബിഗ് ബോസിൽ പോയി വന്നശേഷമാണ് രേണുവിന് വിദേശ യാത്രകൾ കൂടുതലായും ലഭിച്ച് തുടങ്ങിയതും.
ഉദ്ഘാടനത്തിനും പ്രമോഷനും വേണ്ടി മാത്രമാണ് താൻ ദുബായിൽ പോകുന്നതെന്നും മറ്റ് ഒരു പ്രവൃത്തികളിലും താൻ ഭാഗമല്ലെന്നുമാണ് അടുത്തിടെ ദുബായ് ട്രിപ്പ് കഴിഞ്ഞ് എത്തിയശേഷം രേണു പറഞ്ഞത്. കരിഷ്മ എന്ന സ്ത്രീയാണ് രേണുവിന്റെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നത്. സാമ്പത്തികമായും രേണു ഉയർന്ന് കഴിഞ്ഞു.


Click it and Unblock the Notifications


