Don't Miss!
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അലാവുദ്ദീന്റെ അത്ഭുത വിളക്കണഞ്ഞു; ഷെരീഫ് യാത്രയായി
ആ വിളക്ക് അണഞ്ഞു. ആലപ്പി ഷെരീഫ് യാത്രയായി. മലയാള സിനിമയില്‍ വഴിത്തിരിവായ അവളുടെ രാവുകള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ആലപ്പി ഷരീഫ് അന്തരിച്ചു. മലയാള സിനിമയില്‍ കഥാകാരനായും തിരക്കഥാകൃത്തായും സംവിധായകനുമായി എഴുപതുകളില്‍ നിറഞ്ഞു നിന്ന ഷെരീഫ് മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു മഹാസൃഷ്ടിയാണ് അലാവുദ്ദീനും അത്ഭുത വിളക്കും.
1971 ല്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത പ്രതിധ്വനി എന്ന ചിത്രത്തിന് സംഭാഷണമൊരുക്കിയാണ് സിനിമാ പ്രവേശനം. 1972 ല്‍ പുറത്തിറങ്ങിയ കളിപ്പാവ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ എഴുത്തുകാരനായ ഷെരീഫിന്റെ വാക്കുകള്‍ക്കും സംഭാഷണങ്ങള്‍ക്കും അത്രയേറെ മൂര്‍ച്ചയും ജീവനുമുണ്ടായിരുന്നു. ഒട്ടേറെ ചെറുക്കഥകളും നോവലുകളും എഴുതിയിട്ടുണ്ട്.
ഐവി ശശി - ഷരീഫ് കൂട്ടുകെട്ട് എഴുപതുകളില്‍ മലയാള സിനിമയുടെ നട്ടെല്ലായിരുന്നു. ഐവി ശശിയുടെ ആദ്യ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ ഷെരീഫ്, ഏറ്റവും കൂടുതല്‍ തിരക്കഥയെഴുതിയിട്ടുള്ളതും ഐവി ശശിയ്ക്ക് വേണ്ടി തന്നെയാണ്.
ആ കൂട്ടുകെട്ടില്‍ മലയാള സിനിമയില്‍ പിറന്ന, സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ് വിപ്ലവം സൃഷ്ടിച്ച ചിത്രമാണ് അവളുടെ രാവുകള്‍. മലയാളത്തിലെ ആദ്യത്തെ എ പടം. എന്നാല്‍ ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഇന്ന് അതിന്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്ശ്വവത്കരിയ്ക്കപ്പെട്ടവരുടെ വേറിട്ട ശബ്ദം...
അതിന് ശേഷം ഐവി ശശിയും ഷെരീഫും ഒന്നിച്ചപ്പോള്‍ സംഭവിച്ച അത്ഭുതമാണ് അലാവുദ്ദീനും അത്ഭുത വിളക്കും. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം. രജനിയ്ക്കൊപ്പം കമല്‍ ഹസനും ശിവാജി ഗണേശനുമൊക്കെ എത്തിയ ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. ഈ കൂട്ടുകെട്ടില്‍ പിറന്ന ഈറ്റ എന്ന ചിത്രവും മികച്ച വിജയം നേടി
അമ്പതോളം ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയ ആലപ്പി ഷെരീഫ് മുപ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2003 ല്‍ ആണ് ആലപ്പി ഷെരീഫ് സിനിമയ്ക്ക് വേണ്ടി അവസാനമായി തൂലിക ചലിപ്പിയ്ക്കുന്നത്. സ്വന്തം മാളിവക എന്ന ചിത്രത്തിന് വേണ്ടി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അത്.
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ