Don't Miss!
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ജീവിതത്തില്‍ പാലിക്കുന്ന 'മൂല്യം' കാരണം ആമിറിനെ പുറത്താക്കി, ഷാരൂഖ് നായകനായി; പിറന്നത് സൂപ്പര്‍ ഹിറ്റ്
ബോളിവുഡിലെ താര രാജാവാണ് ഷാരൂഖ് ഖാന്. കിം്ഗ് ഖാന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമില്ലാതെ, ഗോഡ് ഫാദറുടെ പിന്തുണയില്ലാതെ കടന്നു വന്ന ഷാരൂഖ് ഖാന് നേടിയ ജീവിത വിജയം ആര്‍ക്കും പ്രചോദനമായി മാറുന്നതാണ്. സീരിയലുകളിലൂടെയായിരുന്നു ഷാരൂഖ് ഖാന് അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ഡര്. 1993 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഷാരൂഖ് ഖാന് അവതരിപ്പിച്ച വില്ലന്‍ വേഷം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. നാളതുവരെയുണ്ടായിരുന്ന നായക-വില്ലന്‍ സങ്കല്‍പ്പങ്ങളെ തിരുത്തുന്നതായിരുന്നു ഷാരൂഖിന്റെ രാഹുല്‍ മെഹറ.
എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഡര് എന്ന ചിത്രം ആദ്യം ഓഫര്‍ ചെയ്യപ്പെട്ടിരുന്നത് ആമിര്‍ ഖാന് ആയിരുന്നുവെന്നതാണ്. എന്നാല്‍ എന്നും ഒഴുക്കിനെതിരെ നീന്താന്‍ ഇഷ്ടപ്പെടുന്ന, വ്യത്യസ്തമായ കഥയും കഥാപാത്രവും തേടുന്ന ആമിര്‍ ഖാന് ചിത്രം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഡര് ഷാരൂഖിലേക്ക് എത്തുന്നത്. പിന്നെ നടന്നത് എല്ലാം ചരിത്രമാണ്. മുമ്പൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ ഡറില് നിന്നും പിന്മാറിയതെന്ന് ആമിര്‍ ഖാന് തന്നെ വ്യക്തമാക്കിയിരുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ കാത്തു സൂക്ഷിക്കുന്നൊരു പ്രിന്‍സിപ്പിള്‍ ആണ് ആമിര്‍ ഡറില് നിന്നും പിന്മാറാനുള്ള കാരണം. വിശദമായി വായിക്കാം തുടര്‍ന്ന്.
താനല്ല ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും തന്നെ യാഷ് ചോപ്രയാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്നുമാണ് ആമിര്‍ ഖാന് ആദ്യം തന്നെ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് ആമിര്‍ ഖാന് മനസ് തുറന്നത്. ''കഥ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. കഥാപാത്രവും ഇഷ്ടപ്പെട്ടു. യാഷ് ജി തീര്‍ച്ചയായും വളരെ നല്ലൊരു സംവിധായകനുമാണ്. അദ്ദേഹത്തോടൊപ്പം പരമ്പര എന്നൊരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായയിരുന്നു'' എന്നായിരുന്നു ആമിര്‍ ഖാന് പറഞ്ഞത്. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ താന്‍ കാത്തു സൂക്ഷിക്കുന്നൊരു പ്രിന്‍സിപ്പിള്‍ ആണ് ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള കാരണമായതെന്നാണ് ആമിര്‍ പറയുന്നത്.
''എന്നാല്‍ എനിക്കൊരു പ്രിന്‍സിപ്പിള്‍ ഉണ്ട്. ഏത് സിനിമയാണെങ്കിലും അതില്‍ രണ്ട് നായകന്മാരോ രണ്ട് താരങ്ങളോ ഉണ്ടെങ്കില്‍ അവരെയെല്ലാം ഒരുമിച്ചിരുത്തി വേണം കഥ പറയാന്‍ എന്നതാണ് അത്. കാരണം ഭാവിയില്‍ പിന്നൊയൊരു തര്‍ക്കത്തിന് ഇടവരുത്തരുതെന്നതാണ്. ഇത് ശരിയാണെന്നോ തെറ്റാണെന്നോ എനിക്കുറപ്പില്ല. പക്ഷെ ഇതാണ് എന്റെ രീതി. അന്ദാസ് അപ്പ്നാ അപ്പ്നാ ചെയ്യുന്നതിന് രാജ്കുമാര് സന്തോഷി സല്‍മാനേയും എന്നേയും ഒരുമിച്ചിരുത്തിയാണ് കഥ പറഞ്ഞു തന്നത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കഥാപാത്രത്തെക്കുറിച്ച് യാതൊരു തര്‍ക്കവും ഇതോടെ ഉണ്ടാകില്ല. ഞാന്‍ ഇങ്ങനെ ജോലി ചെയ്യാന്‍ ആണ് ഇഷ്ടപ്പെടുന്നത്'' ആമിര്‍ ഖാന് പറയുന്നു.
Recommended Video
എന്നാല്‍ താന്‍ ഈ നിബന്ധനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് യാഷ് ചോപ്രയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നാണ് ആമിര്‍ ഖാന് പറയുന്നത്. ''ഈ സാഹചര്യത്തില്‍ ഒരുമിച്ച് കഥ പറയല്‍ സാധ്യമായിരുന്നില്ല. ഒരുമിച്ച് കഥ പറയേണ്ടതില്ലെന്ന് യാഷ് ജിയ്ക്ക് തോന്നി. ഇതോടെ എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു'' എന്നായിരുന്നു ആമിര്‍ ഖാന് പറഞ്ഞത്. ഇതോടെയാണ് ആ കഥാപാത്രമായി ഷാരൂഖ് ഖാന്് എത്തുന്നത്. സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഐക്കോണിക് ആയി മാറുകയായിരുന്നു. അന്ന് 21 കോടി നേടിയ സിനിമ വന്‍ വിജയമായി മാറുക മാത്രമല്ല ഷാരൂഖ് ഖാന്റെ കരിയറിന് ശക്തമായ അടിത്തറ നല്‍കുകയും ചെയ്തു. ചിത്രം നഷ്ടപ്പെട്ടുവെങ്കിലും തനിക്ക് അതില്‍ വിഷമമില്ലെന്നാണ് ആമിര്‍ പറയുന്നത്. തന്റെ വിശ്വാസങ്ങളുടെ പേരില്‍ പല സിനിമകളും ഇതുപോലെ ആമിറിന് നഷ്ടമായിട്ടുണ്ട്.
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ