Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രിയങ്കയുടെ അടിവസ്ത്രം കാണണമെന്ന് വാശി പിടിച്ച് നിര്‍മ്മാതാവ്; രക്ഷകനായി എത്തിയത് സല്മാന്!
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ പോലുള്ള യാതൊരു പിന്തുണയുമില്ലാതെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നെയാണ് ഹിന്ദിയിലെത്തുന്നത്. തന്റെ കഠിനാധ്വാനം കൊണ്ടാണ് പ്രിയങ്ക ചോപ്ര ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണായി മാറുന്നത്.
കരിയറില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. കാസ്റ്റിംഗ് കൗച്ച് മുതല്‍ ഇരുണ്ട നിറത്തിന്റെ പേരിലുള്ള കളിയാക്കലുകളും മാറ്റി നിര്‍ത്തലുകളുമെല്ലാം പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ തന്നെ കളിയാക്കിവരേയും വിമര്‍ശിച്ചവരേയും പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു. ബോളിവുഡിലെ വിജയം ഇപ്പോള്‍ ഹോൡവുഡിലും ആവര്‍ത്തിക്കുകയാണ് ആരാധകരുടെ പിസി.
ഈയ്യടുത്താണ് തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടുള്ള ഒരു പുസ്തകം പ്രിയങ്ക രചിക്കുന്നത്. പ്രിയങ്കയുടെ കരിയറിലേയും ബോളിവുഡിലേയും ഇതുവരേയും ആര്‍ക്കുമറിയാതിരുന്ന പല കാര്യങ്ങളും പുസ്തകത്തില്‍ പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. പുറമെക്കാരിയായതിന്റെ പേരില്‍ ബോളിവുഡില്‍ താന്‍ നേരിട്ട കടുത്ത വിവേചനങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പ്രിയങ്ക ചോപ്ര തുറന്നടിക്കുന്നുണ്ട്.
അണ്‍ഫിനിഷ്ഡ് എന്ന പേരിലെഴുതിയ പുസ്തകത്തില്‍ ഒരിക്കല്‍ സല്മാന് ഖാന് സഹായിക്കാനെത്തിയ കഥയും പ്രിയങ്ക പങ്കുവെക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലെ അനുഭവമാണ് പ്രിയങ്ക പറയുന്നത്. ഒരു പാട്ടരംഗത്തില് തന്നോട് വിവസ്ത്രയായി അടിവസ്ത്രങ്ങളില്‍ നില്ക്കാന് നിർമ്മാതാവ് ആവശ്യപ്പെട്ടുവെന്നാണ് പ്രിയങ്ക പറയുന്നത്. നിർമ്മാതാവിന്റെ വാക്കുകള്‍ തന്നെ ഭയപ്പെടുത്തിയെന്നാണ് താരം പറയുന്നത്.
''എന്ത് സംഭവിച്ചാലും അടിവസത്രം കാണണം. ഇല്ലെങ്കില്‍ സിനിമ കാണാന്‍ ജനം വരില്ല'' എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്. ഇത് കേട്ടതോടെ താരം ഷൂട്ട് ചെയ്യാന്‍ വിസമ്മതിക്കുകയും സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെയായിരുന്നു പ്രിയങ്ക ചോപ്ര മുജ്സെ ഷാദി കരോഗി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നത്. സല്മാന് ഖാന് ആയിരുന്നു ചിത്രത്തിലെ നായകന്.
താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് സല്മാന് ഖാനോട് പറഞ്ഞു. ഇതോടെ സല്മാന് ഖാന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതിന് ശേഷം ആ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും പ്രിയങ്ക ചോപ്രയോട് മാന്യമായി പെരുമാറിയെന്നാണ് താരം പറയുന്നത്. അതേസമയം പിന്നീട് കാലന്താരത്തില് സല്മാന് ഖാനും പ്രിയങ്ക ചോപ്രയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു.
സല്മാന് ഖാനും പ്രിയങ്കയും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമയായിരുന്നു ഭാരത്. പക്ഷെതന്റെ വിവാഹം തീരുമാനിച്ചതിനാല്‍ പ്രിയങ്ക സിനമയില്‍ നിന്നും പിന്മാറി. എന്നാല്‍ ഇതിന്റെ പേരില്‍ പലപ്പോഴായി സല്മാന് ഖാന് പ്രിയങ്കയെ അപമാനിക്കുകയും ചെയ്തിരുന്നു.
പ്രിയങ്ക ചോപ്രയെ വീണ്ടും ബോളിവുഡില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അധികം വൈകാതെ തന്നെ താരത്തെ ഹിന്ദിയില്‍ വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ജീ ലേ സര എന്ന ചിത്രത്തിലൂടെ താന്‍ ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നതായി പ്രിയങ്ക അറിയിച്ചു.
കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം റോഡ് മൂവിയാണ്. ഫര്ഹാന് അക്തറാണ് സിനിമയുടെ സംവിധാനം. ഫര്‍ഹാനും സഹോദരിയും സംവിധായകയുമായ സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം മാറ്റി വിച്ചിരിക്കുകയാണ്. ഈയ്യടുത്താണ് പ്രിയങ്കയും ആലിയയും അമ്മമാരായത്. ഇതോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം മാറ്റി വച്ചത്. അദികം വെെകാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'